Crime
ചാക്കിൽകയറി ഓടാൻ കൂട്ടാക്കാത്ത സിപിഎം വനിതാ നേതാവിന്റെ മകന്റെ താടിയെല്ല് എസ് എഫ് ഐ ഗുണ്ടകൾ അടിച്ചുടച്ചു

തിരുവനന്തപുരം ∙ പാളയം ഗവ. സംസ്കൃത കോളജിൽ ഓണാഘോഷ പരിപാടിക്കിടെ ചാക്കിൽകയറി ഓടാൻ കൂട്ടാക്കാത്ത സിപിഎം വനിതാ നേതാവിന്റെ മകനായ ഒന്നാംവർഷ വിദ്യാർഥിയുടെ താടിയെല്ല് എസ്എഫ്ഐ യൂണിറ്റ് മുൻ ഭാരവാഹികളുടെ നേതൃത്വത്തിൽ അടിച്ചുടച്ച് മർദ്ദിച്ചു. സിപിഎം വനിതാ നേതാവിന്റെ മകനെ എസ്എഫ്ഐ യൂണിറ്റ് മുൻ ഭാരവാഹികളുടെ നേതൃത്വത്തിലുള്ള സംഘം ആക്രമിക്കുകയായിരുന്നു.
പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാരായമുട്ടം സ്വദേശി എസ്.ബിന്ദുവിന്റെ മകൻ ആദർശിനാണു സംഭവത്തിൽ പരുക്കേറ്റത്. തടിക്കഷണം കൊണ്ടു ക്രൂരമായി മർദ്ദിച്ചതിന് തുടർന്ന് ആദർശിന്റെ താടിയെല്ലു പൊട്ടി ഗുരുതരമായി പരുക്കേറ്റു. ആദർസ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. 24നു വൈകിട്ടു മൂന്നിന് ആയിരുന്നു സംഭവം.
കോളജിൽ എസ്എഫ്ഐ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിക്കിടെ ചാക്കിൽകയറി ഓട്ടം മത്സരത്തിൽ നിന്നു പിന്മാറിയതാണ് ആദർസിനെ ആക്രമിക്കാൻ കാരണമായി പറയുന്നത്. ആക്രമണത്തിനു കാരണം. കോളജിലെ മുൻ വിദ്യാർഥികളും എസ്എഫ്ഐ യൂണിറ്റ് മുൻ ഭാരവാഹികളുമായ അമ്പലമുക്ക് സ്വദേശി നസീം, നെല്ലിമൂട് സ്വദേശി ജിത്തു, കരമന സ്വദേശി സച്ചിൻ എന്നിവർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസ് എടുത്തിട്ടുണ്ട്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പൊലീസ് പറഞ്ഞു.
ചാക്കിൽകയറി ഓട്ടം മത്സരത്തിൽ ഒരു തവണ പങ്കെടുത്ത ആദർശിനെ വീണ്ടും പങ്കെടുക്കാൻ സംഘാടകർ നിർബന്ധിക്കുകയായിരുന്നു. മത്സരിക്കാൻ വിസമ്മതിച്ച ആദർശിനെ പിടിച്ചുവലിച്ചു ക്ലാസ് മുറിയിൽ കൊണ്ടുപോയി വളഞ്ഞിട്ടു മർദിച്ചു. കരണത്തും മുതുകിലും മർദിക്കുകയും തടിക്കഷണം കൊണ്ടു മുഖത്തും ഹെൽമറ്റ് കൊണ്ട് തലയിൽ അടിച്ചും ആയിരുന്നു മർദ്ദനം. പിന്നീട് ക്ലാസിനു പുറത്തേക്കു പിടിച്ചുകൊണ്ടുവരികയും കസേരയിലിരുത്തി ക്രൂരമായി മർദിക്കുകയും ഉണ്ടായി. പരുക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ നടത്തിയ ശേഷം കഴിഞ്ഞ ദിവസമാണു ആദർസ് പൊലീസിനെ വിവരം അറിയിക്കുന്നത്. പഠനം കഴിഞ്ഞു വർഷങ്ങളായിട്ടും സംഘടനയുടെ തണലിൽ കോളജിൽ കയറിയിറങ്ങി നടക്കുന്നവരാണ് ആക്രമണം നടത്തിയിരിക്കുന്നത്.
മർദനത്തിൽ താടിയെല്ലിനു പരുക്കേറ്റതിനാൽ ഭക്ഷണം കഴിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ആദർസ്. അക്രമിസംഘത്തിൽ ഏഴോളം പേർ ഉണ്ടായിരുന്നു. എല്ലാവരും മദ്യലഹരിയിൽ ആയിരുന്നു. പ്രതികളിൽ പലരും കോളജിലെ പഠനം കഴിഞ്ഞ് 5 വർഷം കഴിഞ്ഞവരാണ്.
സംസ്കൃത കോളജിലേക്ക് ഇനിയില്ലെന്ന് ആക്രമണത്തിനിരയായ ആദർശ്. ചികിത്സ കഴിഞ്ഞാലുടൻ കോളജിൽ എത്തി ടിസി വാങ്ങുമെന്നും, അവർ പറയുന്നതു കേൾക്കാതെ കോളജിൽ പഠിക്കാൻ കഴിയില്ലെന്നുമാണ് ആദർസ് പറഞ്ഞിട്ടുള്ളത്. സുഹൃത്ത് വേലായുധനു നേരെയും ഭീഷണിയുണ്ട്. ഇവർ രണ്ടുപേരും കോളജിലെ പഠനം നിർത്തി. അഡ്മിഷൻ കിട്ടി കോളജിൽ എത്തിയിട്ട് ഒരു മാസമേ ആയിരുന്നുള്ളൂ.
(വാൽ കഷ്ണം : സി പി എം നേതാക്കളുടെ മക്കൾക്ക് പോലും പാളയം ഗവ. സംസ്കൃത കോളജിൽ രക്ഷയില്ല, കാമ്പസിൽ പഠനം കഴിഞ്ഞ് 5 വർഷം കഴിഞ്ഞ എസ് എഫ് ഐ ഗുണ്ടകളുടെ അഴിഞ്ഞാട്ടം)
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള് വിലപിടിപ്പിള്ള ആഭരണങ്ങള് നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ