രജിത് കുമാറിനെതിരെ രേഷ്മയുടെ വെളിപ്പെടുത്തലുകൾ
ബിഗ് ബോസ്സ് പരിപാടിയെ തുടർന്ന് രജിത് കുമാറിന്റെ ഭാഗത്തു നിന്ന് തനിക് നിരവധി മോശം അനുഭവങ്ങളും, വെക്തി ഹത്യയും നേരിടുന്നു എന്ന് തുറന്നു പറഞ്ഞ് രേഷ്മ രംഗത്ത്. ബിഗ് ബോസ്സ് പരുപാടിയിൽ കണ്ടെസ്റ്റന്റ് ആയിരുന്ന ഇരുവരും പരിപാടിയുമായി ബദ്ധപ്പെട്ടു തന്നെ നിരവധി വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു. രേഷ്മയുടെ കണ്ണിൽ മുളക് തേച്ചു എന്ന പരാതിയിൽ ആയിരുന്നു രജിത് കുമാർ ബിഗ് ബോസ് ഷോയിൽ നിന്നും പുറത്തായതും. തുടർന്ന് അടുത്ത എലിമിനേഷനിൽ രേഷ്മയും ബിഗ് ബോസ്സിൽ നിന്നും പുറത്തായി. രജിത് കുമാർ പുറത്തായത് രേഷ്മ മൂലമാണ് എന്ന കാരണത്താൽ ഇതിനോടകം തന്ന രജിത് ഫാൻസ് ഗ്രുപ്പുകളും മറ്റും രേഷ്മയെ സോഷ്യൽ മീഡിയകളിൽ വളഞ്ഞിട്ട് ആക്രമിക്കുന്ന കാഴ്ചയാണ് കണ്ട് വരുന്നത്. അതിന് പിന്നാലെയാണ് പരാതിയുമായി രേഷ്മ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.

ഗുരുതരമായ ആരോപണങ്ങൾ ആണ് രേഷ്മ രജിത് കുമാറിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ബിഗ് ബോസ്സ് ഷോയിൽ വന്നപ്പോൾ മുതൽ തന്നെ പലതരത്തിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന മത്സരാർഥിയാണ് രജിത് കുമാർ എന്നും, തന്നെ മാനസികമായി പല രീതിയിൽ അദ്ദേഹം ഹരാസ് ചെയ്തിരുന്നു എന്നും രേഷ്മ പറയുന്നു. താൻ മറ്റു പുരുഷന്മാരെ ഉമ്മ വച്ചു എന്നും തന്റെ മെലിഞ്ഞ ശരീര പ്രകൃതി ഉൾപ്പെടെ ഉള്ള കാര്യങ്ങളെ പറ്റി പറഞ്ഞ് തന്നെ മനസികമായി തളർത്തി എന്നും രേഷ്മ പറയുന്നു. ബിഗ് ബോസ്സ് ഷോ യിൽ ഉണ്ടായിരുന്ന എഴുപതു ദിവസങ്ങളിലും തനിക് ഇത്തരം മോശം അനുഭവങ്ങൾ ആണ് രജിത് കുമാറിന്റെ ഭാഗത്ത് നിന്നും ഉണ്ടായത് എന്നും രേഷ്മ പരാതിയിൽ ഉന്നയിക്കുന്നു. പിന്നീട് താൻ ബിഗ്ബോസ്സിൽ നിന്നും പുറത്തായത് ഉൾപ്പെടെ അദ്ദേഹം തനിക് എതിരെ നടത്തിയ തെറ്റായ അപവാദ പ്രചാരണത്തെ തുടർന്നാണ്. ഇപ്പോൾ വീണ്ടും അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും മോശം അനുഭവങ്ങൾ ആണ് തനിക് നേരിടേണ്ടി വരുന്നത്. മാത്രമല്ല രജിത് കുമാർ ഫാൻസ് അസോസിയേഷൻ എന്ന പേരിൽ ഉള്ള നിരവധി ഫേസ് ബുക്ക് ഗ്രുപ്പുകളിൽ നിന്നും വ്യക്തികളിൽ നിന്നും വളരെ മോശമായ സൈബർ ആക്രമണമാണ് താൻ നേരിടുന്നത് എന്നും രേഷ്മ പറഞ്ഞു. നന്മയും സത്യസന്ധതയും എല്ലാം പറഞ്ഞ് നടക്കുന്ന രജിത് കുമാർ ആരാധകർ എന്തിനു ഒരു പെൺകുട്ടിയെ ഇങ്ങനെ ആക്രമിക്കുന്നു എന്ന് രേഷ്മ ചോദിക്കുന്നു.

രജിത് കുമാർ ആരാധകർ എന്ന് പറഞ്ഞ് നടക്കുന്ന എല്ലാവരും സ്ത്രീ വിരുധരനും, സമൂഹ വിരുദ്ധരും ആണെന്ന് രേഷ്മ പറയുന്നു. ഏതായാലും താൻ നേരിടുന്ന ഇത്തരം ഗുരുതരമായ ആരോപണങ്ങളെ പറ്റി തുറന്നു പറഞ്ഞ രേഷ്മയെ പിന്തുണച്ചും നിരവധി ആളുകൾ എത്തിയിട്ടുണ്ട്..

Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച