Latest News
ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളുടെ വിലക്ക്, സുപ്രീംകോടതി പ്രത്യേക ബെഞ്ച് രൂപീകരിക്കുന്നു

ന്യൂഡൽഹി . ക്രിമിനൽ കേസുകളിൽ ശിക്ഷിക്കപ്പെടുന്ന ജനപ്രതിനിധികളെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് ആജീവനാന്തം വിലക്കണമെന്ന അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പ്രത്യേക ബെഞ്ച് രൂപീകരിച്ച് വിശദമായി വാദം കേൾക്കാൻ തീരുമാനിച്ച് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റേതാണ് ഈ തീരുമാനം.
രാഷ്ട്രീയത്തിലെ ക്രിമിനൽ വത്ക്കരണത്തിനെതിരായ പൊതുതാത്പര്യ ഹർജി കഴിഞ്ഞ ദിവസം പരിഗണിച്ചപ്പോൾ ശക്തമായ വാദമുഖങ്ങളാണ് അമിക്കസ് ക്യൂറി അഡ്വ. വിജയ് ഹൻസാരിയ ഉന്നയിച്ചത്. ക്രിമിനൽ കേസുകളിൽ രണ്ട് വർഷം തടവ് മുതൽ മുകളിലോട്ട് ശിക്ഷ ലഭിച്ചാൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ദിവസം മുതൽ അയോഗ്യത നിലവിൽ വരും. ജയിൽ മോചിതനാകുന്ന അന്ന് മുതൽ ആറു വർഷത്തേക്ക് അയോഗ്യത തുടരും. ഈ വകുപ്പ് ഭരണഘടനാ വിരുദ്ധവും, ഏകപക്ഷീയവുമാണെന്നാണ് അമിക്കസ് ക്യൂറി വാദിച്ചത്.
അഴിമതി, ലഹരിക്കടത്ത്, ഭീകരത തുടങ്ങിയ കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് പോലും മോചിതരായി ആറ് വർഷത്തിന് ശേഷം തിരഞ്ഞെടുപ്പിൽ മത്സരിച്ച് നിയമനിർമ്മാണ സഭകളിൽ വീണ്ടും അംഗമാക്കാവുന്ന അവസരമാണ് നിലവിലുള്ളത്. എം.പിമാരും എം.എൽ.എമാരും പ്രതികളായ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ നടപടി വേണമെന്ന ബി.ജെ.പി നേതാവ് അശ്വിനി കുമാർ ഉപാദ്ധ്യായയുടെ ഹർജി സുപ്രീംകോടതി വിധി പറയാൻ മാറ്റി.
അമിക്കസ് ക്യൂറി മുന്നോട്ടു വെച്ച ശുപാർശകൾ ഇങ്ങനെ. ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതികളിൽ നിന്ന് പ്രതിമാസ റിപ്പോർട്ടുകൾ തേടണം, പ്രത്യേക കോടതികൾ ഹൈക്കോടതിക്ക് റിപ്പോർട്ട് കൈമാറണം, അഞ്ച് വർഷത്തിലധികം പഴക്കമുള്ള കേസുകളിൽ വിചാരണ വൈകിയാൽ കാരണം വ്യക്തമാക്കണം
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ