Crime
ബിഎസ്എൻഎൽ എഞ്ചിനിയേഴ്സ് സഹകരണ സംഘത്തിലെ നിക്ഷേപ കൊള്ള, പ്രതികളുടെ 314 സ്വത്തുക്കള്‍ കണ്ടുകെട്ടും

തിരുവനന്തപുരം . ബിഎസ്എൻഎൽ എഞ്ചിനിയേഴ്സ് സഹകരണ സംഘത്തിൽ നടന്ന 210 കോടിലധികം രൂപയുടെ തട്ടിപ്പ് കേസിലെ പ്രതികളുടെ 314 സ്വത്തുക്കള്‍ ബഡ്സ് നിയമപ്രകാരം കണ്ടുകെട്ടാൻ ക്രൈം ബ്രാഞ്ച് ശുപാർശ ചെയ്തു. ഏഴു പ്രതികളുടെയും ബിനാമികളുടെയും സ്വത്ത് കണ്ടെത്താനാണ് തീരുമാനം. സഹകരണ മേഖലയിലെ തട്ടിപ്പിൽ രാജ്യത്ത് തന്നെ ബഡ്സ് നിയമം ചുമത്തുന്ന ആദ്യ കേസാണിതെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
സർവ്വീസിലുള്ളവരുടേയും വിരമിച്ചരുടേയും 210 കോടിയുടെ നിക്ഷേപങ്ങളാണ് ഭരണ സമിതി തട്ടിയെടുത്തത്. പ്രതികളുടെ സ്വത്തുകളുടെ കൈമാറ്റം മരവിപ്പിച്ചു. ഇതിന് പുറമേ ബഡ്സ് നിയമ പ്രകാരം സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്തുക്കള്‍ ലേലം ചെയ്ത് നിക്ഷേപകർക്ക് പണം തിരികെ നൽകാനാണു പോകുന്നത്.
ബിഎസ്എൻഎൽ എഞ്ചിനിയേഴ്സ് സഹകരണ സംഘത്തിലെ നിക്ഷേപ കൊള്ളയിൽ 1048 കേസുകളാണ് ഇതേവരെ രജിസ്റ്റർ ചെയ്തത്. കേസിൽ പ്രതികളായ ഏഴു പേരുടെയും അവരുടെ ബിനാമികളുടെയും ബന്ധുക്കളുടെ സ്വത്തുക്കള്‍ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കണ്ടെത്തി കളക്ടർക്ക് റിപ്പോർട്ട് നൽക്കുകയായിരുന്നു. മൂല്യനിർണയം നടത്തിയ കുറ്റക്കാർക്കെതിരെ ജില്ലാ കളക്ടർ കോടതിയിൽ റിപ്പോർട്ട് നൽകും. പ്രതികളുടെ വാദങ്ങള്‍ തൃപ്തികരമല്ലെങ്കിൽ ബഡ്സ് നിയമപ്രകാരം ഭൂമി ലേലം ചെയ്ത് പണം നിക്ഷേപകർക്ക് തിരിച്ച് നൽകും.
സഹകരണ രജസ്ട്രാറുടെ പരിശോധനക്ക് ശേഷം ക്രൈം ബ്രാഞ്ച് സംഘം ഒരു ചാർട്ടേഡ് അക്കൗണ്ടിനെ നിയമിച്ച് 2007 മുതൽ സഹകരണ സംഘത്തിൽ നടന്ന തട്ടിപ്പ് പരിശോധിച്ചു വരുകയാണ്. സഹകണ മേഖലയിൽ ബഡ്സ് നിയമം ചുമത്തുന്നത് ഇത് ആദ്യമാണ്. അതിനാൽ നിയമക്കുരുക്കള്‍ ഒഴിവാക്കാനാണ് സൂക്ഷമായി ഓഡിറ്റിംഗ് നടത്തി വരുന്നത്. സംഘത്തിലേക്ക് വന്ന ലക്ഷങ്ങള്‍ രജിസ്റ്ററിൽ രേഖപ്പെടുത്താതെ നിക്ഷേപകർക്ക് വ്യാജ സർട്ടിഫിക്കറ്റുകളും നൽകിയിരുന്നു. അതിനാൽ പരാതിക്കാർ ഉന്നയിക്കുന്ന തട്ടിപ്പ് രേഖകളില്ല. രേഖകളിൽ പോലുമില്ലാത്ത പണത്തിന്റെ തട്ടിപ്പ് കോടതിയിൽ തെളിയിക്കാനുള്ള ശ്രമത്തിലാണിപ്പോൾ പൊലീസ്.
(വാൽ കഷ്ണം : കേരളത്തിലെ സഹകരണ സംഘങ്ങളിൽ ജനത്തിനുണ്ടായിരുന്ന വിശ്വാസം തകർന്നു, നിക്ഷേപകരുടെ പണം അടിച്ച് മാറ്റി കൊഴുത്ത് തടിക്കുകയാണ് സംഘങ്ങൾ ഭരിക്കുന്നവർ)
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ