Latest News
സ്‌ത്രീധനം 2 ലക്ഷം നൽകിയില്ല, ക്ലാസ് മുറിയിലെത്തി വിദ്യാർഥികൾക്ക് മുന്നിൽ അധ്യാപികയെ മുത്തലാഖ് ചൊല്ലി പ്രവാസി, കേസെടുത്ത് പോലീസ്
സ്‌ത്രീധനം നൽകിയില്ലെന്ന് ആരോപിച്ച് ക്ലാസ് മുറിയിലെത്തി വിദ്യാർഥികൾക്കു മുന്നിൽ അധ്യാപികയെ മുത്തലാഖ് ചൊല്ലി പ്രവാസിയായ ഭർത്താവ്. സംഭവത്തിൽ യുപി സ്വദേശിയ്‌ക്കെതിരെ പൊലീസ് കേസെടുത്ത പോലീസ് ഇയാളെ തേടിവരുകയാണ്. മുഹമ്മദ് ഷാഖില്‍ (40)എന്നയാള്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
അധ്യാപിക കൂടിയായ ഭാര്യയെ കുട്ടികള്‍ക്ക് ക്ലാസ് എടുത്തുകൊണ്ടിരുന്ന സമയത്ത് എത്തി ഇയാള്‍ മുത്തലാഖ് ചൊല്ലുകയായിരുന്നു. ബുധനാഴ്ചയാണ് സംഭവം. തമന്ന എന്ന 23 കാരിയായ ഭാര്യയെയാണ് ഇയാള്‍ മുത്തലാഖ് ചൊല്ലി ഒഴിവാക്കിഎന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
2020 ലായിരുന്നു മുഹമ്മദ് ഷാഖിലും തമന്നയും വിവാഹിതരായത്. വിവാഹ ശേഷം ഷാഖിലിന്റെ വീട്ടുകാര്‍ സ്ത്രീധനമായി രണ്ട് ലക്ഷം രൂപ നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇത് നല്‍കാന്‍ തന്റെ കുടുംബത്തിനാകില്ലെന്ന് തമന്ന പറഞ്ഞിരുന്നു. ഇതോടെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്നും സ്വന്തം വീട്ടിലേക്ക് തമന്ന താമസം മാറി. ഭര്‍ത്താവായ ഷാഖില്‍ ജോലിയ്ക്കായി സൗദി അറേബ്യയില്‍ പോയ സമയത്തായിരുന്നു ഇത് നടക്കുന്നത്.
‘ഭാര്യയെ അറിയിക്കാതെ ഷാഖില്‍ ഒരിക്കല്‍ സൗദിയില്‍ നിന്ന് എത്തി. ഷാഖിലിനെ കാണാനായി തമന്ന ശ്രമിച്ചു. എന്നാല്‍ ഷാഖിലിന്റെ വീട്ടുകാര്‍ അതിന് അനുവദിക്കുകയുണ്ടായില്ല. സ്വന്തം വീട്ടിലേക്ക് തമന്നയെ ഇവര്‍ പറഞ്ഞയച്ചു. തുടർന്ന് തമന്ന പ്രദേശത്തെ ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്ത് വരികയായിരുന്നു,’ എന്നാണ് സംഭവം സംബന്ധിച്ച് കോട്വാളി എസ്എച്ച്ഒ സഞ്ജയ് മൗര്യ പറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ ആഴ്ച നാട്ടിൽ എത്തിയ മുതല്‍ ബന്ധം വേര്‍പ്പെടുത്തുമെന്നായിരുന്നു ഷാഖിലിന്റെ ഭീഷണി. തുടര്‍ന്ന് ബുധനാഴ്ചയോടെ തമന്ന ജോലി ചെയ്യുന്ന സ്‌കൂളിലെത്തിയ ഷാഖില്‍ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വെച്ച് മുത്തലാഖ് ചൊല്ലി തമന്നയെ ഒഴിവാക്കിയതായി പ്രഖ്യാപിക്കുകയാണ് ഉണ്ടായത്. ഷാഖിലിനും ഇദ്ദേഹത്തിന്റെ വീട്ടുകാര്‍ക്കുമെതിരെ തമന്ന പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ഷാഖിലിന്റെ അമ്മയായ സാകിന, ഇയാളുടെ ആദ്യഭാര്യയിലുണ്ടായ മക്കളായ റാഷിദ്, മജീദ് എന്നിവര്‍ക്കെതിരെയാണ് തമന്ന പരാതി നല്‍കിയിട്ടുള്ളത്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

