Crime
കേരളത്തിൽ ഐ എസ് യൂണിറ്റ്, കൂടുതൽ പേർ അറസ്റ്റിലാവും
തൃശൂർ . കേരളത്തിൽ ഐ എസ് യൂണിറ്റ് രൂപീകരിക്കാനുള്ള നീക്കത്തിന് എൻ ഐ എ പൂട്ടിട്ടിരിക്കെ സംഭവത്തിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകും. ‘പെറ്റ് ലവേഴ്‌സ്’ എന്ന പേരിൽ ടെലിഗ്രാം ഗൂപ്പ് രൂപീകരിച്ചാണ് സംസ്ഥാനത്ത് ഐ എസ് യൂണിറ്റ് തുടങ്ങാൻ പദ്ധതിയിട്ടതെന്ന് ദേശീയ ഏജൻസി കണ്ടെത്തിയിരിക്കുകയാണ്.
കേരളത്തിലെ യുവാക്കൾക്ക് ഐ എസ് പ്രവർത്തനത്തിന് പരിശീലനം നൽകുന്നതിനായാണ് ടെലിഗ്രാം ഗ്രൂപ്പ് തുടങ്ങിയത്. ഇതിൽ നിന്നാണ് വധിക്കാൻ പദ്ധതിയിട്ട ക്രിസ്‌ത്യൻ മതപണ്ഡിതന്റെ പേര് വിവരങ്ങളടക്കം എൻ ഐ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് വിവരം.
തൃശൂർ, പാലക്കാട് ജില്ലകളിലെ ക്ഷേത്രങ്ങൾ കൊള്ളയടിക്കാനും ക്രിസ്ത്യൻ മതപണ്ഡിതനെ അപായപ്പെടുത്താനും പദ്ധതി തയ്യാറാക്കിയതായി എൻ ഐ എ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ നബീൽ അഹമ്മദ് എന്ന തൃശൂർ സ്വദേശിയിൽ നിന്നാണ് ഈ വിവരങ്ങൾ എൻ ഐ എ ക്ക് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈയിൽ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാവുന്നത്. നബീൽ അഹമ്മദ് ഖത്തറിൽ ജോലി ചെയ്തിരുന്ന സമയത്ത് ഐ എസ് ഭീകരരുമായി ബന്ധത്തിലാവുകയായിരുന്നു എന്നാണു എൻ ഐ എ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ ജൂലായിൽ ഐ എസ് പ്രവർത്തനവുമായി ബന്ധപ്പെട്ട് തൃശൂർ പാടൂർ സ്വദേശി മതിലകത്ത് കൊടയിൽ അഷ്‌റഫ് എന്ന ആഷിഫ് (36)നെ എൻ ഐ എ അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിൽ ആരാധനാലയങ്ങളിൽ ഉൾപ്പെടെ സ്‌ഫോടനങ്ങൾ നടത്താനും സമുദായനേതാക്കളെ ആക്രമിക്കാനും നബീൽ അഹമ്മദിന്റെ നേതൃത്വത്തിൽ നാലുപേർ പദ്ധതിയിട്ടിരുന്നതായിട്ടാണ് കണ്ടെത്തൽ. ഇവരിൽ ഒരാളാണ് കഴിഞ്ഞ ദിവസം പിടിയിലായ സയ്യദ് നബീൽ അഹമ്മദ്. സംഭവത്തിൽ പാലക്കാട് കോട്ടായി സ്വദേശി റായിസും പിടിയിലായിരുന്നു. സംഘത്തിൽ പങ്കാളിയായ ഷിയാസ് ടി.എസിനായി പോലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
‘ആത്മാവ് തന്നെയാണ് ബ്രഹ്മം, ബ്രഹ്മാവിനെ അറിയുന്നയാൾ ആത്മാവിനെ ഭജിക്കുന്നു, മറ്റൊന്നിനെയും ഭജിക്കുന്നില്ല’ – ശ്രീ നാരായണ ഗുരു