Latest News
ജി20 ഉച്ചകോടി നടക്കാനിരിക്കെ, ഡല്‍ഹി മെട്രോ ചുവരുകളില്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍

ഡല്‍ഹിയിലുടനീളം നിരവധി മെട്രോ സ്റ്റേഷനുകളുടെ ചുവരുകളില്‍ ഖാലിസ്ഥാന്‍ അനുകൂല ഗ്രാഫിറ്റി വരച്ച് വികൃതമാക്കി. സെപ്റ്റംബര്‍ 9-10 തീയതികളില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായാണ് ഈ സംഭവം എന്നതാണ് ഇക്കാര്യത്തിൽ ശ്രദ്ധേയം. ഉദ്യോഗ് നഗര്‍, മഹാരാജ സൂരജ്മല്‍ സ്റ്റേഡിയം, പഞ്ചാബി ബാഗ്, ശിവാജി പാര്‍ക്ക്, മാഡിപൂര്‍, പശ്ചിമ വിഹാര്‍, എന്നിവയുള്‍പ്പെടെയുള്ള മെട്രോ സ്റ്റേഷനുകളുടെ ചുവരുകളിലാണ് ‘ഡല്‍ഹി ബനേഗാ ഖാലിസ്ഥാന്‍’, ‘ഖാലിസ്ഥാന്‍ റെഫറണ്ടം സിന്ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ കറുപ്പ് നിറത്തില്‍ ഗ്രാഫിറ്റി ചെയ്തിട്ടുള്ളതെന്നു പോലീസ് പറഞ്ഞു.
ശിവാജി പാര്‍ക്ക്, പഞ്ചാബി ബാഗ് എന്നിവയുള്‍പ്പെടെ ഒന്നിലധികം മെട്രോ സ്റ്റേഷനുകളില്‍ നിരോധിത സംഘടനയായ സിഖ് ഫോര്‍ ജസ്റ്റിസിന്റെ (എസ്എഫ്ജെ) പ്രവര്‍ത്തകരുടെ സാന്നിധ്യം ഉണ്ടായിരുന്നെന്നും ഇവരാണ് ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ എഴുതിയതെന്നും ഡല്‍ഹി പോലീസ് പറഞ്ഞിട്ടുണ്ട്. നംഗ്ലോയിലെ സര്‍ക്കാര്‍ സര്‍വോദയ ബാല വിദ്യാലയത്തിന്റെ ചുവരിലും ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകള്‍ കണ്ടെത്തിയിരിക്കുകയാണ്.
മെട്രോ സ്റ്റേഷനുകളുടെ ചുവരുകളില്‍ എഴുതിയിരിക്കുന്ന ചുവരെഴുത്തുകളെല്ലാം നീക്കം ചെയ്തതായി ഡിസിപി (മെട്രോ) അറിയിച്ചു. ഡല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ വിഷയത്തില്‍ ഇടപെടുകയും വിവിധ സ്ഥലങ്ങളില്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് എത്രയും വേഗം പ്രതികളെ പിടികൂടാനുളള ശ്രമം നടത്തുകയാണ് പോലീസ്.
നിരവധി ഡല്‍ഹി മെട്രോ സ്റ്റേഷനുകളുടെ ചുവരുകളില്‍ സിഖ് ഫോര്‍ ജസ്റ്റിസ്, (എസ്എഫ്ജെ) ഖാലിസ്ഥാന്‍ അനുകൂല ചുവരെഴുത്തുകള്‍ എഴുതി വികൃതമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതായും ഡൽഹി പോലീസ് പറഞ്ഞിട്ടുണ്ട്. ഡല്‍ഹിയില്‍ ജി20 ഉച്ചകോടി നടക്കുന്ന സെപ്തംബര്‍ 10ന് കാനഡയിലെ സറേയില്‍ ഖാലിസ്ഥാന്‍ ഹിതപരിശോധന നടത്തുമെന്ന് അതിന്റെ തലവന്‍ ഗുര്‍പത്വന്ത് സിംഗ് പന്നു വീഡിയോയില്‍ അറിയിക്കുകയും ഉണ്ടായി.
(വാൽ കഷ്ണം: ഖാലിസ്ഥാൻ വാദികൾക്ക് ഇനിയും അഴിഞ്ഞാടാൻ അവസരം കൊടുക്കരുത്, ഭാരത മണ്ണിൽ നിന്ന് അവരെ തുടച്ച് നീക്കണം)
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ