Entertainment
നായകനോടൊപ്പം അടിച്ച് പൂസ്സായി ലക്ക് കെട്ട് കാരവനിൽ അടിപിടി കൂടി തൃഷ

തെന്നിന്ത്യൻ താര സുന്ദരി തൃഷയെ അറിയാത്ത വരായി ആരുമില്ല. നാൽപ്പതുകളിലും ജ്വലിക്കുന്ന സൗന്ദര്യമാണ് വലിയ ആരാധക ലോകത്തെ നടിക്ക് സമ്മാനിച്ചത്. മണിരത്നം ചിത്രം പൊന്നിയിൽ സെൽവനിലെ തൃഷയുടെ കഥാപാത്രം കുന്ദവിയെ ആരും മറന്നിരിക്കില്ല. പരമ്പരാകൃത രീതിയിലും സർവാഭരണങ്ങളോടു കൂടിയും തിളങ്ങുന്ന സൗന്ദര്യം തൃഷക്ക് വീണ്ടും കൂടുതൽ ആരാധകരെ സൃഷ്ടിക്കുകയായിരുന്നു.
പ്രതികൂല സാഹചര്യങ്ങളിൽ പൊരുതി നിന്ന തൃഷയുടെ വസന്ത കാലമാണിതെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. 1999 ൽ റിലീസ് ചെയ്ത ജോഡി എന്ന ചിത്രത്തിൽ സിമ്രാന്റെ കൂട്ടുകാരിയായാണ് തൃഷ സിനിമാ രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് മൗനം പേസിയാദേ എന്ന ചിത്രത്തിലൂടെ നായികയായി. നായിക എന്ന മേൽ വിലാസത്തിലൂടെ കുതിക്കുന്ന തൃഷയെയാണ് സിനിമാ ലോകം പിന്നീട് കണ്ടത്. രജനികാന്ത്, കമൽഹാസൻ, വിജയ്, അജിത്, സൂര്യ, വിക്രം, ചിമ്പു, ധനുഷ്, കാർത്തി, ജയം രവി തുടങ്ങി മുൻ നിര നായകൻ മാരുടെയെല്ലാം നായികയായി തൃഷ
പിന്നെ അഭിനയിച്ചു.
വിജയത്തിന്റെ പടികൾ ഓരോന്നായി കയറുമ്പോൾ വാർത്തകളിലും വിവാദങ്ങളിലും താരം ഇടം പിടിക്കുന്നുണ്ടായിരുന്നു. റാണ ദഗു പതിയുമായുള്ള പ്രണയവും ബ്രേക്കപ്പും, വ്യവസായി വരുൺ മന്യനുമായി ഉറപ്പിച്ച വിവാഹം മുടങ്ങിയതും ഇതിൽ ചിലതു മാത്രം. തൃഷ കടുത്ത മദ്യപാനിയാണ് എന്ന വാർത്തകളും നിലനിൽക്കുന്നുണ്ട്. മാധ്യമ പ്രവർത്തകൻ ചെയ്യാറു ബാലുവാണ് തൃഷയുടെ മദ്യപാനവുമായി ബന്ധപ്പെട്ട ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ തൃഷ മദ്യത്തിന് അടിമയായിരുന്നു. അവർക്ക് മദ്യപിക്കാതിരിക്കാൻ കഴിയില്ലായിരുന്നു. ഒരു സിനിമയിൽ അഭിനയിക്കുന്ന സമയത്ത് മുൻനിര താരം നടിക്ക് മദ്യം വാങ്ങി നൽകുകയും ഇരുവരും സെറ്റിൽ വച്ചു തന്നെ മദ്യപിക്കുകയും ചെയ്തു.
കുറച്ചു കഴിഞ്ഞ് ബോധം നഷ്ടപ്പെട്ട നടി കാരവാനിൽ വെച്ച് നടനുമായി വഴക്കുണ്ടാക്കി. ഇത് അന്ന് വാർത്താ ഏജൻസികൾ തുറന്നെഴുതിയിരുന്നു. തൃഷയും ഇക്കാര്യം നിഷേധിച്ചിട്ടില്ല. പക്ഷേ വർത്തയ്‌ക്കെതിരെ നടിയുടെ അമ്മ പൊട്ടിത്തെറിക്കുകയുണ്ടായി. ചെയ്യാറു ബാലു പറഞ്ഞു. നേരത്തെ മറ്റൊരു അഭിമുഖത്തിൽ അടുത്ത് നിന്നൊന്നും മദ്യം ലഭിക്കാഞ്ഞിട്ട് തൃഷയ്ക്ക് ദൂരെ നിന്ന് സെറ്റിൽ മദ്യം എത്തിച്ചിരുന്നുവെന്ന് ചെയ്യാറു ബാലു പറഞ്ഞിരുന്നു.
തൃഷയുടെ മദ്യപാനം സിനിമ നിരൂപകൻ ബയിൽവാൻ രംഗനാഥനും വാർത്തയാക്കിയിരുന്നു. എന്നാൽ ആരോപണത്തെ ശക്തിപ്പെടുത്തുന്ന തെളിവുകളൊന്നുമുണ്ടായില്ല. വിവാദങ്ങൾ ഒഴിയുന്നില്ലെങ്കിലും താരം കരിയറിലെ വളരെയേറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായ കുന്ദ വിയെ അവതരിപ്പിച്ച് കയ്യടി നേടിയിരിക്കുകയാണ്. സൗന്ദര്യവും അഭിനയ മികവും പൊന്നിയൻ സെൽവനിലെ കുന്ദവിയെ അടയാളപ്പെടുത്തി. തൃഷയുടേതായി അണിയറയിൽ ഒരുങ്ങുന്ന മൂന്നു ചിത്രങ്ങളാണ് ലിയോ, റാം, ഐഡന്റിറ്റി എന്നിവ.
സംവിധായകൻ കനകരാജ് ഒരുക്കുന്ന ലിയോ എന്ന ചിത്രത്തിന് ഏറെ സവിശേഷതകളുണ്ട്. 13 വർഷങ്ങൾക്ക് ശേഷം തൃഷയും വിജയും വീണ്ടു മൊന്നിക്കുകയാണ്. ചിത്രം തിയറ്റർ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത് ഒക്ടോബറിലാണ്. ജീത്തു ജോസഫിൻറെ സംവിധാനത്തിൽ മോഹൻലാലിന്റെ നായികയായാണ് റാം എന്ന ചിത്രത്തിൽ തൃഷയെത്തുന്നത്. ഐഡന്റിറ്റി എന്ന ചിത്രത്തിൽ നായകനായി തൃഷക്കൊപ്പം എത്തുന്നത് ടോവിനോ യാണ്.
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച