Latest News
മുൻ ജസ്റ്റിസ് എസ്.മണികുമാറിൽ വിശ്വാസം ഇല്ല, രാജ്ഭവൻ വിശദീകരണം തേടും

തിരുവനന്തപുരം . സർക്കാരിനെതിരെ ചീഫ് ജസ്റ്റിസ് ആയിരുന്ന സമയത്ത് അനുകൂല നിലപാടെടുത്തതായി ആരോപണം ഉയർന്നിരിക്കുന്ന കേരള ഹൈക്കോടതി മുൻചീഫ് ജസ്റ്റിസ് എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനാക്കാനുള്ള തീരുമാനത്തിൽ ഗവർണർ സർക്കാരിനോട് റിപ്പോർട്ട് തേടും. ആഗസ്റ്റിൽ എസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്റെ അദ്ധ്യക്ഷനാകാൻ സർക്കാർ തീരുമാനിചിരിക്കുകയാണ്. ഇതിനിടെ കീഴ് വഴക്കങ്ങൾ ലംഘിച്ച് ഒന്നേകാൽ ലക്ഷത്തോളം രൂപം ചിലവഴിച്ച് മുൻചീഫ് ജസ്റ്റിസിനു സർക്കാർ പ്രത്യേക യാത്രയപ്പ് നൽകിയതും വിവാദമായിരിക്കുകയാണ്.
മണികുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിലാണ് ഗവർണർ വിശദീകരണം തേടാനിരിക്കുന്നത്. ചീഫ് സെക്രട്ടറി ഡോ. വി വേണുവിനാണ് രാജ്ഭവൻ വിഷയത്തിൽ കത്തയക്കുന്നത്. എസ്.മണികുമാറിനെ മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷനാക്കുന്നതിനോട് ഗവർണർക്ക് തീരെ താത്പ്പര്യം ഇല്ല. രമേശ് ചെന്നിത്തലയും സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയും ഉന്നയിച്ച ആരോപണങ്ങളിലാണ് ഇതിനി മുഖ്യ കാരണം.
സർക്കാരിനെതിരെ ചീഫ് ജസ്റ്റിസ് ആയിരുന്ന സമയത്ത് എസ് മണികുമാർ അനുകൂല നിലപാടെടുത്തു എന്നതാണ് രമേശ് ചെന്നിത്തലയുടെ ആരോപണം. ഇതിനെ പ്രീതിപ്പെടുത്താനായാണ് മനുഷ്യാവകാശ കമ്മീഷനദ്ധ്യക്ഷനായി നിയമിച്ചതെന്ന ആരോപണവും സർക്കാരിനെതിരെ ഉയർന്നിരിക്കുകയാണ്. മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്ന സമിതിയുടെ അംഗമായ പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ഇക്കാര്യത്തിൽ രേഖാമൂലം വിയോജന കുറിപ്പ് രേഖ പെടുത്തിയിട്ടുണ്ട്.
പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ നൽകിയ വിയോജന കുറിപ്പോടെയാണ് നിയമനം സംബന്ധിച്ച ഫയൽ സർക്കാർ രാജ്ഭവന് കൈമാറിയിരുന്നത്. നിഷ്പക്ഷവും നീതിയുക്തവുമായി ജസ്റ്റിസ് എസ്.മണികുമാർ പ്രവർത്തിച്ചേക്കില്ല എന്ന ഉത്കണ്ഠയുണ്ട് എന്നാണ് പ്രതിപക്ഷനേതാവിന്റെ വിയോജനകുറിപ്പിൽ വ്യക്തമായി പറഞ്ഞിട്ടുള്ളത്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച