Latest News
പിണറായി വിജയന്റെ പെട്ടി തൂക്കുന്നത് സതീശനാണെന്ന് കെ.സുരേന്ദ്രൻ

കോട്ടയം . പിണറായി വിജയന്റെ പെട്ടി തൂക്കുന്നത് സതീശനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പുതുപ്പള്ളിയിൽ പ്രതിപക്ഷത്തിന്റെ ഏക സ്ഥാനാർത്ഥി ലിജിൻ ലാൽ ആണ്. ഞങ്ങളും പിണറായി വിജയനും തമ്മിലാണ് യഥാർത്ഥത്തിൽ പോര്. മറ്റ് രണ്ട് സ്ഥാനാർത്ഥികളും ഐ.എൻ.ഡി.ഐ.എ മുന്നണിയുടെ സ്ഥാനാർത്ഥികളാണ്. അവർ എല്ലാ കാര്യത്തിലും ഒരേ നിലപാട് വെച്ചുപുലർത്തുന്നവരാണ്. കോൺഗ്രസ് എന്ന് പറയുന്നത് കേരളത്തിൽ ഒരു സാമാന്തര പ്രതിപക്ഷ പാർട്ടിയാണ്. ഭരണകക്ഷിയുടെ പിന്തുണയോടെ പ്രവർത്തിച്ച് അവരെ സഹായിക്കുകയാണ് കോൺഗ്രസ്. പിണറായി വിജയൻ എപ്പോൾ വീഴാൻ തുടങ്ങിയാലും അപ്പോൾ തന്നെ കൈ കൊടുക്കുന്നത് വിഡി സതീശനാണെന്നും കെസുരേന്ദ്രൻ കോട്ടയത്ത് പറഞ്ഞു.
വി.ഡി സതീശൻ സാങ്കേതികമായി മാത്രമാണ് പ്രതിപക്ഷ നേതാവായി നിൽക്കുന്നത്. അദ്ദേഹം ഭരണപക്ഷ അനുകൂലിയായിട്ടുള്ള പ്രതിപക്ഷ നേതാവാണ്. അഴിമതി, മാസപ്പടി, സ്വജനപക്ഷപാതം, വർഗീയത ഇതിനെല്ലാം എതിരായി ചിന്തിക്കുന്ന കേരളത്തിലെ പ്രതിപക്ഷ ചിന്താഗതിയുള്ള ജനങ്ങളുടെ പ്രതീക്ഷയാണ് ലിജിൻ ലാൽ എന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും ഭരണവിലാസ പാർട്ടികളുടെ സ്ഥാനാർത്ഥികളാണ്. ഞങ്ങൾ ഈ പ്രചാരണമാണ് പുതുപ്പള്ളിയിൽ നടത്തുന്നത് സുരേന്ദ്രൻ പറഞ്ഞു.
മാസപ്പടി, തീവെട്ടിക്കൊള്ള, വിലക്കയറ്റം, സപ്ലൈകോയിൽ സാധനങ്ങൾ ലഭ്യമാകാത്ത സ്ഥിതി ഇതെല്ലാം തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടും. കേരളത്തിലെ സാധാരണക്കാന്റെ ദുരിതങ്ങളാണ് ഇവിടെ ബിജെപി ഉയർത്തിക്കാട്ടാൻ പോകുന്നത്. ഇതിന്റയെല്ലാം ഉത്തരവാദി ഈ രണ്ട് കക്ഷികളുമാണ്. അവർക്കെതിരെ മത്സരിക്കുന്ന ഏക പ്രതിപക്ഷ സ്ഥാനാർത്ഥി ലിജിനാണ്. പുനർജനി തട്ടിപ്പ് കേസിൽ വി.ഡി സതീശനെ വിളിച്ച് ചോദ്യം ചെയ്യാൻ പോലും പിണറായി വിജയന്റെ പോലീസ് തയ്യാറായിട്ടില്ല. പിണറായി വിജയന് അറിയാം ലൈഫ് മിഷൻ കോഴക്കേസിനേക്കാൾ വലിയ തട്ടിപ്പാണ് പുനർജനി തട്ടിപ്പെന്ന്. വിദേശത്ത് നിന്നും ചാരിറ്റിക്കായ് വന്ന പണം സതീശൻ തട്ടിച്ചു. സതീശനാണ് പിണറായി വിജയന്റെ പെട്ടി തൂക്കുന്നതെന്നും കെസുരേന്ദ്രൻ പറഞ്ഞു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Interview6 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും