Crime
ലോൺ ആപ്പ് വയനാട്ടിൽ ഒരു യുവാവിന്റെ കൂടി ജീവനെടുത്തു

കൽപ്പറ്റ . ലോൺ ആപ്പ് കടമക്കുടിയിലെ ഒരു കുടുംബത്തെ കൂട്ടത്തോടെ ജീവനെടുത്ത പിറകെ വയനാട്ടിൽ ഒരു യുവാവിന്റെ കൂടി ജീവനെടുത്തു. മീനങ്ങാടി അരിമുള ചിറകോണത്ത് അജയ് രാജ് (42) ആണ് ലോൺ ആപ്പിന്റെ കടക്കെണിയിൽ ജീവനൊടുക്കിയിരിക്കുന്നത്. അരിമുള എസ്റ്റേറ്റിലാണ് ഇയാൾ തൂങ്ങി മരിച്ചത്. ലോൺ ആപ്പ് വഴി വായ്പ എടുത്തതും, തുടർന്നുള്ള ഭീഷണിയുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം.
കൃഷി ചെയ്തും ലോട്ടറി വിൽപന നടത്തിയും ഉപജീവനം കണ്ടെത്തിയിരുന്ന അജയ് രാജിന്റെ ജീവനാണ് ലോൺ ആപ്പ് വിഴുങ്ങിയത്. ചെറിയ സാമ്പത്തിക ബാധ്യതകളല്ലാതെ അജയ് രാജിന് മറ്റു പ്രശ്നങ്ങളില്ലെന്നും, ലോൺ ആപ്പുകാരുടെ ഭീഷണിയാണു മരണത്തിലേക്ക് നയിച്ചതെന്നും നാട്ടുകാരും ബന്ധുക്കളും പറയുന്നുണ്ട്. അജയ് രാജിന്റെയും കുടുംബാംഗങ്ങളുടെയും മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ലോൺ ആപ്പുകാർ അയച്ച് നൽകിയതാണ് മരണത്തിലേക്ക് അജയ് രാജിനെ കൊണ്ട് ചെന്ന് എത്തിച്ചിരിക്കുന്നത്.
അജയ് രാജ് 5000 രൂപ നൽകാനുണ്ടെന്നു പലർക്കും സന്ദേശം ലഭിച്ചിരുന്നു. ചിലരോട് 20000, 25000 എന്നീ തുകകളും പറഞ്ഞിരിക്കുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി പഥം സിങ് പറഞ്ഞു. ഓൺലൈൻ വായ്പാ സംഘങ്ങളുടെ ഭീഷണി അടക്കമുള്ളവ ഉൾപ്പെടുത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സുനിലയാണ് അജയ് രാജിന്റെ ഭാര്യ. മക്കൾ: അജിത്ത്, അമൃത.
കടമക്കുടിയിൽ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് 2 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലു പേരെ ലോൺ ആപ്പിന്റെ ചതി ക്കെണിയിൽ പെട്ടതിനെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. കടമക്കുടി മാടശ്ശേരി നിജോ (38) ഭാര്യ ശിൽപ, മക്കൾ ഏബൽ (7), ആരോൺ(5) എന്നിവരാണ് മരിച്ചത്. മക്കൾക്കു വിഷം നൽകിയ ശേഷം ദമ്പതികൾ തൂങ്ങി മരിക്കുകയാണ് ഉണ്ടായത്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Interview6 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും