Latest News
നിജ്ജാറിന്റെ കൊല, കാനഡയുടെ വാദങ്ങളെ പൊളിച്ച് അടുക്കി വാഷിംഗ്ടൺ പോസ്റ്റ്
![](http://avatartoday.com/wp-content/uploads/2023/09/The-Washington-Post.jpg)
ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻെ കൊലപാതകത്തിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ വാദങ്ങളെ പൊളിച്ച് അടുക്കി അമേരിക്കൻ മാദ്ധ്യമമായ വാഷിംഗ്ടൺ പോസ്റ്റ്. വാഷിംഗ്ടൺ പോസ്റ്റിന്റെ അന്വേഷണാത്മക റിപ്പോർട്ടിലാണ് ജസ്റ്റിൻ ട്രൂഡോ പറയുന്ന വാദങ്ങൾ ശരിയല്ലെന്ന് ചൂണ്ടി കാട്ടുന്നത്.
സംഭവത്തിന്റെ 90 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോ ലഭിച്ചതായും പോസ്റ്റ് അവകാശപ്പെട്ടുണ്ട്. ഗുരുദ്വാരയിൽ നിന്നും ഇറങ്ങിയ നിജ്ജാറിന് നേരെ രണ്ടംഗ സംഘം നിറയൊഴിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട് പറഞ്ഞിരിക്കുന്നത്. പോലീസിന്റെ ഭാഗത്ത് നിന്നും വൻ വീഴ്ചയുണ്ടായെന്നാണ് ദൃക്‌സാക്ഷികളെ അധികരിച്ച് വാഷിംഗ്ടൺ പോസ്റ്റ് പറഞ്ഞിട്ടുണ്ട്. കൊല നടന്ന് 12 മുതൽ 20 മിനുട്ടുകൾക്ക് ശേഷമാണ് അന്വേഷണ സംഘം സ്ഥലത്തെത്തിയത്. സറേ പോലീസും റോയൽ കനേഡിയൻ മൗണ്ടഡ് പോലീസും തമ്മിൽ അന്വേഷണത്തിനെ ചൊല്ലി സംഭവ സ്ഥലത്ത് വെച്ച് തന്നെ വാക്ക് തർക്കമുണ്ടസായി. ഇതു മൂലം അക്രമികൾക്ക് രക്ഷപ്പെടാനുള്ള അവസരമുണ്ടാക്കി.
അധികാരികൾ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതുവരെ പരിശോധിച്ചിട്ടില്ലെന്നും അക്രമികൾ രക്ഷപ്പെട്ട വഴിയിലെ കടകമ്പോളങ്ങളിൽ അന്വേഷണം നടത്തിയിട്ടില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. എന്നാൽ ഈ വസ്തുതകളെ കൃത്യമായി നിരീക്ഷിക്കാതെ കാനഡയും പ്രധാനമന്ത്രി ട്രൂഡോയും ഇന്ത്യയ്‌ക്ക് നേരെ ആരോപണം ഉന്നയിക്കുകയിരുന്നു. അക്രമികൾ ധരിച്ചിരുന്നത് സിഖ് വസ്ത്രമാണെന്നും ദൃക്‌സാക്ഷികൾ പറഞ്ഞിട്ടുണ്ട്. സുഖദുനേകെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ലോറൻസ് ബിഷ്‌ണോയി സംഘം ഏറ്റെടുത്തതും ചേർത്തു വായിക്കുമ്പോഴാണ് യാഥാർത്ഥ്യം വ്യക്തമാക്ക പെടുന്നത്.
ഖലിസ്ഥാൻ ഭീകരവാദികളെ കൂട്ടുപിടിച്ച് അധികാരത്തിൽ പിടിച്ചുനിൽക്കാൻ വേണ്ടി വ്യാജ പ്രചാരണം നടത്തിയ ട്രൂഡോയുടെ ജനപ്രീതി നിലം പരിശായി. ആഗോള തലത്തിൽ ഇന്ത്യക്ക് ലഭിക്കുന്ന പിന്തുണയും കാനഡയുടെ വാദങ്ങൾക്ക് വലിയ തിരിച്ചടിയും ഉണ്ടാക്കി. ഫൈവ് ഐസ് നൽകിയ തീരുമാനമാണ് തന്റെ നിലപാടിന് പിന്നിൽ എന്ന് തുടർച്ചയായി ആവർത്തിക്കുമ്പോഴും സഖ്യത്തിൽ പ്രധാന പങ്കാളികളായ അമേരിക്കയുടെയും ഓസ്‌ട്രേലിയയുടെയും മൗനം കാനഡയുടെ വാദങ്ങളുടെ മുനയൊടിച്ചിരിക്കുകയാണ് ഇപ്പോൾ.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
![](http://avatartoday.com/wp-content/uploads/2023/09/PP-Sujathan.jpg)
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime1 year ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment1 year ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News1 year ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime1 year ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment1 year ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ
-
Latest News1 year ago
യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശില്‍ ചന്ദ്രയാന്‍ 3 വിജയകരമാകാൻ മദ്രസയില്‍ പ്രത്യേക പ്രാര്‍ത്ഥന
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു