Latest News
‘ആ ചുംബന പ്രശ്‍നം മാപ്പ് പറഞ്ഞത് കൊണ്ട് തീരില്ല’, സ്പെയിനിൽ കത്തിക്കയറി ഒരു ചുംബനം
വനിതാ ലോകകപ്പിലെ വിജയത്തിന് പിറകെ സ്‌പെയിൻ ഒരു ചുംബന പ്രശ്‍നം കത്തുകയാണ്. വിജയത്തിന് പിറകെ ഫുട്‌ബോൾ താരം ജെന്നി ഹെർമോസോയുടെ ചുണ്ടിൽ ചുംബിച്ചതിന് ഫുട്‌ബോൾ ഫെഡറേഷൻ മേധാവി മാപ്പ് പറഞ്ഞതുകൊണ്ട് പ്രശ്നം തീരില്ലെന്ന് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തന്നെ വ്യക്തമാക്കുകയായിരുന്നു.
ഇതോടെ ആ ചുബനം സാമൂഹ്യ മാധ്യമങ്ങളിലാകെ ചർച്ചയായി. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഞായറാഴ്ച നടന്ന ഫൈനലിൽ ഇംഗ്ലണ്ടിനെ 1-0ന് തോൽപ്പിച്ചതിന് പിന്നാലെയാണ് സ്പാനിഷ് ഫുട്‌ബോൾ ഫെഡറേഷൻ മേധാവി നാല്പഞ്ചുകാരനായ ലൂയിസ് റൂബിയാലെസ്, ഹെർമോസോയെ ചുംബിക്കുന്നത്. റൂബിയാലെസ് മറ്റ് താരങ്ങളെ ആലിംഗനം ചെയതപ്പോൾ ഹെർമോസോയെ ചുണ്ടിൽ ചുംബിക്കുകയാണ് ഉണ്ടായത്.
‘റുബിയാലെസ് നൽകിയ ക്ഷമാപണം അപര്യാപ്തമാണെന്ന് ഞാൻ കരുതുന്നു, ഞങ്ങൾ കണ്ടത് അസ്വീകാര്യമായ പ്രവർത്തിയായിരുന്നു’ ചുംബനത്തെക്കുറിച്ചുള്ള പ്രതിഷേധത്തെക്കുറിച്ച് സാഞ്ചസ് ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ലൈംഗിക പീഡനത്തിന് എതിരെ കർശനമായ നിയമങ്ങൾകൊണ്ടുവന്ന സർക്കാരിനെ നയിക്കുന്ന സാഞ്ചസ് ഇത് പറഞ്ഞതോടെ ചുബന പ്രശ്‍നം ചൂട് പിടിക്കുകയായിരുന്നു.
ചുംബനവിവാദത്തിൽ പ്രതിഷേധം കനത്തതോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ റുബിയാലെസ് ക്ഷമാപണം നടത്തി. ‘ഏറ്റവും ആഹ്ലാദകരമായ നിമിഷത്തിൽ യാതൊരു ദുരുദ്ദേശ്യവുമില്ലാതെയാണ് അങ്ങനെ ചെയ്തത്. അത് ഒരു സ്വാഭാവികവും സാധാരണവുമായ കാര്യമായാണ് ഞങ്ങൾ കരുതിയത്. എന്നാൽ അതേച്ചൊല്ലി പുറത്ത് വലിയ ഒച്ചപ്പാട് ഉണ്ടായി’ ക്ഷമാപണ വീഡിയോയിൽ റൂബിയാലെസ് പറഞ്ഞു നോക്കിയിട്ടും ഫലമുണ്ടായില്ല.
ഞായറാഴ്ച, ലോകകപ്പ് ഫൈനൽ കഴിഞ്ഞ ശേഷം 33കാരിയായ ഹെർമോസോ ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഡ്രസിങ് റൂമിലെ ആഘോഷങ്ങൾ കാണിക്കുന്നുണ്ട്. അതിനിടെ സഹതാരങ്ങൾ അവളെ കളിയാക്കുകയാണ്. അതിനോട് ഹെർമോസോ ചിരിച്ചുകൊണ്ട് പ്രതികരിച്ചത് ഇങ്ങനെ: ‘എനിക്ക് അത് ഇഷ്ടപ്പെട്ടില്ല’.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

