Entertainment
മുംബൈയിലെ ജനപ്രിയ റെസ്റ്റോറന്റിൽ ഷാരൂഖും ഉറ്റസുഹൃത്തായ നടിയും ഒത്തുകൂടിയിരുന്നു
ഷാരൂഖ് ഖാന്റെ സൗഹൃദം ഇപ്പോഴും ഏറെ വാർത്ത പ്രാധാന്യം നേടാറുണ്ട്. ജൂഹി ചൗള, കാജോൾ, കരൺ ജോഹർ, ഫറാ ഖാൻ എന്നിവരാണ് കിങ് ഖാന്റെ അടുത്ത സുഹൃത്തുക്കൾ എന്നാണ് പൊതുവെ സിനിമ ലോകം പറയുന്നത്. ഇവരുമായെല്ലാം താരം അടുത്ത ബന്ധമാണ് പുലർത്തിയത്. സിനിമയ്ക്ക് പുറത്ത് ചടങ്ങുകളിലും ബിസിനസിലും ഐപിഎല്ലിലുമൊക്കെ ആരാധകർ കണ്ടതാണ്. എന്നാൽ ഷാരൂഖിന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് ഇവരാരുമല്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബാരി ജോണിന്റെ തിയറ്റർ ഗ്രൂപ്പിലെ ബാച്ച് മേറ്റായ ദിവ്യ സേത്താണ് ഷാരൂഖിന് ഏറ്റവും പ്രിയപ്പെട്ട ആൾ.
വർഷങ്ങൾക്ക് മുമ്പ്, മുംബൈയിലെ ഒരു ജനപ്രിയ റെസ്റ്റോറന്റിൽ ഷാരൂഖും ദിവ്യയും ഒത്ത് കൂടിയിരുന്നു. ഒരു സെൽഫിയിലൂടെ നിമിഷം കിംഗ് ഖാൻ പകർത്തി, ദിവ്യയെ തന്റെ ‘ഏറ്റവും നല്ല സുഹൃത്ത്’ എന്ന കമന്‍റോടെ അത് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ഉണ്ടായി.
അന്ന് ഹൃദയസ്പർശിയായ ഒരു കുറിപ്പാണ് ഷാരൂഖ് ഖാൻ പങ്കുവെച്ചിരുന്നത്. തന്നെ അഭിനയം പഠിപ്പിച്ചത് ദിവ്യയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. ദിവ്യയോട് നന്ദി പറഞ്ഞുകൊണ്ട് ഷാരൂഖ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ അവർ വീണ്ടും തമ്മിൽ കണ്ടുമുട്ടിയ ചിത്രം പങ്കുവെക്കുകയും ചെയ്തു. ‘എന്നെ അഭിനയം പഠിപ്പിച്ച എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ദിവ്യ. ദിവ്യ പറഞ്ഞുതന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് അഭിനയത്തിൽ മുന്നോട്ടുപോയത്.’ കിംഗ് ഖാൻ എഴുതി.
ദിവ്യ സേത്ത്, ടെലിവിഷൻ ഷോകളിലും സിനിമകളിലും മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ്. ഷാരൂഖ് ഖാനുമായുള്ള അവരുടെ ബന്ധം വളരെ കാലം മുതൽക്കേ പ്രശസ്തമാണ്. നാടകപഠന ക്ലാസിലാണ് ഇവരുടെ ബന്ധത്തിന്റെ തുടക്കം. 1988-ൽ ലേഖ് ടണ്ടൻ സംവിധാനം ചെയ്ത ദിൽ ദാര്യ എന്ന ടിവി സീരിയലിലും ഇരുവരും ഒരുമിച്ചു. എന്നാൽ ഷാരൂഖ് സിനിമകളുടെ ലോകത്തേക്ക് എത്തി, ഒരു ബോളിവുഡ് സൂപ്പർസ്റ്റാറായി മാറി. ദിവ്യ മിനിസ്ക്രീനിൽ തന്റെ കരിയർ തുടർന്നു വന്നു.
അധികാര്, ദരാർ, സ്പർശ് തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെയാണ് ദിവ്യ സേത്ത് പ്രശസ്തയാവുന്നത്. അഞ്ച് വർഷത്തെ അഭിനയത്തിൽ നിന്ന് ഇടവേള എടുത്ത ശേഷം അവർ ബോളിവുഡിലേക്ക് എത്തി. ഇംഗ്ലീഷ് വിംഗ്ലീഷ്, ദിൽ ധഡക്‌നേ ദോ, ജബ് വി മെറ്റ്, സർദാർ കാ ഗ്രാൻഡ്‌സൺ എന്നീ സിനിമകളിൽ അവർ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. പിന്നെ, സിറ്റി ഓഫ് ഡ്രീംസ്, ദുരംഗ, ദ മാരീഡ് വുമൺ, സാൻഡ്‌വിച്ച്ഡ് ഫോറെവർ തുടങ്ങിയ നിരവധി വെബ് സീരീസുകളിലും അഭിനയിച്ചു. ഷാരൂഖ് ഖാൻ ഇപ്പോൾ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ്. നയൻതാര, വിജയ് സേതുപതി, സന്യ മൽഹോത്ര, പ്രിയാമണി, സുനിൽ ഗ്രോവർ, യോഗി ബാബു, റിധി ദോഗ്ര എന്നിവരുൾപ്പെടെ വൻതാരനിരയാണ് ജവാനിൽ അണിനിരക്കുന്നത്.
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

