Crime
‘സിദ്ദിഖിനെ ഫർഹാനയെ കൊണ്ട് വിളിച്ചു വരുത്തി കൊന്നു കഷ്ണങ്ങളാക്കി അട്ടപ്പാടി ചുരത്തിലെ ഒൻപതാംവളവിൽ കൊക്കയിലെറിഞ്ഞു’ കുറ്റപത്രം

കേരളത്തെ നടുക്കിയ തിരൂർ സിദ്ദിഖ് കൊലക്കേസിൽ പൊലീസ് കുറ്റപത്രം നൽകി. മാങ്കാവിലെ ഹോട്ടലുടമ തിരൂർ സ്വദേശി മേച്ചേനി സിദ്ദിഖിനെ (58) കൊലപ്പെടുത്തിയ കേസിൽ പൊലീസ് 3000 പേജുള്ള കുറ്റപത്രം ആണ് കോഴിക്കോട് ഒന്നാംക്ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി-4ൽ സമർപ്പിച്ചത്. കുറ്റപത്രത്തിൽ മുഹമ്മദ് ഷിബിൽ, ഫർഹാന എന്നിവരാണ് ഒന്നും രണ്ടും പ്രതികളായിട്ടുള്ളത്. ഇവരെ സഹായിച്ച ഫർഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിഖ് ആണ് കേസിലെ മൂന്നാം പ്രതി.
ഇക്കഴിഞ്ഞ മേയ് 18നാണ് എരഞ്ഞിപ്പാലത്തെ ലോഡ്‌ജ്മുറിയിൽ വച്ച് സിദ്ദിഖ് കൊലചെയ്യപ്പെടുന്നത്. സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം കാറും ഒന്നരലക്ഷം രൂപയും പ്രതികൾ തട്ടിയെടുത്തതായും കുറ്റപത്രപത്തിൽ പറയുന്നുണ്ട്. സിദ്ദിഖിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ മൃത ശരീരം വെട്ടിനുറുക്കി ട്രോളിബാഗിലാക്കി അട്ടപ്പാടി ചുരത്തിലെ ഒൻപതാംവളവിലെ കൊക്കയിലെറിയുകയാണ് ഉണ്ടായത്. കൊല നടന്നതിന് പിന്നാലെ അന്നേ ദിവസവും പിറ്റേന്നും സിദ്ദിഖിൻ്റെ അക്കൗണ്ടിൽ നിന്ന് രണ്ട് ലക്ഷം രൂപയോളം പിൻവലിച്ചിരുന്നുവെന്നും കുറ്റപത്രത്തിൽ പറഞ്ഞിരിക്കുന്നു. പണം പിൻവലിച്ചതായി കൊല്ലപ്പെട്ട മകൻ്റെ ഫോണിലേക്ക് സന്ദേശമെത്തിയ പിന്നാലെ സിദ്ദിഖ് ഉപയോഗിച്ചിരുന്ന ഫോണും ഓഫായതോടെയാണ് കുടുംബാംഗങ്ങൾക്ക് സംശയം ഉണ്ടാവുന്നത്.
സിദ്ദിഖിനെ മേയ് 18 മുതൽ കാണാതായെന്നായിരുന്നു കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നത്. പരാതിയിൽ അന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ് സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോണുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഒടുവിൽ കുറ്റവാളികളിലേക്ക് എത്തി. സിദ്ദിഖ് കൊല്ലപ്പെടുന്നതിന് ദിവസങ്ങൾക്ക് മുൻപ് സിദ്ദിഖിൻ്റെ ഹോട്ടലിൽ ജീവനക്കാരനായെത്തിയ ആളാണ് ഷിബിൽ. ഷിബിലിനേയും സുഹൃത്ത് ഫർഹാനയേയും കേന്ദ്രീകരിച്ചാണ് അന്വേഷണം ആദ്യം തന്നെ മുന്നോട്ടു പോയത്. ഫർഹാനയ്ക്ക് സിദ്ദിഖുമായി നേരത്തെ ബന്ധമുണ്ടായിരുന്നു എന്നും ഫർഹാനയാണ് ഷിബിലിയെ ഹോട്ടലിൽ ജോലിക്ക് എത്തിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തി. ഹോട്ടലിൽ നടന്ന ക്രമക്കേടിന്റെ പേരിൽ ഷിബിലിനെ കൊല നടക്കുന്ന ദിവസം സിദ്ദിഖ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.
സിദ്ദിഖിനെ ഹണിട്രാപ്പിൽ പെടുത്താനുള്ള നീക്കങ്ങളുടെ ഭാഗമായി ഫർഹാന ശാരീരിക ബന്ധത്തിനായി സിദ്ദിഖിനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഹോട്ടലിൽ എത്തിയ സിദ്ദിഖ് ഫർഹാനയുടെ കൂടെ ഷിബിലിനേയും കണ്ട് ഞെട്ടി. തുടർന്ന് തർക്കവും കൊലപാതകവും അരങ്ങേറുകയായിരുന്നു. കൊലക്ക് ശേഷം സിദ്ദിഖിൻ്റെ മൃതദേഹം പ്രതികൾ പല ഭാഗങ്ങളായി മുറിച്ച് ബാഗിനുള്ളിലാക്കി ഹോട്ടലിൽ നിന്ന് പുറത്ത് കടത്തി, അട്ടപ്പാടി ചുരത്തിലെ ഒൻപതാംവളവിലെ കൊക്കയിലെറിയു കയായിരുന്നു. തുടർന്ന് ചെന്നൈയിലേക്ക് പോയ ഇവരെക്കുറിച്ച് ചെന്നൈ പൊലീസിലും ആർ.പി.എഫിലും കേരള പൊലീസ് വിവരം നൽകിയതിനെ തുടർന്ന് ചെന്നൈ എഗ്‌മോർ റെയിൽവെസ്‌റ്റേഷനിൽ നിന്ന് പിടികൂടുകയായിരുന്നു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള് വിലപിടിപ്പിള്ള ആഭരണങ്ങള് നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ