Latest News
നിക്ഷേപകർക്ക് പണം മടക്കി കൊടുക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ല സി പി ഐ
തിരുവനന്തപുരം . നിക്ഷേപകർക്ക് പണം മടക്കി കൊടുക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ലെന്ന് സി പി ഐ. സംസ്ഥാന സര്‍ക്കാരിനെതിരെ സിപിഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ ഉയർന്ന രൂക്ഷ വിമര്‍ശനം ആണിത്. സർക്കാരിന്റെ മുൻഗണന മാറണമെന്നും തൊഴിലാളികൾക്കും സാധാരണക്കാർക്കും വേണ്ടിയുള്ള പദ്ധതികൾക്ക് മുൻഗണന നൽകിയില്ലെങ്കിൽ വലിയ തിരിച്ചടി ഉണ്ടാകുമെന്നും സിപിഐ പറയുന്നു. സംസ്ഥാന എക്സിക്യൂട്ടിവിലാണ് സർക്കാരിനെതിരെ വിമർശനമുയർന്നത്.
സഹകരണ ബാങ്കുകളിലെ നിക്ഷേപകർക്ക് പണം തിരികെ നൽകാതെ എത്ര ജനസദസ്സ് നടത്തിയിട്ടും ഒരു കാര്യവുമില്ല. സംസ്ഥാന വിഹിതം വെട്ടിക്കുറച്ച കേന്ദ്രത്തിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രി മടിക്കുകയാണെന്ന ആക്ഷേപവും എക്സിക്യൂട്ടിവിൽ ഉണ്ടായി. സിപിഐ ഭരിക്കുന്ന ഭക്ഷ്യ, കൃഷി വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ബുദ്ധിമുട്ടിക്കുന്നു. പണം ലഭിക്കാത്തത് മൂലം വകുപ്പുകളുടെ പ്രവർത്തനം അവതാളത്തിലാണ്. ചെലവുചുരുക്കലിനെക്കുറിച്ച് ആവർത്തിക്കുമ്പോഴും സർക്കാരിന്റെ ധൂർത്ത് വർധിക്കുകയാണെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടിവില്‍ വിമര്‍ശനം ഉണ്ടായി.
സഹകരണ മേഖലയില്‍ കണ്ടുവരുന്ന തട്ടിപ്പ് ഒറ്റപ്പെട്ട സംഭവമല്ല. നിക്ഷേപകർക്ക് പണം മടക്കി കൊടുക്കാതെ എത്ര ജനസദസ് നടത്തിയിട്ടും കാര്യമില്ല വിമർശനമുയർന്നു. സംസ്ഥാന വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് മടിക്കുന്നത് എന്താണ്? മുൻ മുഖ്യമന്ത്രിമാർ കേന്ദ്രത്തിനെതിരെ പലതവണ സമരം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ മുഖ്യമന്ത്രി എന്തുകൊണ്ട് ഇതിനു തയാറാകുന്നില്ല?
എന്ന ഹോദ്യങ്ങളും സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിൽ ഉണ്ടായി.