Entertainment
കമ്മ്യൂണിസ്റ്റ് എന്ന് സ്വയം വിശേഷിപ്പിച്ചാൽ ശാസ്ത്രജ്ഞനാവില്ല, ശാസ്ത്രം വളർത്താൻ അപാര മത വിദ്വേഷം പ്രസംഗിക്കുകയും വേണ്ട, ഹരീഷ് പേരടി

കൊച്ചി . ശാസ്ത്രം വളർത്താനാണ് ‘മിത്ത് ‘ പ്രസംഗം നടത്തിയതെന്ന സ്പീക്കർ ഷംസീറിന്റെ വാചകക്കസർത്തിനെ പൊളിച്ച് അടുക്കി അട്ടിയിട്ടു നടൻ ഹരീഷ് പേരടി. ശാസ്ത്രം വളർത്താൻ അപര മത വിദ്വേഷം പ്രസംഗീക്കേണ്ടെന്ന്, അപര മതവിദ്വേഷവും ശാസ്ത്രവും രണ്ടാണെന്ന് ഐ എസ് ആർ ഒ ചെയർമാൻ സോമനാഥ് വ്യക്തമാക്കിയിരിക്കുന്നു എന്നും ഹരീഷ് പേരടി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
‘ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ചന്ദ്രയാനെ ഇറക്കിയ ലോകത്തിലെ ആദ്യത്തെ രാജ്യത്തിന്റെ, നമ്മുടെ ഇന്ത്യയുടെ ISRO ചെയർമാൻ ഇ.സോമനാഥൻ സാർ വളരെ കൃത്യവും വ്യക്തവുമായി പറഞ്ഞു. വിശ്വാസം വ്യക്തിപരമായ ഇടമാണ്..ശാസ്ത്രം എന്റെ തൊഴിൽ പരമായ ഇടമാണ്. രണ്ടും രണ്ടാണെന്ന്. അതായത് ഉത്തമൻമാരെ. കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ശാസ്ത്രം വളർത്താൻ അപര മത വിദ്വേഷം പ്രസംഗീക്കേണ്ടെന്ന്..
അപര മതവിദ്വേഷവും ശാസ്ത്രവും രണ്ടാണെന്ന്..ശാസ്ത്രം പഠിക്കാൻ യുക്തിവാദിയാ വേണ്ടെന്ന്..യുക്തിവാദിയായാൽ ശാസ്ത്രഞ്ജനാവില്ലെന്ന്..യുക്തിവാദവും ശാസ്ത്രവും രണ്ടാണെന്ന്. സ്വയം സോഷ്യലിസ്റ്റ് എന്നോ കമ്മ്യൂണിസ്റ്റ് എന്നോ പുരോഗമനവാദി യെന്നോ വിശേഷിപ്പിച്ചാൽ ശാസ്ത്രഞ്ജനാവില്ലെന്ന്. നല്ലത് എന്ന് നിങ്ങൾ വിശ്വസിക്കുന്ന നിങ്ങളുടെ രാഷ്‌ട്രീയവും ശാസ്ത്രവും രണ്ടാണെന്ന്. ചുരുക്കി പറഞ്ഞാൽ ശാസ്ത്രത്തിന് ആരാധകരെ ആവിശ്യമില്ലെന്ന്. ശാസ്ത്രത്തിന് ശാസ്ത്രം പഠിക്കുന്നവരെ മാത്രം മതിയെന്ന്. ശാസ്ത്രത്തിന്റെ നന്മ ജാതി,മത,രാഷ്ടിയ ദേദമന്യേ എല്ലാവർക്കുമുള്ള താണെന്ന്. സോമനാഥൻ സാർ ഈ ശാസ്ത്രിയ വിശകലനം നമ്മുടെ നാടിന് ആവിശ്യമാണ്. ശാസ്ത്രം ജയിക്കട്ടെ.’ നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ