Latest News
സാങ്കേതികവിദ്യയുടെ ഭാവി ഇന്ത്യയുടെ കരങ്ങളിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ ഭാരതം വളരുകയാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ പൊതു – അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഭാരതീയർ മുൻനിരയിലാണ്. താഴെ തട്ടിലുള്ളവരെ ശാക്തീകരിക്കുന്നതിനും വളർച്ചയും ക്ഷേമവും ഉറപ്പാക്കുന്നതിനുമായുള്ളതാണ് സാങ്കേതികവിദ്യ. കഴിഞ്ഞ ഒൻപത് വർഷകാലമായി രാജ്യത്ത് ആരംഭിച്ച നിരവധി പദ്ധതികളും സംരംഭങ്ങളും സമ്പദ്വ്യവസ്ഥയെ ഗുണകരമായി സ്വാധീനിച്ചു, പ്രധാനമന്ത്രി പറഞ്ഞു. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്.
സാങ്കേതികവിദ്യയുടെ ഭാവി ഇന്ത്യയുടെ കരങ്ങളിലാണ്. പൊതുജനങ്ങൾക്കിടയിൽ സാങ്കേതിസകവിദ്യ അവതരിപ്പിച്ച് വിജയിച്ച രാജ്യമാണ് ഭാരതം. വ്യത്യസ്ത മേഖലകളിൽ ഇന്ത്യ ഇത് തെളിയിച്ച് കഴിഞ്ഞു. ജി20 അദ്ധ്യക്ഷ പദവി ലഭിച്ചപ്പോഴും ഇത് പ്രകടമാണ്. അംഗരാജ്യങ്ങളിലെ ധനകാര്യമന്ത്രിമാർ ഭാവിയിലേക്കുള്ള അടിത്തറ പാകി കഴിഞ്ഞു. സാമ്പത്തിക തട്ടിപ്പിന്റെ കാര്യമായാലും ഓൺലൈൻ വഴിയുള്ള ഭീകരപ്രവർത്തനമായാലും കൃത്യമായ പരിഹാരം കണ്ടെത്താൻ രാജ്യത്തിനാകുമെന്ന് ലോക രാജ്യങ്ങൾ വിശ്വസിക്കുന്നു. രാജ്യത്തിന്റെ സാങ്കേതികവിദ്യയിലുള്ള വൈദഗ്ധ്യത്തിൽ അത്രമാത്രം വിശ്വാസമാണ് അവർക്ക് ഇന്നുള്ളത്, നരേന്ദ്ര മോദി പറഞ്ഞു.
ഭാരത്തിന്റെ ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള ചുവടുവെപ്പ് സർവ്വ മേഖലയിലും ഗുണങ്ങളാണ് നൽകി കൊണ്ടിരിക്കുന്നത്. അടിസ്ഥാന ജനവിഭാഗത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ രാജ്യത്തിന് ഇന്ന് കഴിയുന്നു. ജൻധൻ, ആധാർ,മൊബൈൽ കണക്ടിവിറ്റി എന്നിവ ദുർബലരെ പോലും ശാക്തീകരിച്ചു കഴിഞ്ഞു. ഇടനിലക്കാരുടെ സാന്നിധ്യം ഇല്ലാത്തതുകൊണ്ട് തന്നെ പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ അവകാശങ്ങൾ തട്ടിയെടുക്കാൻ ആർക്കും കഴിയാത്ത അവസ്ഥയായി. ഡിജിറ്റൽ സാങ്കേതികവിദ്യ സാധാരണക്കാർക്കും ലഭ്യമായതോടെ കോടിക്കണക്കിന് ആളുകളിലേക്കാണ് സഹായങ്ങളും ആനുകൂല്യങ്ങളും നേരിട്ടെത്തി വരുന്നത്, മോദി പറഞ്ഞു.
രാജ്യത്തെ വഴിയോരക്കച്ചവടക്കാർ വരെ ഡിജിറ്റൽ സംവിധാനത്തിലൂടെയാണ് പണമിടപാട് നടത്തുന്നത്. രാജ്യത്തെത്തിയ വിദേശ പ്രതിനിധികളിൽ പലരും ഇത്തരം സംവിധാനങ്ങൾ കണ്ട് അത്ഭുതപ്പെടുകയാണ്. ഭാരതത്തെ മാതൃകയാക്കുകയാണ് അവർ. മറ്റ് പല രാജ്യങ്ങളും യുപിഐ സംവിധാനവുമായി ഒത്തുച്ചോരാൻ ആഗ്രഹിക്കുന്നു. ലോകത്ത് തത്സമയ ഡിജിറ്റൽ ഇടപാടുകളുടെ പകുതിയോളം ഇന്ത്യയിലാണെന്നതിൽ അത്ഭുതപ്പെടാനില്ല, പ്രധാനമന്ത്രി പറഞ്ഞു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച