Latest News
ഇന്ത്യയുടെ ലക്‌ഷ്യം ഖാലിസ്ഥാനോ? അതോ കാനഡയോ? അന്വേഷണ ഏജൻസികളുടെ പ്രത്യേക യോഗം വിളിച്ച് കേന്ദ്രം

ന്യൂഡൽഹി . ഖലിസ്ഥാനി ഭീകരർക്കെതിരെ രാജ്യത്തെ അന്വേഷണ ഏജൻസികളെ കൂടുതൽ സജ്ജമാക്കാനുള്ള നീക്കവുമായി ഭാരതം. ഖലിസ്ഥാൻ ഭീകരർ തുടർച്ചയായി ഭീഷണികൾ മുഴക്കുന്ന സാഹചര്യത്തിൽ വിവിധ അന്വേഷണ ഏജൻസികളുടെ സംയുക്ത യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ), ഇന്റലിജൻസ് ബ്യൂറോ (ഐബി), റിസർച്ച് ആൻഡ് അനാലിസിസ് വിംഗ് (ആർ ആൻഡ് എഡബ്ല്യു), ആന്റി ടെററിസം സ്ക്വാഡ് (എടിഎസ്) എന്നിവയുൾപ്പെടെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളും കേന്ദ്ര ഏജൻസികളുമാണ് യോഗത്തിൽ പങ്കെടുക്കുന്നത്.
ദേശീയ തലസ്ഥാനത്ത് യോഗം ഒക്ടോബർ 5, 6 തീയതികളിൽ നടക്കും. ഖാലിസ്ഥാൻ തീവ്രവാദികളെ നേരിടാനുള്ള പദ്ധതിയുമായി എൻഐഎ, ഐബി, സംസ്ഥാന എടിഎസ് ടീമുകൾ കൈകോർക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചന നൽകുന്നത്. ഖലിസ്ഥാനി ഭീകരർക്കെതിരെ ഇന്ത്യൻ ഏജൻസികൾ കൂടുതൽ സജ്ജമാകുമെന്നും റിപ്പോർട്ടുണ്ട്.
ഖലിസ്ഥാനി ഭീകരനെ കൊലയിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണങ്ങൾ തന്റെ സർക്കാർ അന്വേഷിക്കുകയാണെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അവകാശപ്പെട്ട് ഒരാഴ്ചക്കുള്ളിലാണ് അന്വേഷണ ഏജൻസികളുടെ സംയുക്ത യോഗം വിളിച്ചു ചേർക്കാൻ തീരുമാനിച്ചിരിക്കുന്നത്. യോഗത്തിൽ എൻഐഎ, ഐബി, റോ മേധാവികളും രാജ്യത്തുടനീളമുള്ള എടിഎസ് മേധാവികളും പങ്കെടുക്കും.
തീവ്രവാദ പ്രവർത്തകരെ നേരിടാനുള്ള സംയുകത നീക്കം പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന, ജമ്മു കശ്മീർ, പടിഞ്ഞാറൻ ഉത്തർപ്രദേശ്, ഡൽഹി എൻസിആർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ഉണ്ടാകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ