Latest News
ജമ്മു കശ്മീർ അടിമുടി മാറുന്നു, കർഫ്യൂവും ഇല്ല, അരക്ഷിതാവസ്ഥയുമില്ല, കല്യാൺ ജ്വല്ലേഴ്‌സും ജമ്മുവിൽ

ശ്രീനഗർ . ഒരു കാലത്ത് തീവ്രവാദ ആക്രമണവും കല്ലേറും കർഫ്യൂവും കൊണ്ട് മാത്രം വാർത്തകളിൽ ഇടം പിടിച്ച ജമ്മു കശ്മീർ അടിമുടി മാറുന്നു. ഇന്ന് വികസനത്തിന്റെ വാർത്തകളാണ് കശ്മീരിൽ നിന്ന് പുറത്ത് വരുന്നത്തിൽ ഏറെയും. ടൂറിസവും സിനിമ വ്യവസായവും പ്രദേശത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റി മറിക്കും എന്ന സൂചകളാണ് തരുന്നത്.
ഇപ്പോഴിതാ കേരളത്തിൽ നിന്നുള്ള പ്രമുഖ ജ്വല്ലറി ബ്രാൻഡായ കല്യാൺ ജ്വല്ലേഴ്‌സും ജമ്മുവിൽ ഷോറും ആരംഭിച്ചിരിക്കുകയാണ്. കല്യാണിന്റെ 200 മത് ഷോറുമാണ് ജമ്മുവിൽ തുറന്നത്. ബോളിവുഡ് താരം ഹൃത്വിക് റോഷനാണ് ജ്വല്ലറി ഉദ്ഘാടനം ചെയ്തത്. ആർട്ടിക്കിൾ 370 റദ്ദായതോടെ കശ്മീരിൽ നിരവധി മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്. വിഘടനത്തിന്റെ സ്വരം മുഴക്കിയ കശ്മീർ ഇന്ന് കാണാനില്ല. മുൻപ് അരക്ഷിതാവസ്ഥയും ആക്രമണവും കാരണം മിക്ക ദിവസങ്ങളും കടന്നു പോകുന്നത് കർഫ്യൂവിലൂടെയായിരുന്നു.
ബിസിനസ് സ്ഥാപനങ്ങളുടെ പ്രവർത്തനം അതിനാൽ സാധ്യമായിരുന്നില്ല. ഇന്ന് സ്‌കൂളുകളും കോളേജുകളും സാധാരണ രീതിയിൽ പ്രവർത്തിക്കുന്നു. സംരംഭങ്ങളെല്ലാം പുരോഗതിയുടെ പാതയിലാണ്. ബിസിനസ് സ്ഥാപനങ്ങൾ എല്ലാം ദിവസവും പ്രവർത്തിക്കുന്ന തരത്തിലേക്ക് കശ്മീർ മാറി. അതിനാൽ തന്നെ അന്താരാഷ്‌ട്ര ബ്രാൻഡുകൾ തങ്ങളുടെ പ്രവർത്തനം താഴ്വരയിലേക്ക് വ്യാപിപ്പിച്ചു തുടങ്ങി. അതിന്റെ ഭാഗമാണ് കേരളത്തിൽ നിന്നുള്ള ബ്രാൻഡും ഷോറൂം തുടങ്ങിയിരിക്കുന്നത്.
ഏറെക്കാലം സിനിമ എന്നത് കശ്മീരിന് അന്യമായിരുന്നു. ഇന്ന് ആ സ്ഥിതി മാറി. ഭീകരവാദത്തെ തുടർന്ന് ഇല്ലാതായ സിനിമ പ്രദർശനങ്ങൾ കശ്മീരിൽ പുനരാരംഭിച്ചിരിക്കുകയാണ്. 2022 സെപ്റ്റംബറിൽ ജമ്മു കശ്മീരിൽ ആദ്യ മൾട്ടിപ്ലെക്സ് തീയറ്റർ ഉദ്ഘാടനം ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഏഴ് മാസങ്ങൾക്കുള്ളിൽ ജമ്മു കശ്മീർ സന്ദർശിച്ചത് ഏകദേശം 1.89 കോടി വിനോദസഞ്ചാരികളാണ് എന്നതാണ് എടുത്ത് പറയേണ്ടത്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Interview6 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും