Entertainment
കിറ്റിൽ വരെ പടം വച്ച് അടിച്ചല്ലേ കൊടുത്തത്? പിന്നെ ഇതെന്താ അറിയിക്കാൻ ഇത്ര ബുദ്ധിമുട്ട്?, മ്ലേച്ഛകരമായ ചിന്താഗതിയാണ് ഇത്, സുരേഷ് ഗോപി
തൃശൂർ ശക്തൻ നഗറിലെ ആകാശപ്പാത ഉദ്ഘാടനത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരനെ ക്ഷണിക്കാത്ത സംഭവത്തിൽ വിമർശനവുമായി സുരേഷ് ഗോപി. കേന്ദ്ര സർക്കാരിന്റെ അമൃതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിർമ്മിച്ച പദ്ധതി ജനോപകാരപ്രദമായ സംവിധാനത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി വി മുരളീധരനെ ബോധപൂർവം തഴഞ്ഞതിനെതിരെയാണ് സുരേഷ് ഗോപിയുടെ പ്രതികരണം ഇണ്ടായത്. ക്ഷണിക്കത്തതിൽ ശക്തമായ പ്രതിഷേധവും വിഷമവും കോർപ്പറേഷനെ അറിയിക്കുന്നു. അദ്ദേഹത്തെക്കൂടി ഉദ്ഘാടന ചടങ്ങിൽ ഉൾപ്പെടുത്താമായിരുന്നു. പദ്ധതികളിലെ കേന്ദ്ര പങ്കാളിത്തം ജനങ്ങൾ അറിയണം. സിനിമയിൽ പറഞ്ഞതുപോലെ, സ്മരണ വേണം സ്മരണ എന്നും സുരേഷ് ഗോപി പറഞ്ഞു.
സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ വിശദമായി ഇങ്ങനെ: ‘കേന്ദ്രമന്ത്രി വി.മുരളീധരനെക്കൂടി ഈ ചടങ്ങിൽ പങ്കെടുക്കുപ്പിക്കണമായിരുന്നു. അത് അപേക്ഷയല്ല, ആവശ്യം തന്നെയാണ്. അത് ഇനിയും തിരുത്താവുന്നതാണ്. ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും അദ്ദേഹത്തെ അവഗണിക്കുന്നത് ഏറ്റവും മ്ലേച്ഛകരമായ ചിന്താഗതിയാണ്. ഇതെല്ലാം ജനങ്ങൾ അറിയട്ടെ. സത്യമല്ലേ അവർ അറിയുന്നത്. അതിൽ എന്താണ് പ്രശ്നം. രണ്ടു തവണയായി 270 കോടിയും 251 കോടിയും നൽകിയത് ജനങ്ങൾ അറിയുന്നില്ലേ. ഇതെല്ലാം ഞങ്ങൾ വിളംബരം ചെയ്തു തന്നെ നടക്കണോ? കിറ്റിൽ വരെ പടം വച്ച് അടിച്ചല്ലേ കൊടുത്തത്? പിന്നെ ഇതെന്താ അറിയിക്കാൻ ഇത്ര ബുദ്ധിമുട്ട്? കിറ്റിനകത്തെ പൊരുൾ ആരുടേതായിരുന്നുവെന്നും എല്ലാവർക്കും അറിയാമല്ലോ. ജനങ്ങളിലേക്ക് നിങ്ങൾ അസത്യമെത്തിച്ചോളൂ. പക്ഷേ, സത്യം മൂടിവയ്ക്കരുത്. സിനിമയിൽ പറഞ്ഞതുപോലെ തന്നെ സ്മരണ വേണം, സ്മരണ, സുരേഷ് ഗോപി പറഞ്ഞു.
ഇത് പോലൊരു തിരക്കുള്ള സ്ഥലത്ത് റോഡ് ക്രോസ് ചെയ്യുന്നത് വളരെയധികം അപകടസാധ്യതയുള്ള ഒന്നാണ്. പ്രത്യേകിച്ചും കൊച്ചുകുട്ടികൾക്കും പ്രായമായവർക്കും ഇത് പ്രയാസം ഉണ്ടാക്കും. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തത്. ബസ് സ്റ്റാൻഡും മാർക്കറ്റും ഉൾപ്പെടുന്ന സ്ഥലത്ത് വളരെ ജനോപകാരപ്രദമായ സംവിധാനമാണ് ഇത്. ഒരു പ്രോജക്ട് തയാറാക്കി കൊടുത്തതിൽ കോർപറേഷന്റെ മിടുക്കിനെ അംഗീകരിക്കുന്നു. അതുപക്ഷേ, കൃത്യമായി മനസ്സിലാക്കി പൂർണമായും കേന്ദ്രസർക്കാരിന്റെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി 2016ൽ 270 കോടി രൂപയും 2022ൽ 251 കോടിയും വകയിരുത്തിയാണ് പൂർത്തിയാക്കിയത്. ഇത്തരം ഫണ്ടുകൾ ഇതുപോലുള്ള പദ്ധതികൾക്കായി കൃത്യമായി വിനിയോഗിച്ചാൽ അത് തൃശൂരുകാരുടെ ജീവിതത്തിലേക്ക് നല്ലൊരു സംഭാവനയാകും എന്നുള്ളതിന്റെ ആദ്യത്തെ മുദ്രചാർത്തൽ കൂടിയാണിത്, സുരേഷ് ഗോപി പറഞ്ഞു.
(വാൽ കഷ്ണം: ഫണ്ട് കേന്ദ്രത്തിന്റേത്, ആകാശപ്പാത ഉദ്ഘാടനത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരനെ ക്ഷണിക്കാതെ കൊഴുപ്പു കാട്ടി കോർപറേഷൻ)