Latest News
ചന്ദ്രനിൽ മനുഷ്യകോളനി ലക്ഷ്യവുമായി ഇന്ത്യൻ ശാസ്ത്ര ലോകം

സൂര്യനിലേക്കുള്ള ആദിത്യ ദൗത്യവും മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഗഗൻയാൻ ദൗത്യവും പുരോഗമിക്കുകയാണെന്ന് ചന്ദ്രയാന്റെ വിജയകരമായ ലാന്ഡിങ്ങിന് ശേഷം ഇസ്രോ മേധാവി എസ്. സോമനാഥ്. ആദിത്യ-എൽ1 സെപ്റ്റംബറോടെ വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിട്ടുള്ളത്. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിന് മുന്നോടിയായുള്ള ആളില്ലാ പേടകത്തിന്റെ പരീക്ഷണങ്ങളും പുരോഗമിക്കുകയാണെന്നും, ചന്ദ്രനിൽ ഒതുങ്ങുന്നതല്ല ഇന്ത്യയുടെ ദൗത്യ. മനുഷ്യകോളനികൾ കെട്ടിപ്പടുത്താമെന്ന ആശയത്തിലാണ് ചന്ദ്രയാൻ-3നെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറക്കിയതെന്നും എസ്. സോമനാഥ് പറഞ്ഞു.
ഒക്ടോബറിൽ ക്രൂ മൊഡ്യൂളും ക്രൂ എസ്‌കേപ്പ് കാപ്പബിലിറ്റിയും തെളിക്കുന്ന പരീക്ഷണം സെപ്റ്റംബറിലോ ഒക്ടോബറിലോ ഉണ്ടാകുമെന്നും എസ്. സോമനാഥ് പറഞ്ഞു. 2025-ഓടെ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യവും ഇന്ത്യ സാധ്യമാക്കുമെന്നും ഇസ്രോ മേധാവി അറിയിച്ചു.
ചന്ദ്രനിലെ മൂലക ഘടന കണ്ടെത്തുന്നതിനും രാസഘടനകളെ കുറിച്ച് പഠിക്കുന്നതിനുമായി റോവറിന് രണ്ട് ഉപകരണങ്ങളുണ്ട്. ഇത് ഉപരിതലത്തിലൂടെ സഞ്ചരിക്കും. ഭാവി ദൗത്യങ്ങൾ ലളിതമാക്കുന്നതിനായി റോബോട്ടിക് പാത സജ്ജമാക്കും. ലളിതവും തടസരഹിതവുമായ പാത കണ്ടെത്തിയാൽ സുരക്ഷിതമായി പേടകങ്ങളെ ഇറക്കാനാകുമെന്നാണ് ഇസ്രോ വിലയിരുത്തുന്നത്.
‘ദക്ഷിണ ധ്രുവം, സൂര്യപ്രകാശം വളരെ കുറച്ച് മാത്രം ലഭിക്കുന്ന ധ്രുവമാണ്. 70 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടുത്തെ താപനില. മറുവശത്ത് ചുട്ടപഴുക്കുകയാണെന്നാണ് പഠനങ്ങൾ. അതിനാൽ കൂടുതൽ വിവരങ്ങൾ കണ്ടെത്താൻ മികച്ച സ്ഥലം ദക്ഷിണധ്രുവമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇവിടം തിരഞ്ഞെടുത്തത്. കൂടുതൽ ശാസ്ത്രീയമായ വിവരങ്ങൾ ഇവിടെ നിന്ന് ലഭിക്കുമെന്നാണ് ശാസ്ത്രലോകം പ്രതീക്ഷിക്കപ്പെടുന്നത്. ഭാവിയിൽ മനുഷ്യനെത്തിപ്പെടാൻ കഴിയുന്ന പ്രദേശമായാണ് ഇതിനെ കണക്കാക്കപ്പെടുന്നത്. മനുഷ്യകോളനികൾ കെട്ടിപ്പടുത്താമെന്ന ആശയത്തിലാണ് ചന്ദ്രയാൻ-3നെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറക്കിയത്. മനുഷ്യരാശിക്ക് ഉപകാരപ്രദമാകും വിധത്തിലുള്ള നിരവധി വിവരങ്ങൾ ഈ പ്രദേശത്തിന് കഴിയുമെന്ന കണ്ടെത്തലാണ് ദൗത്യത്തെ ഇവിടെ ഇറക്കിയത്’ ഇസ്രോ മേധാവി പറഞ്ഞു.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ