Culture
20 വർഷമായി ഗണപതി വിഗ്രഹങ്ങൾ നിർമ്മിക്കുന്ന താൻ ഭാഗ്യവാനെന്ന് മുഹമ്മദ് കോസർ ഷെയ്ഖ്
മുംബൈയിലെ ഭയന്ദറിൽ നിന്നുള്ള 40 കാരനായ മുഹമ്മദ് കോസർ ഷെയ്ഖ് കഴിഞ്ഞ 20 വർഷമായി ഗണപതി വിഗ്രഹങ്ങൾ നിർമ്മിക്കുകയാണ്. ഒരു മുസ്ലീം ആയിട്ടും ശൈഖ് തന്റെ ജോലികൾ ആവേശത്തോടെ തന്നെ ചെയ്യുന്നു. സ്വന്തം മതത്തിൽ പെട്ടവർ ഈ തൊഴിലിൽ നിന്ന് പിന്തിരിപ്പിക്കാൻ പല തവണ ശ്രമം നടത്തി. മുഹമ്മദ് കോസർ ഷെയ്ഖ് അതിനൊന്നും വഴങ്ങിയില്ല. താൻ സത്യത്തിൽ ഭാഗ്യവാനെന്നാണ് മുഹമ്മദ് കോസർ ഷെയ്ഖ് പറയുന്നത്. തന്നിൽ നിന്ന് ഗണപതി വിഗ്രഹങ്ങൾ വാങ്ങുന്നതിൽ ആളുകൾ സന്തുഷ്ടരാണെന്ന് അദ്ദേഹം ഓർക്കുന്നു
വിഗ്രഹങ്ങൾ നിർമ്മിക്കുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ സ്വന്തം സമുദായത്തിൽ നിന്നുണ്ടായ എല്ലാ പ്രതിബന്ധങ്ങളെയും സമ്മർദ്ദങ്ങളെയും അദ്ദേഹം ധിക്കരിച്ചു. തന്റെ ജോലി തുടരാൻ കഴിഞ്ഞതിന്റെ ക്രെഡിറ്റ് ഗണപതിക്ക് നൽകുന്നുവെന്ന് ഷെയ്ഖ് അവകാശപ്പെടുന്നു. അയാൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ബന്ധുക്കൾ ഏറ്റെടുക്കുമെന്നും കൂട്ടിച്ചേർത്തു.
മിക്ക ശിൽപികളും വിഗ്രഹങ്ങൾ നിർമ്മിക്കാൻ മിക്കവാറും പ്ലാസ്റ്റർ ഓഫ് പാരിസിലേക്ക് നീങ്ങുകയാണ്. പരിസ്ഥിതി സൗഹൃദ സമീപനം മുഹമ്മദ് കോസറിനെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്നമല്ല, വെള്ളത്തിൽ ലയിക്കുന്ന വിഗ്രഹങ്ങൾ നിർമ്മിക്കുന്നതിന് അദ്ദേഹം കളിമണ്ണും പേപ്പറും ആണ് ഉപയോഗിക്കുന്നത്. ഷെയ്ഖ് തന്റെ ഭാഗ്യം മറ്റുള്ളവരുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. വ്യത്യസ്ത സമുദായങ്ങളിലെ സ്ത്രീകളെ ശാക്തീകരിക്കാൻ അദ്ദേഹം പ്രത്യേകം ആഗ്രഹിക്കുന്നു. സ്വയം പര്യാപ്തരാകാനും സ്വയം സമ്പാദിക്കാനും അവരെ വിഗ്രഹനിർമ്മാണ വിദ്യ പഠിപ്പിക്കാൻ അയാൾ ആഗ്രഹിക്കുകയാണ്.
Culture
വന്ദേഭാരത് പറക്കും, തിരുപ്പതി വെങ്കിടാചലപതിയെ തൊഴാൻ വെറും 95 മിനിറ്റിൽ എത്താം
ചെന്നൈ . പ്രധാനമന്ത്രി നരേന്ദ്ര മോദി പുതുതായി ഫ്ളാഗ് ഓഫ് ചെയ്ത ചെന്നൈ – വിജയവാഡ വന്ദേഭാരത് എക്സ്പ്രസിന്റെ വരവ് തിരുപ്പതിയിലേക്ക് പോകുന്ന ഭക്തർക്ക് ആശ്വാസമായി. മറ്റ് ട്രെയിനുകളിൽ ചെന്നൈയിൽ നിന്നുള്ള യാത്ര മൂന്ന് മണിക്കൂർ വേണ്ടി വരുന്ന സ്ഥാനത്ത് വന്ദേഭാരത് 136 കിലോമീറ്റർ താണ്ടുന്നത് വെറും 95 മിനിറ്റ് നേരം കൊണ്ടാണ്. വന്ദേഭാരത് യാത്ര ലാഭിക്കുന്നത് ഒന്നര മണിക്കൂർ സാമാന്യായം എന്നതാണ് എടുത്ത് പറയേണ്ടത്.
രാജ്യത്ത് ഒമ്പത് വന്ദേഭാരത് എക്സ്പ്രസുകളാണ് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ളാഗ് ഓഫ് ചെയ്യുന്നത്. കേരളത്തിൽ അടക്കം വിവിധ സംസ്ഥാനങ്ങളിലെ പ്രധാന റൂട്ടുകളിലാണ് പുതിയ സർവീസ് വന്നത്. ചെന്നൈയിൽ നിന്നും നിത്യവും ആയിരക്കണക്കിന് ഭക്തരാണ് തിരുപ്പതി വെങ്കിടാചലപതിയെ സന്ദർശികാനായി പോയി വരുന്നത്. പുതിയ വന്ദേഭാരത് സർവീസ് ആരംഭിച്ചതോടെ മൂന്ന് മണിക്കൂർ യാത്ര ഒന്നര മണിക്കൂറായി ഭക്തർക്ക് കുറഞ്ഞു കിട്ടി. ചെന്നൈയിൽ നിന്നും പുറപ്പെടുന്ന വന്ദേഭാരത് 136 കിലോ മീറ്റർ താണ്ടി 95 മിനിറ്റ് കൊണ്ട് തിരുപ്പതിക്ക് അടുത്തുള്ള റെനിഗുണ്ട സ്റ്റേഷനിൽ എത്തും. അവിടെ നിന്നും നിന്നും ഒമ്പത് കിലോ മീറ്റർ മാത്രമാണ് തിരുപ്പതി ക്ഷേത്രത്തിലേക്ക് പിന്നീടുള്ളത്.
ഇതേ റൂട്ടിൽ ദിവസേന ഓടുന്ന സപ്തഗിരി, ഗരുഡാദ്രി എക്സ്പ്രസുകൾക്ക് രണ്ട് മണിക്കൂറും 40 മിനിറ്റും വേണം തിരുപ്പതിയിലെത്താൻ. ഇനി ചെന്നൈയിൽ നിന്നും വന്ദേഭാരത് എക്സ്പ്രസിൽ തിരുപ്പതിക്ക് എത്തുന്നവർക്ക് ഒന്നര മണിക്കൂർ കൊണ്ട് തിരുപ്പതി വെങ്കിടാചലപതിയെ തൊഴാനാവും. പുതിയ വന്ദേഭാരത് ഭക്തർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

