Latest News
ഉല്ലാസയാത്രയ്ക്ക് എത്തിയ കളക്ടറെ തടഞ്ഞ് കബാലി കൊമ്പൻ, ബസിനുനേരെ പാഞ്ഞടുത്തു

തൃശൂർ . ഉല്ലാസയാത്രയ്ക്ക് പോയ മലപ്പുറം കളക്ടർ വി ആർ പ്രേനാഥിനെയും സംഘത്തെയും തടഞ്ഞ് കബാലി കൊമ്പൻ. കൊമ്പൻ വഴിയിൽ തന്നെ നിലയുറപ്പിച്ചതോടെ കളക്ടറുടെ വാഹനവും മറ്റ് ബസുകളും ഉൾപ്പടെ മുക്കാൽ മണിക്കൂറോളം റോഡിൽ കുടുങ്ങി കിടന്നു. ഒരുതവണ കൊമ്പൻ ബസിന് നേരെ പാഞ്ഞടുത്തു. കളക്ടർ വിവരം ഡിഎഫ്ഒയെ അറിയിച്ചതിനെതുടർന്ന് രണ്ട് ജീപ്പുകളിൽ വനപാലകർ എത്തിയതിൽ പിന്നെയാണ് ആന റോഡിൽനിന്ന് മാറി കൊടുക്കുന്നത്.
മലപ്പുറം കളക്ട്രേറ്റിൽ ഫയൽ അദാലത്ത് മികച്ച രീതിയിൽ പൂർത്തിയാക്കിയ പിറകെ ശ്രീകൃഷ്ണജയന്തി അവധിദിനത്തിൽ രണ്ട് ബസുകളിലായി കളക്ടറും സംഘവും മലക്കപ്പാറയിലേക്ക് വിനോദ യാത്രക്ക് പോവുകയായിരുന്നു. മികച്ച പ്രവർത്തനം കാഴ്ച വെച്ച ജീവനക്കാർക്കൊപ്പം ആണ് കളക്ടർ ഉല്ലാസയാത്രയ്ക്ക് പോയത്.
മലക്കപ്പാറയിൽ പോയി മടങ്ങി വരുമ്പോഴാണ് കളക്ടർ സഞ്ചരിച്ചിരുന്ന ആദ്യത്തെ ബസിന് മുന്നിലേക്ക് ആന എത്തുന്നത്. ഇരു ബസുകളിലും വാഴച്ചാലിൽ നിന്ന് ഓരോ വനപാലകരും ഉണ്ടായിരുന്നു. ബസിലുണ്ടായിരുന്ന വനംവകുപ്പ് ജീവനക്കാരനാണ് ബസ് തടഞ്ഞ കൊമ്പൻ കബാലിയാണെന്ന് തിരിച്ചറിയുന്നത്.
കുറച്ചുനേരം ബസിന് മുന്നിൽ നിന്ന ആന, അതിനിടെ ബസിന് നേരെ പാഞ്ഞടുക്കുകയും ഉണ്ടായി. എന്നാൽ ബസ് ഓഫാക്കാതെ നിർത്തിയിടുകയായിരുന്നു. ഇത്തരത്തിൽ ആന പാഞ്ഞടുക്കുമ്പോൾ പ്രകോപനമുണ്ടാക്കരുതെന്ന് ബസിലുണ്ടായിരുന്ന വനപാലകൻ നിർദേശം നൽക്കുകയായിരുന്നു. ബസിലുണ്ടായിരുന്നവർ നിശ്ബദത പാലിച്ച്, കബാലിയെ മൊബൈൽഫോണിൽ ചിത്രീകരിക്കുന്നതും നിർത്തി. ഇതിനിടെ കളക്ടർ വിവരം ഡിഎഫ്ഒയെ അറിയിച്ചു. തുടർന്ന് രണ്ട് ജീപ്പുകളിൽ വനപാലകർ എത്തിയതോടെ ആന പിൻവാങ്ങി.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച