Latest News
മുൻ സർക്കാരുകൾക്ക് ജനങ്ങളുടെ കഴിവിൽ വിശ്വാസം ഉണ്ടായിരുന്നില്ല, നരേന്ദ്രമോദി

രാജ്യത്തെ മുൻ സർക്കാരുകൾക്ക് ജനങ്ങളുടെ കഴിവിൽ വിശ്വാസം ഉണ്ടായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി 20 ഉച്ചകോടിയുടെ ഭാഗമായി രാജ്യത്തുടനീളം നടത്തുന്ന 220 ഓളം യോഗങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് മോദിയുടെ ഈ പരാമർശം. ജി-20 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനുള്ള തന്റെ സർക്കാരിന്റെ തീരുമാനം രാജ്യത്തെ ജനങ്ങൾ, നഗരങ്ങൾ, സ്ഥാപനങ്ങൾ എന്നിവയുടെ കഴിവും ശേഷിയും വർധിപ്പിക്കുമെന്ന് മോദി പറഞ്ഞു.
ഇന്ത്യയുടെ ജി 20 പ്രസിഡൻസി കാലാവധി അവസാനിക്കുമ്പോൾ, 28 സംസ്ഥാനങ്ങളിലെയും എട്ട് കേന്ദ്രഭരണ പ്രദേശങ്ങളിലെയും 60 നഗരങ്ങളിലായി 220-ലധികം മീറ്റിംഗുകൾ നടക്കുമെന്ന് മോദി പറഞ്ഞു. ഏകദേശം 125 രാജ്യങ്ങളിൽ നിന്നുള്ള ഒരു ലക്ഷത്തിലധികം പങ്കാളികൾ ഇന്ത്യക്കാരുടെ കഴിവുകൾക്ക് സാക്ഷ്യം വഹിക്കും. അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യത്തെ 1.5 കോടിയിലധികം ആളുകൾ ഈ പരിപാടികളുടെ ഭാഗമായി വിവിധ മേഖലയിൽ പങ്കാളികലാകും. പി റ്റി ഐ ക്ക് നൽകിയ അഭിമുഖത്തിൽ മോദി പറഞ്ഞു. മുൻ സർക്കാരുകൾക്ക് ജനങ്ങളുടെ കഴിവിൽ വിശ്വാസമില്ലായിരുന്നു. എന്നാൽ ചെറിയ സ്ഥലങ്ങളിൽ മെഗാ ഇവന്റുകൾ നടത്താൻ ബിജെപി സർക്കാരിന് പൂർണ വിശ്വാസമുണ്ട്, മോദി പറഞ്ഞു.
ജി 20 കാലത്ത് തങ്ങളെ സന്ദർശിച്ച പ്രതിനിധികളുമായും അവരുടെ രാജ്യങ്ങളുമായും ഓരോ സംസ്ഥാനവും ബന്ധം ശക്തിപ്പെടുത്തണമെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ അഭ്യർത്ഥിച്ചതായി മോദി പറഞ്ഞു. ‘നിർഭാഗ്യവശാൽ, മുൻകാലങ്ങളിൽ, ഇവിടെ ഡൽഹിയിലും വിജ്ഞാന് ഭവനിലും പരിസരത്തും കാര്യങ്ങൾ കൃത്യമായി ചെയ്തുതീർക്കുന്ന ഒരു മനോഭാവം ഉണ്ടായിരുന്നു. ഒരുപക്ഷേ അതൊരു എളുപ്പവഴിയായതുകൊണ്ടാകാം. അല്ലെങ്കിൽ അവയുടെ നടത്തിപ്പിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളിൽ സർക്കാരുകൾക്ക് വിശ്വാസമില്ലായിരുന്നതുകൊണ്ടാവാം’ മോദി പറഞ്ഞു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ