Latest News
മനസ്സു കുളിര്‍ക്കുന്ന വാര്‍ത്ത ; മുസ്ലീംങ്ങള്‍ക്ക് സഹായ ഹസ്തവുമായി സിഖുകാർ

ഉത്തര്‍പ്രദേശില്‍ നിന്നാണ് മനസ്സു കുളിര്‍ക്കുന്ന ഈ വാര്‍ത്ത വന്നിരിക്കുന്നത്. ഡല്‍ഹിയില്‍ കലാപത്തിലകപ്പെട്ട മുസ്ലീംങ്ങള്‍ക്ക് സഹായ ഹസ്തവുമായെത്താന്‍ മനസ്സുകാണിച്ച സിഖ് മതസ്ഥര്‍ക്ക് തങ്ങളെ പിന്തുണച്ചതിനുള്ള നന്ദിസൂചകമായി പത്തുവര്‍ഷത്തോളം തര്‍ക്കം നിലനില്‍ക്കുന്ന ഭൂമി വിട്ടുനല്‍കിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ മുസ്‍ലിംകള്‍. ഡല്‍ഹിയില്‍ ആക്രമണത്തിന് ഇരയായവരെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്തതിനാണ് ഈ പ്രത്യുപകാരം. പടിഞ്ഞാറന്‍ യുപിയിലെ സഹാറന്‍പൂരിലാണ് സംഭവമെന്ന് ദി ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സമൂഹമാധ്യമങ്ങളിലും വലിയ പ്രതികരണമാണ് ഈ വാര്‍ത്തയ്ക്ക്.
പത്തുവർഷം മുമ്പ് സിഖ് ആരാധനാലയമായ ഗുരുദ്വാര വികസനത്തിനായി സിഖുകാർ വാങ്ങിയ ഭൂമിയിൽ പണ്ട് മസ്ജിദ് ഉണ്ടായിരുന്നുവെന്ന് കാണിച്ചാണ് മുസ്‍ലിം സമുദായാംഗങ്ങള്‍ അവകാശവാദമുന്നയിച്ചിരുന്നത്. കേസ് സുപ്രീം കോടതിയിലെത്തിയതിനു പിന്നാലെ മുസ്ലിംകൾ ഭൂമി വിട്ടുനൽകി. പകരമായി മറ്റൊരിടത്ത് ഭൂമി നൽകാൻ സിഖ് സമുദായവും സന്നദ്ധരായി. എന്നാൽ, വടക്കുകിഴക്കൻ ഡൽഹിയിൽ അക്രമത്തിന് ഇരയായവ നൂറുകണക്കിന് മുസ്ലീം സഹോദരങ്ങള്‍ക്ക് സിഖ് സമുദായം നൽകിയ പിന്തുണക്കുള്ള നന്ദിയായി ഈ പകരം ഭൂമി വേണ്ടെന്നു വെച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ മുസ്‍ലിംകള് എന്നാണ് റിപ്പോര്‍ട്ട്‍. സിഖ് സമുദായം നൽകാമെന്നേറ്റ ഭൂമി സഹാറൻപൂർ മസ്ജിദ് കമ്മിറ്റി വേണ്ടെന്നു വെക്കുകയാണെന്നും ഡൽഹിയിൽ അവർ ചെയ്തത് ‘ദൈവത്തിന്റെ ജോലി’യാണെന്നും സുപ്രീം കോടതിയിൽ മുസ്ലീംങ്ങള്‍ക്ക് വേണ്ടി കേസ് വാദിച്ച അഡ്വ. നിസാം പാഷ പറഞ്ഞു.
സിഖുകാർ മനുഷ്യത്വത്തിനു വേണ്ടി നിലകൊള്ളുന്നവരാണെന്നാണ് മുസ്‍ലിം ഹര്‍ജിക്കാരന്‍ മുഹറം അലിയെ ഉദ്ധരിച്ച് ഒരു ദേശീയ ഓണ്‍ലൈന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആവശ്യക്കാരെ സഹായിക്കുക എന്നത് അവരുടെ സവിശേഷതയാണെന്നും പറയുന്നു. ‘ഡൽഹിയിലെ വർഗീയ അക്രമത്തിന് ഇരയായ ജനങ്ങളെ അവർ സഹായിച്ചു. അത് ദൈവത്തിന്റെ പ്രവൃത്തിയാണ്.’ – മുഹറം അലി പറഞ്ഞു. ഗുരുദ്വാരക്കു വേണ്ടിയുള്ള കർസേവയിൽ മുസ്‍ലിംകള്‍ പങ്കെടുത്തതിൽ സന്തോഷമുണ്ടെന്നും ഗുരുദ്വാരയിൽ നിന്ന് അകലെയുള്ള ഭൂമിയിൽ അവര്‍ പള്ളിനിർമിക്കുകയാണെങ്കിൽ സഹായവുമായി സിഖ് സമുദായം കൂടെയുണ്ടാകുമെന്നും സിഖ് പ്രതിനിധി സണ്ണി പറഞ്ഞു.
നിരവധി കലാപങ്ങള്‍ക്ക് സാക്ഷികളും ഇരകളുമായിട്ടുള്ളവരാണ് ഉത്തര്‍പ്രദേശിലെ മുസ്ലീംങ്ങള്‍ എന്നതുകൊണ്ട് തന്നെ കലാപഭൂമിയിലെ കൈതാങ്ങിന്റെ വില നേരിട്ടറിയുന്നവരാണിവര്‍ എന്ന പ്രത്യേകത കൂടിയുണ്ട്. അതോടൊപ്പം 1984 ല്‍ ഇന്ദിരാഗാന്ധിയുടെ വധത്തെ തുടര്‍ന്ന് ദില്ലിയിലും പരിസര പ്രദേശങ്ങളിലും കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന അതിഭീകരമായ ആക്രമണങ്ങള്‍ക്ക് ഇരയായവരാണ് സിഖുകാര്‍ എന്നതും പ്രത്യേകതയാണ്. അന്ന് മൂന്നു ദിവസങ്ങളിലായി നടന്ന സിഖ് വിരുദ്ധകലാപത്തില്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടത് മൂവായിരത്തിലധികം നിരപരാധികളായ സിഖ് വംശജരെയായിരുന്നു. ഇതും കലാപഭൂമിയിലെ ഇരകളെ സംരക്ഷിക്കുന്നതിന് സിഖുകാര്‍ക്ക് പ്രചോദനം നല്‍കിയിട്ടുണ്ടാകാമെന്നാണ് നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
പുതുപ്പള്ളിയിൽ ജെയ്ക് നിലം പൊത്തി, ചാണ്ടി ഉമ്മനു റെക്കോർഡ് ഭൂരിപക്ഷം.
-
Crime2 years ago
അപർണ പി.നായർ ജീവനൊടുക്കിയത് മനം നൊന്ത് , അന്ത്യ യാത്രയെ പറ്റി പറഞ്ഞത് അമ്മയോട് മാത്രം
-
Entertainment2 years ago
‘മോഹൻലാൽ മന്ത്രിയാകും, കാവ്യക്ക് ഭർതൃയോഗം ഇല്ല’ വയറ്റിപ്പിഴപ്പ് ജ്യോതിഷിയുടെ പ്രവചങ്ങൾ വൈറൽ
-
Latest News1 year ago
തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന വന്ദേ ഭാരത് സർവീസിന്റെ സാധ്യത പഠനം നടക്കുന്നു
-
Interview5 years ago
മനസ്സുതുറന്ന് അനിൽ രാധാകൃഷ്ണൻ മേനോൻ
-
Entertainment1 year ago
നാലാമത്തെ കുഞ്ഞിനെ ദത്തെടുത്ത് മോഹൻ ലാലിന്റെ മകൾ വിസ്മയ