Latest News
‘ഭൂമിയ്ക്ക് ചലനമില്ലെന്നും, സൂര്യന്‍ ഭൂമിയ്ക്ക് ചുറ്റും ഭ്രമണം ചെയ്യുന്നുവെന്നും വിചിത്രവാദവുമായി പാകിസ്ഥാനി യുവാവ്’
സൂര്യന് ചുറ്റും ഭൂമി ഉള്‍പ്പടെയുള്ള ഗ്രഹങ്ങള്‍ ഭ്രമണം ചെയ്യുന്നുണ്ടെന്നാണ് ശാസ്ത്ര ലോകം നമ്മെ പഠിപ്പിച്ചിട്ടുള്ളത്. ഇതിനാലാണ് ഭൂമിയിൽ രാത്രിയും പകലും ഉണ്ടാകുന്നത്. എന്നാല്‍ ഈ വാദങ്ങളെല്ലാം തെറ്റാണെന്ന് പറയുന്ന ഒരു പാകിസ്ഥാനി യുവാവിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ശാസ്ത്രത്തെ വളച്ചൊടിക്കുകയാണ് പാകിസ്ഥാനി യുവാവ് വിഡിയോയിൽ. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ വൈറലായി ഷെയര്‍ ചെയ്തു വരുന്നു.
ഒരു പാകിസ്ഥാനി മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടിയായാണ് യുവാവ് തന്റെ നിലപാട് പറയുന്നത്. ഭൂമി ഉരുണ്ടതാണോ പരന്നതാണോ എന്ന് മാധ്യമപ്രവര്‍ത്തക യുവാവിനോട് ചോദിക്കുന്നു. ഭൂമി ചലനമില്ല എന്നാണ് യുവാവിന്റെ മറുപടി. ഭൂമി നിശ്ചലാവസ്ഥയിലാണെന്നും അതിന് ചലനമില്ലെന്നുമാണ് യുവാവ് പറയുന്നത്. അപ്പോൾ എങ്ങനെയാണ് ചന്ദ്രഗ്രഹണം ഉണ്ടാകുന്നത് എന്ന ചോദ്യത്തിനും യുവാവ് മറുപടി പറയുന്നുണ്ട്. ഭൂമിയ്ക്ക് ചുറ്റും ചന്ദ്രന്‍ കറങ്ങുന്നുവെന്നാണ് യുവാവ് പറയുന്ന മറുപടി. ചന്ദ്രന്‍ മാത്രമല്ല സൂര്യനും ഭൂമിയ്ക്ക് ചുറ്റും കറങ്ങുന്നുണ്ട് എന്നാണു യുവാവ് പറഞ്ഞിരിക്കുന്നത്.
അതിനാലാണ് ഭൂമിയില്‍ രാത്രിയും പകലും ഉണ്ടാവുന്നത്. അതിന്റെ ഭാഗമായാണ് കാലാവസ്ഥ മാറ്റം ഉണ്ടാകുന്നത്,യുവാവ് പറഞ്ഞു. നിരവധി പേരാണ് വീഡിയോക്ക് കമന്റുമായി എത്തിയിട്ടുള്ളത്. ‘ഈ വീഡിയോ ഞാന്‍ എന്റെ സയന്‍സ് ടീച്ചര്‍ക്ക് അയച്ചുകൊടുത്തു. മറുപടി ഒന്നും കണ്ടില്ല. ഹാര്‍ട്ട് അറ്റാക്ക് വന്നോ ആവോ’ എന്നൊരാൾ കമന്റ് ചെയ്തിട്ടുണ്ട്.’ ‘പുസ്തകം ഒന്നും കത്തിക്കരുത്. അവര്‍ക്ക് വേണ്ടത് എന്താണെന്ന് വെച്ചാല്‍ അവര്‍ പഠിക്കട്ടെ. അവര്‍ക്ക് എന്തായാലും എന്‍ജീനിയര്‍മാരെ ആവശ്യമില്ല. അവര്‍ക്ക് വേണ്ടതെല്ലാം ചൈന പണിയുന്നുണ്ടല്ലോ,’ മറ്റൊരാളുടെ കമന്റ് ഇങ്ങനെ.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

