Entertainment
ആള് കാണുന്ന പോലെ പാവമല്ല, ഇടക്ക് ദേഷ്യമൊക്കെ വരും, സിനിമയിലെത്തുമെന്ന് കരുതിയതേയില്ല, നടന്‍ ഇന്ദ്രന്‍സിനെ കുറിച്ച് ഭാര്യ

തെന്നിന്ത്യന്‍ ഇന്ന് ഇന്ദ്രന്‍സ് എന്ന അതുല്യനായ നടനെ അറിയാത്തവര്‍ ആയി ആരും ഇല്ല. വസ്ത്രാലങ്കാര സഹായിയായി സിനിമയിലെത്തി പിന്നീട് മലയാള സിനിമയിൽ അഭിനയത്തിന്റെ ഉന്നതികളിലേക്ക് കയറുകയായിരുന്നു ഇന്ദ്രൻസ്.
വസ്ത്രലങ്കാര മേഖലയില്‍ നിന്ന് അദ്യം ഇന്ദ്രൻസ് ചെറിയ വേഷങ്ങളിന്‍ അഭിനയിച്ച് തുടങ്ങുകയായിരുന്നു. തുടർന്ന് മുഴുനീള കോമഡി വേഷങ്ങളിലും പിന്നീട് നായകനായും സ്വഭാവ നടനായും ഒക്കെ ഇന്ദ്രൻസ് മാറി. മലയാള സിനിമയിലെ അതുല്യ നടനായി വളര്‍ന്ന ഇന്ദ്രന്‍സ് ആളൊരുക്കം എന്ന സിനിമയില്‍ കൂടി 2018ല്‍ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും സ്വന്തമാക്കുകയായ് ഉണ്ടായത്.
ഹോം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഇപ്പോൾ താരത്തെ തേടി ദേശീയ ചലച്ചിത്ര അവാർഡ് എത്തുന്നത്. പ്രത്യേക ജൂറി പരാമര്‍ശത്തിനാണ് അവാര്‍ഡ്. ഇന്ദ്രന്‍സിന് അവാര്‍ഡ് കിട്ടിയതിന്റെ സന്തോഷത്തിലാണ് കുടുംബം ഒന്നടങ്കം.
തയ്യല്‍ക്കാരനായി ജീവിതം തുടങ്ങിയപ്പോള്‍ മുതല്‍ ഇന്ദ്രന്‍സിന് എല്ലാ പിന്തുണയുമായി ഭാര്യ ശാന്ത കുമാരി ഒപ്പമുണ്ട്. ഇന്ദ്രന്‍സിനെ കുറിച്ച് ശാന്തകുമാരി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. ഇന്ദ്രന്‍സ് ഒരു നടനായി തീരുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് ശാന്തകുമാരി പറയുന്നത്. ഹോമിലെ ഒലിവര്‍ ട്വിസ്റ്റിനെ പോലെ തന്നെയാണ് ഇന്ദ്രന്‍സ് ചേട്ടന്‍ വീട്ടിലും. ചിലപ്പോള്‍ ഒരു കാര്യവുമില്ലാതെ ദേഷ്യപ്പെടും. അതേസമയം, വഴക്ക് പറയുമെന്ന് നമ്മൾ പ്രതീക്ഷിക്കുന്ന കാര്യങ്ങൾക്ക് ദേഷ്യപ്പെടാറില്ല, മിണ്ടാതിരിക്കും, ശാന്തകുമാരി പറയുന്നു.
‘അദ്ദേഹം വളരെ സ്‌നേഹമുള്ള ഒരു മനുഷ്യനാണ്. അതാണ് അദ്ദേഹത്തിന്റെ ഏറ്റവും പോസിറ്റീവായിട്ടുള്ള കാര്യം. ഇടക്ക് ദേഷ്യം വരും എന്നതാണ് അദ്ദേഹത്തിന്റെ നെഗറ്റീവ്’, ശാന്തകുമാരി പറയുന്നു.
Entertainment
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം

ചെന്നൈ . തന്റെ പുതിയ സിനിമയായ മാർക്ക് ആന്‍റണിയുടെ ഹിന്ദി പതിപ്പിന്റെ പ്രദര്‍ശനത്തിനും സര്‍ട്ടിഫിക്കറ്റിനുമായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡിലെ ഉദ്യോഗസ്ഥര്‍ക്ക് 6.5 ലക്ഷം കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന വെളിപ്പെടുത്തലുമായി നടന്‍ വിശാല്‍ രംഗത്ത്. ചിത്രത്തിന്റെ സ്ക്രീനിങ്ങിന് മൂന്നു ലക്ഷവും, യു/എ സർട്ടിഫിക്കറ്റ് കിട്ടാൻ മൂന്നര ലക്ഷം രൂപയും നൽകേണ്ടി വന്നെന്നാണ് വിശാല്‍ എക്സില്‍ പങ്കുവെച്ച അഴിമതി ആരോപണത്തിൽ പറഞ്ഞിട്ടുള്ളത്. സംഭവത്തിൽ, ഇത്തരമൊരു അവസ്ഥ നിര്‍ഭാഗ്യകരമാണെന്നും ഉടന്‍ അന്വേഷണം നടത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നടന്‍ വിശാലിന് സ്ക്രീനിങ്ങിനും, യു/എ സർട്ടിഫിക്കറ്റ് കിട്ടാനുമായി കൈക്കൂലി വാങ്ങിയ വ്യക്തികളുടെ പേരു വിവരങ്ങളും പണമയച്ചുകൊടുത്ത ബാങ്ക് അക്കൗണ്ട് നമ്പറുകളും നടന്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചിട്ടുണ്ട്. ആരോപണത്തില്‍ അന്വേഷണം നടത്താനായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുതിർന്ന ഉദ്യോഗസ്ഥനെ ഉടൻ മുംബൈയ്‌ക്ക് അയച്ചിട്ടുണ്ട്. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും മഹാരാഷ്‌ട്ര മുഖ്യമന്ത്രിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ ഇത് സംബന്ധിച്ച വീഡിയോ എക്സില്‍ പങ്കുവെച്ചിട്ടുള്ളത്. സിനിമയില്‍ അഴിമതി കാണിക്കുന്നതില്‍ കുഴപ്പമില്ലെന്നും എന്നാൽ യഥാര്‍ത്ഥ ജീവിതത്തില്‍ അഴിമതി കാണുന്നത് ദഹിക്കില്ലെന്നും വിശാലിന്റെ സമൂഹമാധ്യമ പോസ്റ്റിൽ പറഞ്ഞിരിക്കുന്നു. രവിചന്ദ്രൻ സംവിധാനം ചെയ്ത മാർക്ക് ആന്‍റണി ടൈം ട്രാവൽ ചിത്രമാണ്. വിശാലും എസ്. ജെ സൂര്യയുമാണ് പ്രധാന വേഷത്തില്‍ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Interview6 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Latest News2 years ago
പ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും