Latest News
പോപ്പുലർ ഫ്രണ്ട് ഭീകരരെ ഉൾപ്പെടുത്തി പുതിയ സംഘടനക്ക് എസ്ഡിപിഐ നീക്കം
തിരുവനന്തപുരം . കേരളത്തിൽ പുതിയ യുവജന സംഘടനക്ക് രൂപം നൽകാനൊരുങ്ങി എസ്ഡിപിഐ. നിരോധിത ഭീകര സംഘടനയായ പിഎഫ്ഐ യുടെ പ്രവർത്തകർക്ക് അംഗത്വം നൽകുമെന്നും എസ്ഡിപിഐ അറിയിച്ചിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. പുതിയ സംഘടനയുടെ പ്രഖ്യാപനം ഡിസംബറിൽ ഉണ്ടായിരിക്കുമെന്നാണ് വിവരം. പി എഫ് ഐയുടെ ശക്തികേന്ദ്രങ്ങളിൽ സംഘടനാ രൂപീകരണത്തിനായി യോഗങ്ങളും നടന്നിട്ടുണ്ട്.
പിഎഫ്ഐക്ക് കഴിഞ്ഞ വർഷമാണ് ഇന്ത്യയിൽ നിരോധനം ഏഉണ്ടാവുന്നത്. അഞ്ച് വര്‍ഷ കാലയളവിലേക്കാണ് സംഘടനയെ നിരോധിച്ചിട്ടുള്ളത്. പോപ്പുലർ ഫ്രണ്ടിൽ ഏതെങ്കിലും തരത്തിൽ പ്രവർത്തിച്ചാൽ ഇന്ത്യയിൽ കുറ്റകരമാണ്. നിയമം ലംഘിച്ച് പ്രവര്‍ത്തിച്ചാല്‍ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയും ഉണ്ടാവും. രാജ്യസുരക്ഷ, ക്രമസമാധാനം എന്നിവ കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ തീവ്രവാദ സംഘടനയായ പിഎഫ്എയെ നിരോധിക്കുന്നത്.
പുതിയ സംഘടനയുടെ നീക്കങ്ങൾ ഐ ബി നിരീക്ഷിച്ച് വരികയാണെന്നാണ് റിപ്പോർട്ടുകൾ. സംഘടന രൂപീകരണവുമായി ബന്ധപെട്ട് പ്രവർത്തിക്കുന്നവരെ ആണ് നിരീകാശിക്കുന്നത്. ഇഡിയുടെയും എൻഐഎയുടെയും രാജ്യവ്യാപക റെയ്ഡിനും അറസ്റ്റിനും പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ ഇന്ത്യയിൽ നിരോധിക്കുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഉള്‍പ്പെടെയുള്ള നിരോധിത ഭീകര സംഘടനകളിലേക്ക് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുവാക്കളെ റിക്രൂട്ട് ചെയ്തതായി എൻഐഎ കണ്ടെത്തിയിരുന്നു. പിഎഫ്ഐ-യ്‌ക്ക് നിരോധനം ഏർപ്പെടുത്തി ഒരു വർഷം ആകുന്നതിനിടയിലാണ് ഭീകരവാദത്തിന് മറയൊരുക്കാൻ പുതിയ യുവജന സംഘടനയുമായി എസ്ഡിപിഐ രംഗത്ത് വരുന്നത്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

