Latest News
മുകുന്ദന്‍ജി, ഓര്‍മ്മകള്‍ ഇരമ്പിയെത്തുന്നു എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂ ഡൽഹി . അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. ബുദ്ധികൂര്‍മ്മതയും ഊഷ്മളമായ പെരുമാറ്റവും കൊണ്ട് തന്നില്‍ സ്വാധീനമുണ്ടാക്കിയ വ്യക്തിയാണ് പി.പി. മുകുന്ദനെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നു. വര്‍ഷങ്ങളുടെ അടുപ്പമുണ്ട് മുകുന്ദന്‍ജിയുമായി. ഈ അവസരത്തില്‍ അക്കാലത്തെ ഓര്‍മ്മകള്‍ എന്നിലേക്ക് ഇരമ്പിയെത്തുന്നു, പ്രധാനമന്ത്രി കുറിച്ചു.
പി.പി. മുകുന്ദന്റെ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് അയച്ച കത്തിലാണ് പ്രധാനമന്ത്രി ആത്മബന്ധം സ്മരിക്കുന്ന വാക്കുകൾ കുറിച്ചിരിക്കുന്നത്. പി.പി. മുകുന്ദന്റെ സഹോദരന്‍ പി.പി. ചന്ദ്രന്റെ പേരിലാണ് പ്രധാനമന്ത്രിയുടെ കത്ത് എത്തിയത്. മുകുന്ദന്‍ജി ഇനി നമ്മുടെയിടയിലില്ല എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. സ്‌കൂള്‍കാലം മുതല്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തില്‍ സജീവമായ അദ്ദേഹത്തിന്റെ മനസ്സ് എപ്പോഴും സേവാനിരതമായിരുന്നു. രാഷ്‌ട്രീയമണ്ഡലത്തില്‍ ഏറെ ആദരിക്കപ്പെട്ട പേരാണ് അദ്ദേഹത്തിന്റേത്.
അടിയന്തരാവസ്ഥയുടെ നാളുകളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടി ജയില്‍വാസം അനുഭവിച്ച പി.പി. മുകുന്ദന്‍ പാര്‍ട്ടിയെ ഊര്‍ജ്ജ്വസ്വലമായി മുന്നോട്ടു നയിച്ചു. കേരളത്തില്‍ ബിജെപിയെ ശക്തമാക്കുന്നതില്‍ അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത സംഘാടനമികവ് നിര്‍ണായകമായ പങ്ക് വഹിച്ചു. വെല്ലുവിളികളെ അതിജീവിക്കുന്നതില്‍ അദ്ദേഹത്തിന്റെ സാന്നിധ്യവും നയങ്ങളും പാര്‍ട്ടിയെ സഹായിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തില്‍ കുടുംബത്തിനുണ്ടായ നഷ്ടം വാക്കുകള്‍ക്ക് അതീതമാണ്. നമ്മുടെ ഇടയില്‍ ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ആദര്‍ശവും മൂല്യങ്ങളും കുടുംബത്തിന് കരുത്തുപകരുമെന്ന് പ്രധാനമന്ത്രി കുറിച്ചിരിക്കുന്നു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Interview6 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും