Crime

മുട്ടിൽ മരംമുറി കൊള്ളക്കാർക്ക് 8 കോടി കെട്ടി രക്ഷപെടാൻ വഴിയൊരുക്കി റവന്യൂ വകുപ്പ്

Published

on

തിരുവനന്തപുരം. മുട്ടിൽ മരംമുറി കേസിലെ പ്രതികൾക്കെതിരെ പിഴ ചുമത്തി റവന്യൂ വകുപ്പ്. കേസിലെ വനം വകുപ്പ് നടപടികൾ ഒതുക്കി തീർക്കാനുള്ള ശ്രമത്തിലുമാണ്. കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരമാണ് റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചിരിക്കുന്നത്. 35 കേസുകളിലായി എട്ടുകോടിയോളം രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്.

കേസിൽ റോജി അഗസ്റ്റിൻ ഉൾപ്പെടെ 35 പേർ പിഴയൊടുക്കണം എന്നാണു നിർദേശം. എന്നാൽ കേസിൽ ആൻ്റോ അഗസ്റ്റിനും ജോസൂട്ടി അഗസ്റ്റിനും എതിരെ നടപടികൾ ഒന്നും എടുത്തിട്ടില്ല. മുറിച്ച് കടത്തിയ മരത്തിൻ്റെ മൂന്നിരട്ടിവരെയാണ് പിഴ ചുമത്തിയിട്ടുള്ളത്. ഒരു മാസത്തിനകം തുക അടയ്ക്കണമെന്നാണ് നോട്ടീസിൽ നിർദ്ദേശിച്ചിരിക്കുന്നത്. അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടുൽ നടപടി ആരംഭിക്കുമെന്നും നോട്ടീസിൽ പറയുന്നു. റോജി അഗസ്റ്റിൻ കബളിപ്പിച്ച കർഷകരേയും റവന്യൂ വകുപ്പ് പിഴ നോട്ടീസ് നൽകി ഭീക്ഷണിപ്പെടുത്തിയിട്ടുണ്ട്. 27 കേസുകളിലെ വിലനിർണയം അവസാനഘട്ടത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version