Latest News
മഹാഭാരതം എഴുതിയത് മുസ്ലീം കവിയെന്ന വിവാദ പരാമർശവുമായി മമത ബാനർജി

കൊൽക്കത്ത . ഇന്ത്യൻ ഇതിഹാസം മഹാഭാരതം രചിച്ചത് മുസ്ലീം കവിയെന്ന വിവാദ പരാമർശവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ നിന്നുള്ള കവി കാസി നസ്റുൽ ഇസ്ലാമാണ് മഹാഭാരതം എഴുതിയതെന്നാണ് മമത നടത്തിയിരിക്കുന്ന വിവാദ പരാമർശം. ടിഎംസിയുടെ സ്ഥാപക ദിന പരിപാടിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുമ്പോഴാണ് മമത ഇത്തരമൊരു പരാമർശം നടത്തിയിരിക്കുന്നത്.
‘വിദ്യാഭ്യാസം ഉള്ളത് കൊണ്ട് മാത്രം ഒരു വ്യക്തിയെ കുറിച്ച് പഠിക്കാൻ കഴിയില്ല. എല്ലാ മഹാന്മാരും ഐക്യത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്. ഹൃദയവിശാലത വേണം. നമ്മുടെ മഹാന്മാർ എഴുതിയത് വായിച്ച് മനസ്സിലാക്കണം. രവീന്ദ്രനാഥും നസ്റുലും വിവേകാനന്ദനും പറഞ്ഞത് വായിക്കണം. മഹാഭാരതം എഴുതിയത് നസ്റുൽ ഇസ്ലാമാണ്’ മമത ബാനർജി പറഞ്ഞു.
മമതയുടെ പരാമർശത്തിനെതിരെ രംഗത്ത് വന്ന ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി, ‘മമത ബാനർജി ചരിത്രസംഭവങ്ങളെ വളച്ചൊടിക്കുന്നത് പതിവാണ്. മുഖ്യമന്ത്രിയുടെ പൊതുവിജ്ഞാനം ശരിക്കും മോശമാണെന്ന് എല്ലാവർക്കും അറിയാം അതിനാൽ ആർക്കും ദേഷ്യം തോന്നില്ല. എന്നാൽ ഇപ്പോൾ ഹിന്ദു മതവുമായി ബന്ധപ്പെട്ട വസ്തുതകളെ വളച്ചൊടിക്കുന്ന പ്രവണത വർദ്ധിച്ചിരിക്കുന്നു. 2023 ജൂലായ് 4-ന് ഒരു ടിവി അഭിമുഖം നൽകുന്നതിനിടെ, താരകേശ്വര്, കാളിഘട്ട്, ദക്ഷിണേശ്വരം തുടങ്ങിയ പുണ്യക്ഷേത്രങ്ങളും മറ്റ് ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളും മമത സർക്കാരാണ് നിർമ്മിച്ചതെന്നു വരെ പറയുകയുണ്ടായി.’
ഇപ്പോഴാവട്ടെ, മഹാഭാരതം എഴുതിയത് കാസി നസ്റുൽ ഇസ്ലാമാണെന്ന് പറയുന്നു. ഭഗവാൻ വേദവ്യാസ മഹർഷിയാണ് മഹാഭാരതത്തിന്റെ രചയിതാവെന്ന് മമതയ്‌ക്ക് നന്നായി അറിയാമെന്ന് കരുതുന്നു, എന്നാൽ കാസി നസ്റുൽ ഇസ്ലാമാണ് മഹാഭാരതത്തിന്റെ രചയിതാവെന്ന് ബോധപൂർവം സ്ഥാപിക്കുകയാണ്’സുവേന്ദു അധികാരി പറഞ്ഞു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Latest News1 year ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി