Crime
‘പോലീസ് സേനയില്‍ നിശബ്ദമായി ഇരുന്ന് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നു ചില കൊടുംഭീകരർ’ വൈറലായി എൻ ഹരിയുടെ പോസ്റ്റ്

കോട്ടയം . പോലീസ് ഉദ്യോഗസ്ഥന് തീവ്രവാദ ബന്ധം കണ്ടെത്തിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നതാണെന്ന് ബിജെപി മേഖല അധ്യക്ഷന്‍ എന്‍ ഹരിയുടെ ഫേസ് ബുക്ക് പോസ്റ്റ്. ഉത്സവങ്ങളും പള്ളി പെരുന്നാളുകളും നടക്കുന്ന കോട്ടയം ജില്ലയില്‍ ഇസ്ലാമിക മതമൗലിക വാദികള്‍ക്ക് അടിമപ്പണി ചെയ്യുന്നവര്‍ പോലീസില്‍ തന്നെയുണ്ട് എന്നത് ആശങ്കയുണ്ടാക്കുന്നു.
ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വിവരങ്ങള്‍ ചോര്‍ത്തി നല്‍കി തൊടുപുഴ കരിമണ്ണൂരിലും, തീവ്രവാദികളെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ഷെയര്‍ ചെയ്ത പോലീസ് ഉദ്യോഗസ്ഥയും, ഇപ്പോള്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ കയ്യെത്തും ദൂരത്ത് തീവ്രവാദ ബന്ധം കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥനും വിരല്‍ ചൂണ്ടുന്നത്, ഇപ്പോഴും പോലീസ് സേനയില്‍ നിശബ്ദമായി ഇരുന്ന് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന കൊടുംഭീകരരിലേക്കാണ് എന്ന് ഹരി തന്റെ ഫേസ് ബുക്ക് പോസ്റ്റിൽ പറഞ്ഞിരിക്കുന്നു.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് പോലീസിന്റെ ഔദ്യോഗിക ഈമെയില്‍ ഐഎസ് ഐ ഭീകരര്‍ക്ക് ചോര്‍ത്തി നല്‍കിയ ഷാജഹാന്‍ എന്ന സബ് ഇന്‍സ്‌പെക്ടറെ മലയാളികള്‍ മറന്നിട്ടില്ല, ഇയാളെ സ്ഥാനകയറ്റം നല്‍കി പാലൂട്ടിയത് പിണറായി സര്‍ക്കാരാണ്. സെപ്ഷ്യല്‍ ബ്രാഞ്ചിലും ക്രൈം ബ്രാഞ്ചിലും ഇന്റലിജന്‍സിലും ഉന്നത സ്ഥാനങ്ങളിലും കാക്കി ധരിച്ച ഭീകരര്‍ ഇപ്പോഴും സുരക്ഷിതരായി ഇരിക്കുന്നു. ഏതാനും വര്‍ഷം മുന്‍പ് കൊല്ലത്തു നിന്ന് തീവ്രവാദ ബന്ധം ആരോപിച്ചു സ്ഥലം മാറ്റിയ ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ എത്തിയത് കോട്ടയത്താണ്.
എൻ ഹരിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ.
കോട്ടയത്ത് പോലീസ് ഉദ്യോഗസ്ഥന് തീവ്രവാദ ബന്ധം കണ്ടെത്തിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നതാണ്. ഉത്സവങ്ങളും പള്ളി പെരുന്നാളുകളും നടക്കുന്ന കോട്ടയം ജില്ലയിൽ ഇസ്ലാമിക മതമൗലിക വാദികൾക്ക് അടിമപ്പണി ചെയ്യുന്ന ചെന്നായ്ക്കൾ പോലീസിൽ തന്നെയുണ്ട് എന്ന് വ്യക്തമാകുന്ന സാഹചര്യത്തിൽ ഈ നാട്ടിലെ സാധാരണക്കാരായ ഹൈന്ദവ ക്രിസ്ത്യൻ ന്യുനപക്ഷ വിഭാഗങ്ങളെ ഓർത്ത് ആശങ്കയുണ്ട്.
ബിജെപി ആർഎസ്എസ് പ്രവർത്തകരുടെയും നേതാക്കളുടെയും വിവരങ്ങൾ ചോർത്തി നൽകി തൊടുപുഴ കരിമണ്ണൂരിലും, തീവ്രവാദികളെ പിന്തുണച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഷെയർ ചെയ്ത പോലീസ് ഉദ്യോഗസ്ഥയും, ഇപ്പോൾ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ കയ്യെത്തും ദൂരത്ത് തീവ്രവാദ ബന്ധം കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥനും വിരൽ ചൂണ്ടുന്നത്, ഇപ്പോഴും പോലീസ് സേനയിൽ നിശബ്ദമായി ഇരുന്ന് രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്ന കൊടുംഭീകരരിലേക്കാണ്.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് പോലീസിന്റെ ഔദ്യോഗിക ഈമെയിൽ ISIS ഭീകരർക്ക് ചോർത്തി നൽകിയ ഷാജഹാൻ എന്ന സബ് ഇൻസ്‌പെക്ടറെ മലയാളികൾ മറന്നിട്ടില്ല, ഇയാളെ സ്ഥാനകയറ്റം നൽകി പാലൂട്ടിയത് പിണറായി സർക്കാരാണ്, സെപ്ഷ്യൽ ബ്രാഞ്ചിലും ക്രൈം ബ്രാഞ്ചിലും ഇന്റലിജൻസിലും ഉന്നത സ്ഥാനങ്ങളിലും കാക്കി ധരിച്ച IS ഭീകരർ ഇപ്പോഴും സുരക്ഷിതരായി ഇരിക്കുന്നു. ഏതാനും വർഷം മുൻപ് കൊല്ലത്തു നിന്ന് തീവ്രവാദ ബന്ധം ആരോപിച്ചു സ്ഥലം മാറ്റിയ DYSP റാങ്കിലുള്ള ഉദ്യോഗസ്ഥൻ എത്തിയത് കോട്ടയത്താണ്.
മലയാളികളെ മുണ്ടു മുറുക്കി ഉടുപ്പിച്ചു ഹെലികോപ്റ്റർ യാത്രക്കൊരുങ്ങുന്ന പിണറായി വിജയൻ കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഇതേ തീവ്രവാദികളുടെ കൈകളിലാണ് ഏൽപ്പിച്ചിരിക്കുന്നത് എന്നത് മലയാളികൾ തിരിച്ചറിയണം. കേരള പൊലീസിലെ പച്ച വെളിച്ചം കണ്ടു പിടിക്കാൻ നട്ടെല്ലുള്ള ഭരണാധികാരി കേന്ദ്രത്തിൽ വരേണ്ടിവന്നു. കോട്ടയം അടക്കമുള്ള കേരളത്തിലെ നൂറുകണക്കിന് ഭാഗങ്ങളിലെ ജനങ്ങളുടെ സ്വത്തും ജീവനും സംരക്ഷിക്കാൻ കേരള സർക്കാർ തയ്യാറാകണം.
കേരള പൊലീസിലെയും, ഉദ്യോഗസ്ഥ തലത്തിലെയും തീവ്രവാദികളെ പിടികൂടി നിയമത്തിനു മുൻപിൽ കൊണ്ടുവരുന്നില്ലെങ്കിൽ കേരളം വരും നാളുകളിൽ കാണാൻ പോകുന്നത് വലിയ ദുരന്തങ്ങൾ ആയിരിക്കുമെന്ന് വേദനയോടെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. കേരള പോലീസിൽ തീവ്രവാദികൾ വിഹരിക്കുന്നത് പിടിക്കപ്പെട്ടാലും അവരെ സംരക്ഷിക്കും എന്ന് ഉറപ്പുള്ളത് കൊണ്ട്. മുൻകാല അനുഭവങ്ങൾ അതാണ് തെളിയിക്കുന്നത്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ