Latest News
ഭരണപ്പിടി മുറുക്കി എം എൽ എ, കക്കാടം പൊയിലിൽ പിവി അൻവർറുടെ പാർക്ക് തുറക്കാൻ അനുമതി

കക്കാടം പൊയിലിൽ പിവി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പാർക്ക് തുറക്കാൻ അനുമതി നൽകി അധികൃതർ. 2019 ൽ നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് പൂട്ടിയ പാർക്കിനാണ് ഇപ്പോൾ വിചിത്രമെന്നോണം പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ പിന് ബലത്തിലാണ് നടപടി ഉണ്ടായിരിക്കുന്നത്. പാര്‍ക്ക് നില്‍ക്കുന്ന സ്ഥലം നിരപ്പുള്ളതും പാരിസ്ഥിതിക പ്രശ്നങ്ങളില്ലാത്തതാണെന്നുമായിരുന്നു സമിതിയുടെ റിപ്പോർട്ട്.
എന്നാൽ പാർക്കിലെ റൈഡുകളുടെയും കോണ്‍ക്രീറ്റ് ഭിത്തിയുടേയും ബലം പരിശോധിക്കാൻ നിർദേശിച്ചിരുന്നു. 2019 ൽ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പാർക്ക് പൂട്ടിക്കുന്നത്. പാർക്ക് ഭാഗികമായി തുറക്കാനാണ് ഇപ്പോൾ അനുമതി നൽകിയത്. ടുറിസം വികസനത്തിന്റെ മറവിലാണ് ഇത്. ആദ്യം കുട്ടികളുടെ പാർക്കും പുൽമേടും തുറന്ന് നൽകാനാണ് നീക്കം. ഘട്ടം ഘട്ടമായി പാർക്ക് മുഴുവൻ തുറക്കാനാണ് ലക്ഷ്യമിടുന്നത്.
അതേസമയം പി.വി. അൻവർ എംഎൽഎ നിയമലംഘനം നടത്തിയെന്ന് കോഴിക്കോട് ജില്ലാ കളക്ടർ സ്ഥിരീകരിച്ചിരുന്നതെല്ലാം ഇപ്പോൾ കാറ്റിൽ പറത്തിയിരിക്കുകയാണ്. എംഎൽഎയുടെ കക്കാടംപൊയിൽ പാർക്കിൽ അനധികൃത നിർമാണങ്ങളുണ്ടെന്നു 2019 മാർച്ചിലെ കളക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നതാണ്. അനധികൃതമായി നിർമിച്ചവ ഉടൻ പൊളിച്ചു മാറ്റണമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.
പി.വി.അൻവർ എംഎൽഎക്ക് അനധികൃത ഭൂമി കൈവശമുണ്ടെന്നും കളക്ടറുടെ അന്വേഷണ റിപ്പോർട്ടിൽ അന്ന് വ്യക്തമാക്കിയിരുന്നു. എംഎൽഎക്കെതിരെ കേസെടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നതാണ്. വാട്ടർ തീംപാർക്ക് പ്രവർത്തിക്കാനുള്ള അന്തിമ സാക്ഷ്യപത്രം ലഭ്യമാക്കിയിട്ടില്ലെന്നും പാർക്ക് നിർമാണത്തിൽ അംഗീകരിച്ച പ്ലാനിൽ വ്യത്യാസമുണ്ടായെന്നും കളക്ടര്‍ കണ്ടെത്തിയിരുന്നതുമാണ്.
(വൽകഷ്ണം : അൻവറിന്റെ പാർക്കിന്റെ നിയമ ലംഘനങ്ങൾ കണ്ടെത്തി റിപ്പോർട്ട് ചെയ്ത ജില്ലാ കളക്ടർ ഉൾപ്പടെയുള്ളവർ ചെയ്തത് പാഴ്വേലയായി, ഭരണവും പാർട്ടിയുമുണ്ടെങ്കിൽ കേരളത്തിൽ എന്ത് നിയമ ലംഘനങ്ങളും നടത്താം)
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ