Latest News
കശ്മീരിലെ ജീവനുകൾ രക്ഷിച്ചത് മോദിജിയാണെന്ന് അഭിനന്ദിച്ച് ഷെഹ്‍ല റഷീദ്, സത്യമറിഞ്ഞു താഴ്വരയിലെ മാറ്റം തുറന്നടിച്ച് ഷെഹ്‍ല
ശ്രീനഗർ . പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 77-ാമത് സ്വാതന്ത്ര്യ ദിനത്തിൽ അഭിനന്ദിച്ച് ജെഎൻയു മുൻ വിദ്യാർത്ഥി നേതാവ് ഷെഹ്‍ല റഷീദ് രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴിൽ ജമ്മു കശ്മീരിലെ സ്ഥിതി വളരെ മെച്ചപ്പെട്ടുവെന്നു ഷെഹ്‍ല ട്വീറ്ററിൽ കുറിക്കുകയായിരുന്നു.
ലഷ്‌കറെ ത്വയ്ബ ഭീകരൻ ജാവേദിന്റെ സഹോദരൻ റയീസ് മട്ടു ഇന്ത്യൻ ദേശീയ പതാക ഉയർത്തിയ വാർത്തയെ കുറിച്ച് പരാമർശിച്ചു കൊണ്ടാണ് ഷെഹ്‍ല ഇക്കാര്യം പറഞ്ഞിട്ടുള്ളത്. ‘പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയുടെയും ഭരണത്തിന് കീഴിൽ ജമ്മു കശ്മീരിൽ മനുഷ്യാവകാശ സംരക്ഷണത്തിന്റെ റെക്കോർഡ് മെച്ചപ്പെട്ടു. എത്ര അസൗകര്യമാണെങ്കിലും, ഇത് സമ്മതിക്കാതിരിക്കാനാകില്ല, തികച്ചും പ്രയോജനപ്രദമായ കണക്കുകൂട്ടലിലൂടെ, സർക്കാരിന്റെ വ്യക്തമായ നിലപാട് നിരവധി ജീവനുകൾ രക്ഷിക്കാൻ സഹായിച്ചു – ഷെഹ്‍ല പറയുന്നു.
ട്വിറ്ററിൽ ഇന്ത്യൻ ത്രിവർണ്ണ പതാക ഉയർത്തിയ റയീസ് മട്ടുവിന്റെ വീഡിയോയും അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജമ്മു കശ്മീരിലെ പ്രധാന ഹിസ്ബുൾ ഭീകരൻ ജാവേദ് മട്ടൂവിന്റെ സഹോദരനാണ് റയീസ്. ഒരിക്കൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിഷം ചീറ്റിയവരിൽ ഒരാളാണ് ഷെഹ്‌ല റഷീദ്. ആർട്ടിക്കിൾ 370 റദ്ദാക്കിയ തീരുമാനത്തിനെതിരെ ഷെഹ്‌ല സുപ്രീം കോടതിയെ സമീപിക്കുക വരെ ഉണ്ടായി. അതേസമയം, ഇപ്പോൾ ഷെഹ്‌ല തന്റെ ഹർജി പിൻവലിച്ചിട്ടുണ്ട്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

