Crime
കടമക്കുടിയിൽ കൂട്ട ആത്മഹത്യ ചെയ്ത കുടുംബത്തിന്റെ ബന്ധുക്കളെ ലോൺ ആപ്പുകാർ ഭീക്ഷണിപെടുത്തുന്നു
കൊച്ചി. കടം കൊടുത്തവരുടെ ഭീക്ഷണിയെ തുടർന്ന് കടമക്കുടിയിൽ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓൺലൈൻ ലോൺ ആപ്പിനെതിരെ പോലീസ് കേസെടുത്തു. വരാപ്പുഴ പോലീസാണ് ആപ്പിനെതിരെ കേസെടുത്തത്. മോർഫ് ചെയ്ത ചിത്രങ്ങളുപയോഗിച്ച് വീണ്ടും കുടുംബത്തിന് നേരെ ഭീഷണി ഉണ്ടാകുന്നു ണ്ടാകുന്ന സാഹചര്യത്തിൽ കൂടിയാണിത്.
കടമക്കുടി മാടശ്ശേരി നിജോ (39) ഭാര്യ ശിൽപ, മക്കൾ ഏബൽ (7), ആരോൺ(5) എന്നിവരെയാണ് കഴിഞ്ഞദിവസം മരിച്ച നിലയിൽ കണ്ടെത്തുന്നത്. നിജോയും ഭാര്യയും തൂങ്ങി മരിച്ച നിലയിലും എബലും ആരോണും വിഷം ഉള്ളിൽ ചെന്ന് കട്ടിലിൽ മരിച്ച നിലയിലുമാണ് കണ്ടെത്തുന്നത്.
മരണത്തിന് ശേഷവും ശിൽപ്പയുടെ മോർഫ് ചെയ്ത ചിത്രത്തിനൊപ്പം ചില ഓഡിയോ സന്ദേശങ്ങളും ബന്ധുക്കളുടെ ഫോണിലേക്ക് എത്തുകയാണ്. ശ്രീലങ്കയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നമ്പരിൽ നിന്നാണ് അജ്ഞാതരുടെ കോൾ വരുന്നത്. ലിജോയുടെയും ഭാര്യയുടെയും ഫോണുകൾ പോലീസ് ഫൊറൻസിക് പരിശോധനയ്‌ക്ക് അയച്ചിരിക്കുന്ന ഇപ്പോൾ.