Latest News
സാധാരണക്കാര്‍ക്ക് ഇല്ലാത്ത ഓണക്കിറ്റ് വേണ്ടെന്നു പ്രതിപക്ഷം, ഓണകിറ്റല്ല ശബരിയുടെ കിറ്റെന്നു മലക്കം മറിഞ്ഞു മന്ത്രി
സാമ്പത്തിക പ്രതിസന്ധി മൂലം ഓണക്കിറ്റ് മഞ്ഞക്കാര്‍ഡുകാര്‍ക്ക് മാത്രം എന്ന് പ്രഖ്യാപനം നടത്തിയതിൽ പിന്നെ മന്ത്രിമാരും എംപിമാരും എംഎല്‍എമാരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കും ഓണക്കിറ്റ് നല്‍കി എന്ന വാര്‍ത്ത വന്നത് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പിന് കനത്ത പ്രഹരമായി. തിങ്കാളാഴ്ച രാവിലെ 10മണിയോടെ ബഹുഭാഷാ ഓൺലൈൻ ന്യൂസ് പോർട്ടൽ ആയ അവതാർ നൗ ആണ് ഇത് സംബന്ധിച്ച് ആദ്യ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.

സംഭവം വിവാദമായതോടെ സപ്ലൈകോ ഓണക്കിറ്റ് തങ്ങള്‍ സ്വീകരിക്കില്ലെന്ന് യുഡിഎഫ് എംഎല്‍എമാര്‍ തീരുമാനിച്ചതും കിറ്റ് വിവാദം വാര്‍ത്തയില്‍ കത്താനിടയാക്കി. എംഎല്‍എമാര്‍ക്കും എംപിമാര്‍ക്കും ഓണക്കിറ്റ് നല്‍കുന്ന വാര്‍ത്ത പുറത്ത് വന്നതോടെ ഒപ്പം എതിര്‍പ്പും ഉണ്ടായി. ഇതോടെ മന്ത്രിയുടെ ഓഫീസ് വിശദീകരണവുമായി രംഗത്ത് വന്നു.
മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഓണക്കിറ്റ് നല്‍കിയിട്ടില്ല. അത്തരമൊരു തീരുമാനം വന്നാല്‍ അത് സര്‍ക്കാര്‍ തലത്തില്‍ എടുക്കേണ്ട തീരുമാനമാണ്. ഈ തീരുമാനം വകുപ്പ് എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ സപ്ലൈകോ ഓണക്കിറ്റ് നല്‍കി എന്ന വാര്‍ത്ത തെറ്റിദ്ധാരണജനകമാണ്എന്നാണു ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രിയുടെ ഓഫീസ് തുടർന്ന് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്.
‘ശബരി സര്‍ക്കാരിന്റെ കീഴിലുള്ള കമ്പനിയാണ്. ശബരി ഓണക്കാലത്ത് അവരുടെ ഉത്പ്പന്നങ്ങള്‍ക്ക് പുതുമോടി നല്‍കി. പുതിയ കവറില്‍ കൂടുതല്‍ ഉത്പ്പന്നങ്ങളും ഇറക്കി. ഈ സാമ്പിള്‍ ശബരി ഉത്പ്പന്നങ്ങളാണ് പ്രത്യേക പാക്കറ്റില്‍ മന്ത്രിമാര്‍ക്കും എംപിമാര്‍ക്കും നല്‍കിയത്. ഇത് എല്ലാ വര്‍ഷവും ചെയ്യുന്ന കാര്യവുമാണ്. ശബരി ഉത്പ്പന്നങ്ങളല്ലാതെ മറ്റൊന്നും ഈ പാക്കറ്റിലില്ല’മന്ത്രിയുടെ ഓഫീസ് നൽകിയ വിശദീകരണം ഇങ്ങനെയായിരുന്നു.
മന്ത്രിമാർ ഉൾപ്പെടെ എല്ലാ നിയമസഭാംഗങ്ങൾക്കും എംപിമാർക്കും ചീഫ് സെക്രട്ടറിക്കുമാണ് സപ്ലൈകോ ഉത്പ്പന്നങ്ങള്‍ നല്‍കിയതെന്നും ഇത് ഓണ കിറ്റല്ലെന്നും ആണ് വിശദീകരണം. 12 ഇനം ‘ശബരി’ ബ്രാൻഡ് സാധനങ്ങളടങ്ങിയ കിറ്റ് ആണ് എത്തിച്ച് നല്‍കുന്നത്. പ്രത്യേകം ഡിസൈൻ ചെയ്ത ബോക്സിൽ ഭക്ഷ്യ–പൊതുവിതരണ മന്ത്രിയുടെ ഓണസന്ദേശവുമുണ്ട്. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഇറച്ചി മസാല, ചിക്കൻ മസാല, സാമ്പാർപ്പൊടി,രസം പൊടി, കടുക്, ജീരകം എന്നിവ 100 ഗ്രാം വീതവും ആട്ട ഒരു കിലോ, വെളിച്ചെണ്ണ ഒരു ലീറ്റർ, തേയില 250 ഗ്രാം എന്നിവയുമാണു കിറ്റിലുള്ളത്. ഓണത്തിനു കിറ്റ് പരിപാടി ഒഴിവാക്കിയപ്പോള്‍ മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും കിറ്റ് നല്‍കി എന്ന വാര്‍ത്ത ഭക്ഷ്യസിവില്‍സപ്ലൈസ് വകുപ്പിനെ പ്രതിസന്ധിയിലാക്കുകയായിരുന്നു.
(വാൽ കഷ്ണം : വീണിടത്ത് കിടന്നു ഉരുളുന്നത് ജന സേവനത്തിന്റെ കുപ്പായമിട്ട് നടക്കുന്നവർക്ക് നല്ലതല്ല, ഓണത്തിന് ജനങ്ങൾക്ക് ഓണകിറ്റ് കൊടുക്കുമ്പോൾ മന്ത്രിമാർക്കും എം എൽ എ മാർക്കും കൊടുക്കുന്ന ശബരിയുടെ കിറ്റ്, ഓണകിറ്റല്ലാതെ പിന്നെന്ത് കിറ്റാണ്? ജനത്തെ മൊത്തം പൊട്ടന്മാരാക്കരുത് )
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

