Latest News
ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി

ചണ്ഡീഗഢ് . ഖലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നുവിന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. പഞ്ചാബ്, അമൃത്സർ, ചണ്ഡീഗഡ് എന്നിവടങ്ങളിലെ സ്വത്തുക്കളാണ് എൻഐഎ കണ്ടുകെട്ടിയിട്ടുള്ളത്. അമൃത്സർ ജില്ലയുടെ പ്രാന്തപ്രദേശത്തുള്ള ഖാൻകോട്ടിലെ കൃഷിയിടവും, ചണ്ഡീഗഢിലെ സെക്ടർ 15 സിയിലെ വീടും കോടതി ഉത്തരവോടെ എൻഐഎ കണ്ടു കെട്ടുകയായിരുന്നു. മൊഹാലി എൻഐഎ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പന്നുവിന് ഇനി ഈ ഭൂമിയിൽ അവകാശമില്ലെന്നും ഇത് സർക്കാരിന്റെ സ്വത്തായി മാറിയെന്നും എൻഐഎ വീടിന് പുറത്ത് ബോർഡ് വെച്ചിട്ടുണ്ട്. 2020ൽ മൊഹാലിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് പന്നുവിനെ പിടികിട്ടാപ്പുള്ളിയായി രാജ്യം പ്രഖ്യാപിക്കുന്നത്. കോടതി ഉത്തരവനുസരിച്ച് വീടിന്റെ നാലിലൊന്ന് ഭാഗം നേരത്തെ അറ്റാച്ച് ചെയ്തിരുന്നു. ഇതോടൊപ്പം അമൃത്സറിലെ ഖാൻകോട്ട് ഗ്രാമത്തിൽ പന്നുവിന്റെ കൃഷിഭൂമിയും ഇപ്പോൾ കണ്ടുകെട്ടിയിരിക്കുകയാണ്.
പന്നു നിലവിൽ അമേരിക്കയിലാണ്. ഇന്ത്യക്കെതിരെ വിദ്വേഷപ്രസംഗങ്ങളുടെ വീഡിയോകൾ തുടർച്ചയായി പുറത്തുവിടുകയും കാനഡയിൽ താമസിക്കുന്ന ഹിന്ദുക്കൾ രാജ്യം വിട്ടുപോകണമെന്ന് ഇയാൾ വീഡിയോയുലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തതിന് പിറകെ ഖലിസ്ഥാനി ഭീകരൻ പന്നുവിന്റെ പ്രസംഗം വിദ്വേഷ കുറ്റകൃത്യമായി രജിസ്റ്റർ ചെയ്യണമെന്ന് കനേഡിയൻ ഹിന്ദുക്കൾ ട്രൂഡോ സർക്കാരിനോട് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഐഎസ്ഐയുടെ സഹായത്തോടെ സിഖ് ഫോർ ജസ്റ്റിസ് എന്ന സംഘടന രൂപീകരിച്ചാണ് ഇയാൾ ഇന്ത്യ – വിരുദ്ധ, വിഘടനവാദ പ്രവർത്തനങ്ങൾ നടത്തി വരുന്നത്. പന്നുവിന്റെ സംഘടന പഞ്ചാബിലെ ജനങ്ങളെ ഭീകരവാദത്തിനും വിഘടനവാദത്തിനും പ്രേരിപ്പിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നതാണ്. 2019-ൽ ഇന്ത്യ ഈ സംഘടനയെ നിരോധിച്ചിരുന്നു. ഖലിസ്ഥാൻ അനുകൂലികളുമായി ചേർന്ന് പന്നു നിരവധി ഇന്ത്യാവിരുദ്ധ സമരങ്ങൾക്ക് വിദേശത്ത് നേത്വത്വം നൽകി വരുകയാണ്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ