Entertainment
‘സിനിമയോടെനിക്ക് ആർത്തി തന്നെ, തലക്കനമല്ല അത്’ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി

മലയാള സിനിമ തറവാട്ടിലെ വലിയേട്ടനെ എല്ലാവർക്കുമറിയാം. മൂന്നു പതിറ്റാണ്ടു പിന്നിടുന്ന അഭിനയ ജീവിതമാണ് അദ്ദേഹത്തിന്റേത്. പറഞ്ഞു വരുന്നത് മാറ്റാരെയും കുറിച്ചല്ല സാക്ഷാൽ മമ്മൂട്ടിയെ കുറിച്ചാണ്. സിനിമയോട് അദ്ദേഹത്തിന് ഈ പ്രായത്തിലും ആർത്തി ആണ് എന്നാണ് പറയുന്നത്. എന്നാൽ അടുത്തിടപഴകാൻ പാകത്തിൽ സൗമ്യനല്ല താരം എന്നാണ് പലരും പറയുന്നത്. ചോദിക്കുന്നതിനെല്ലാം കയർക്കുകയായിരിക്കും അദ്ദേഹം. ദേഷ്യക്കാരനാണെന്ന് ഇഷ്ടമുള്ളവർ വരെ പറഞ്ഞിട്ടുണ്ട്.
അദേഹത്തിന്റെ തലക്കനം കാരണമാണങ്ങനെ എന്നൊക്കെ ദുഷിപ്പ് പറയുന്നവരുമുണ്ട്. കണ്ണൂർ സ്ക്വാർഡ് ആണ് അദ്ദേഹത്തിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപെട്ടു മമ്മൂക്ക ഒരു ഇന്റർവ്യൂ നൽകിയിരുന്നു. അതിൽ സ്വന്തം ദേഷ്യത്തെ കുറിച്ചു അദ്ദേഹം തന്നെ തുറന്നു പറയുന്നുണ്ട്. രണ്ടു കാര്യങ്ങളാണ് അദ്ദേഹമിപ്പോൾ പറയുന്നത്. ഒന്ന് സിനിമയോട് തനിക്കുള്ള അടങ്ങാത്ത ആഗ്രഹം. രണ്ടാമത്തേത് തനിക്കു തലക്കണമാണ് എന്ന് പറഞ്ഞു നടക്കുന്നവരെ കുറിച്ച്.
‘എനിക്ക് സിനിമ എന്നാല്‍ ഭ്രാന്തായിരുന്നു. ഇപ്പോഴും അതെ. സിനിമയെ ഒരുപാട് മോഹിച്ച്, ആഗ്രഹിച്ചാണ് ഞാന്‍ സിനിമയിലെത്തിയത്. അതുകൊണ്ട് മലയാള സിനിമയ്ക്ക് എന്നെ തട്ടിക്കളയാന്‍ കഴിയില്ല. എന്നെ പോലെ സിനിമയെ ആഗ്രഹിക്കുന്ന ചെറുപ്പക്കാര്‍ ഇപ്പോഴുമുണ്ടാവും. പക്ഷെ ആഗ്രഹിച്ചാല്‍ മാത്രം പോര, അതിന് വേണ്ടി കഷ്ടപ്പെടുകയും വേണം. ആഗ്രഹത്തിന്റെ പുറത്ത്, ഭാഗ്യം കൊണ്ട് ഒരു സിനിമ കിട്ടിയേക്കാം. പക്ഷെ നിലനിന്ന് പോകുക എന്നതാണ് ഏറെ ശ്രമകരം. അതിന് കഷ്ടപ്പെടുക തന്നെ വേണം’ മമ്മൂട്ടി പറയുന്നു.
‘യാതൊരു ക്വാളിഫിക്കേഷനും ഇല്ലാതെ നിലനിന്നു പോകാന്‍ പറ്റുന്ന ഇന്റസ്ട്രിയാണ് സിനിമ എന്നാണ് പലരുടയും ധാരണ. പക്ഷെ അതല്ല. ഒരേ സമയം നമ്മള്‍ രണ്ട് വ്യക്തികളാകണം. ഒരു കഥാപാത്രമായി മാറുമ്പോള്‍, നമ്മള്‍ യഥാര്‍ത്ഥ നമ്മളെ മാറ്റി വച്ച്, ആ കഥാപാത്രത്തിന്റെ വികാരങ്ങള്‍ ഉള്‍ക്കൊള്ളണം. ശരീരം കൊണ്ടും മനസ്സുകൊണ്ടും അതായി തീരണം. ദേഷ്യവും സ്‌നേഹവും എല്ലാം ആക്ഷന്‍ – കട്ട് പറയുന്നതിനുള്ളില്‍ വന്ന് പോകണമെങ്കില്‍ അഭിനയത്തോട് അത്രയും ഡെഡിക്കേറ്റഡ് ആയിരിക്കണം. കഥാപാത്രത്തെ അത്രയും ഉള്‍ക്കൊള്ളണം. ഞാന്‍ ഗ്ലിസറിനിട്ട് അഭിനയിച്ചിട്ട് 25 വര്‍ഷങ്ങളായി. അനുഭവമാണിത്.’ മമ്മൂട്ടി പറഞ്ഞു.
കഥാപാത്രത്തെ പൂർണമായും ഉൾക്കൊണ്ടു ചെയുമ്പോൾ ചെലപ്പോ ബി പി വരും. 25 വർഷമായി ഗ്ലിസറിൻ ഇടാതെയാണ് കരയുന്നത്. കഥാപാത്രമായി ഇരിക്കുമ്പോൾ ചിലർ ആവശ്യമില്ലാതെ മിണ്ടാൻ വരും. അപ്പോൾ ചെറിയ രീതിയിൽ ഞാൻ ദേഷ്യപ്പെടും അതിനെയാണ് തലക്കണമെന്നൊക്കെ ആളുകൾ വിളിക്കുന്നത്, മമ്മൂട്ടി പറഞ്ഞു.
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ