Entertainment
നവ്യ നായർക്ക് സച്ചിന്‍ സാവന്ത് വാങ്ങി കൊടുത്തത് സ്വർണ കൊലുസ്, നവി മുംബൈയിലെ ജിമ്മില്‍ തുടങ്ങിയ പരിചയം
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ ഐ.ആര്‍.എസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ സാവന്തിന്റെ കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). മലയാള സിനിമ നടി നവ്യ നായര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളും ഇഡി നല്‍കിയ കുറ്റപത്രത്തില്‍ ഉണ്ട്. നവ്യ നായരെ കാണാന്‍ സച്ചിന്‍ 15 – 20 തവണ കൊച്ചിയിലെത്തി. ഇതെല്ലാം ക്ഷേത്ര ദര്‍ശനത്തിനായിരുന്നില്ല.
നവ്യാ നായര്‍ സച്ചിന്‍ സാവന്തിന്റെ കാമുകിയാണെന്നാണ് സച്ചിന്‍ സാവന്തിന്റെ ഡ്രൈവര്‍ സമീര്‍ ഗബാജി നലവാഡെയുടെ മൊഴി. ഇരുവരും ഡേറ്റിങ്ങിലാണെന്നും നവ്യയെ കാണാനായി പത്തോളം തവണ സച്ചിന്‍ സാവന്ത് കൊച്ചിയിലെത്തിയി ട്ടുണ്ടെന്നും ഇഡിയുടെ കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നു.
നവ്യ നായരുമായി സച്ചിന്‍ സാവന്തിന് അടുത്ത ബന്ധമുണ്ടെന്നാണ് സാവന്തിന്റെ സുഹൃത്ത് സാഗര്‍ ഹനുബന്ത് താക്കൂറിന്റെ മൊഴിയിൽ ഉള്ളത്. നവി മുംബൈയിലെ ജിമ്മില്‍ വെച്ചാണ് ഇരുവരും പരിചയപ്പെട്ടതെന്നും സാമ്പത്തിക ഇടപാടുകളുണ്ടായി രുന്നെന്ന് കേട്ടിട്ടുണ്ടെന്നുമാണ് സുഹൃത്ത് സാഗര്‍ മൊഴി നല്‍കിയത്. സാവന്ത് നവ്യയെ സന്ദര്‍ശിക്കുകയും ഏകദേശം 1,75,000 രൂപ വിലമതിക്കുന്ന ഒരു സ്വര്‍ണ്ണ കൊലുസ് സമ്മാനമായി നല്‍കുകയും ചെയ്തതായി ഇഡി പറയുന്നു.സിഎന്‍എന്‍ നെറ്റ്‌വര്‍ക്ക് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ അന്വേഷണത്തിനിടെ സച്ചിന്‍ സാവന്തിന്റെ മൊബൈല്‍ ഡേറ്റ, ചാറ്റുകള്‍ എന്നിവ ശേഖരിച്ചപ്പോഴാണു നവ്യയുമായുള്ള ബന്ധത്തെ പറ്റി ഇ ഡിക്ക് സൂചന കിട്ടുന്നത്. സൗഹൃദത്തിന്റെ ഭാഗമായി സച്ചിന്‍ തനിക്കു ചില വിലപിടിപ്പുള്ള ആഭരണങ്ങള്‍ സമ്മാനിച്ചതായി നവ്യയും തുടർന്ന് വ്യക്തമാക്കുകയാ യിരുന്നു. കേസിലെ പണത്തിന്റെ വഴി കണ്ടെത്താനും സമ്മാനങ്ങള്‍ കുറ്റകൃത്യത്തിന്റെ വരുമാനത്തിന്റെ ഭാഗമാണോയെന്ന് അറിയാനുമാണ് ഇ.ഡി ശ്രമിക്കുന്നത്. 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമവുമായി ബന്ധപ്പെട്ടു കസ്റ്റംസ് അഡീഷണല്‍ കമ്മിഷണറായ സച്ചിന്‍ സാവന്തിനെ ജൂണ്‍ 27-നു ലഖ്‌നൗവില്‍ വച്ചാണ് ഇ.ഡി. അറസ്റ്റ് ചെയ്യുന്നത്. സാവന്ത് മുമ്പ് ഇ.ഡി. മുംബൈ സോണ്‍ 2-ല്‍ ഡെപ്യൂട്ടി ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു.