Latest News
രാജ്യത്തെ ഭൂരിഭാഗം മുസ്ലിങ്ങളും ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവർ, ഗുലാം നബി ആസാദ്

ശ്രീനഗര്‍ . രാജ്യത്തെ ഭൂരിഭാഗം മുസ്ലിങ്ങളും ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്തവരാണെന്ന് ഡി.പി.എ.പി. ചെയര്‍മാനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ്. പരിവര്‍ത്തനത്തിന്റെ തുടക്കം കുറിക്കുന്നത് കശ്മീരി താഴ്വരയില്‍ നിന്നായിരുന്നു. 600 വര്‍ഷം മുമ്പ് കശ്മീരിലെ മുസ്ലീങ്ങള്‍ ആരായിരുന്നു? എല്ലാവരും കശ്മീരി പണ്ഡിറ്റുകളായിരുന്നു. അവര്‍ ഇസ്ലാം സ്വീകരിക്കുകയായിരുന്നു. ഡോഡ ജില്ലയിലെ ഒരു സമ്മേളനത്തില്‍ സംസാരിക്കവെ ഗുലാംനബി ആസാദ് പറഞ്ഞു.
കശ്മീരിലെ ഇപ്പോഴത്തെ മുസ്ലിങ്ങളെല്ലാം കശ്മീരി പണ്ഡിറ്റുകളുടെ പിന്തുടര്‍ച്ചക്കാരാണ്. ഇസ്ലാം നിലവില്‍ വന്നത് 1,500 വര്‍ഷം മുമ്പാണ്. ഹിന്ദു മതം അതിലും വളരെ പഴക്കമുള്ളതാണ്. മുഗള്‍ സൈന്യത്തിനൊപ്പം ചില മുസ്ലിങ്ങള്‍ ഇന്ത്യയില്‍ എത്തി. അവരില്‍ നിന്നാണ് ഇസ്ലാമതം വ്യാപിക്കുന്നത്. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കായി മതം ഉപയോഗിക്കരുത്. രാഷ്‌ട്രീയത്തില്‍ മതത്തില്‍ അഭയം തേടുന്നവന്‍ ദുര്‍ബലനാണ്, ഗുലാംനബി ആസാദ് പറഞ്ഞു.
മരിക്കുമ്പോള്‍ ഹിന്ദുക്കള്‍ ആയവരെ ദഹിപ്പിക്കുകയാണ് പതിവ്. ചിതാഭസ്മം വെള്ളം കലരുന്ന നദിയില്‍ നിക്ഷേപിക്കും. ആ വെള്ളം പിന്നീട് കുടിവെള്ളത്തിന്റെ ഭാഗമാകാറുണ്ട്. പിന്നീട്, വെള്ളത്തില്‍ അവരുടെ ചാരം അടങ്ങിയിട്ടുണ്ടെന്ന് ആരാണ് കാണുന്നത്? ആളുകള്‍ ആ വെള്ളം കുടിക്കുന്നു. അതുപോലെ മുസ്ലീങ്ങളുടെ മാംസവും എല്ലുകളും രാജ്യത്തിന്റെ മണ്ണിന്റെ ഭാഗമായി മാറുമെന്നും ഗുലാം നബി ആസാദ് പറഞ്ഞു. അവരും ഈ നാടിന്റെ ഭാഗമായി. അവരുടെ മാംസവും അസ്ഥികളും ഭാരതമാതാവിന്റെ മണ്ണിന്റെ ഭാഗമായി മാറുന്നു. ഹിന്ദുക്കളും മുസ്ലീങ്ങളും ഈ മണ്ണില്‍ ലയിക്കുന്നു. അവര്‍ക്കിടയില്‍ എന്താണ് വ്യത്യാസം? അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുലാംനബിയുടെ പ്രസംഗത്തെ സ്വാഗതം ചെയ്ത് കൊണ്ട് വിഎച്ച്പിയും നിരവധി ഹൈന്ദവസംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ