Latest News
ജി20 ഉച്ചകോടിക്ക് എത്തുന്ന പ്രതിനിധികളെ സ്വീകരിക്കാനും, ഉപദേശിക്കാനും ഗീത

ന്യൂഡൽഹി . ജി20 ഉച്ചകോടിക്കായി എത്തുന്ന പ്രതിനിധികളെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) പ്രഗതി മൈതാനത്ത് ഐടി മന്ത്രാലയം ഒരുക്കിയിരിക്കുന്ന ഡിജിറ്റൽ എക്സ്പീരിയൻസ് സോണിൽ പ്രതിനിധികളെ സ്വീകരിക്കും. പങ്കെടുക്കാനെത്തുന്ന പ്രതിനിധികൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഉപയോഗിച്ച് ഭഗവദ്ഗീതയിൽ നിന്ന് ഉപദേശം തേടാവുന്നതാണ്. GITA-Guidance, Inspiration, Transformation and Action, ‘ഗീത’ എന്നു പേരിട്ടിരിക്കുന്ന എഐ സംവിധാനം ജി20 ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനത്ത് ഐടി മന്ത്രാലയം ഒരുക്കിയിരിക്കുന്നു. ഭഗവദ്ഗീതയുടെ ഉള്ളടക്കം ഉപയോഗിച്ച് പരിശീലിപ്പിച്ച എഐ സംവിധാനമാണ് ഗീത എന്നതാണ് മുഖ്യ പ്രത്യേകത.
എൽഇഡി സ്ക്രീനിൽ നോക്കി ആർക്കും സ്വന്തം പ്രശ്നങ്ങൾക്ക് ഗീതയോട് പരിഹാരം ചോദിക്കവുന്നതാണ്. ഇതിനുള്ള മറുപടി ശ്രീകൃഷ്ണ രൂപത്തിലുള്ള ‘ഡിജിറ്റൽ അവതാർ’ തൊട്ടു പിറകെ നൽകും. ഐഐടി റൂർക്കിയിൽ പൂർവ വിദ്യാർഥികൾ ചേർന്നു നടത്തുന്ന ടാഗ്ബിൻ എന്ന സ്റ്റാർട്ടപ്പാണു ‘ഗീത’യ്ക്കു പിന്നിലെ ബുദ്ധി. ലക്നൗവിൽ നടന്ന ജി20 സമ്മേളനത്തിൽ സമാനമായ സംവിധാനം ടാഗ്ബിൻ അവതരിപ്പിച്ചിരുന്നു എന്നതും എടുത്ത് പറയേണ്ടിയിരിക്കുന്നു.
ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്യത്തലവന്മാർ, കേന്ദ്രമന്ത്രിമാർ, പ്രമുഖ വ്യവസായികൾ എന്നിവർക്കായി ജി20 ഉച്ചകോടിയുടെ ഭാഗമായി ശനിയാഴ്ച അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. സർക്കാർ ഏറെ പ്രോത്സാഹനം നൽകുന്ന ചെറുധാന്യങ്ങൾ (മില്ലെറ്റ്സ്) ഉപയോഗിച്ചുള്ള വിഭവങ്ങളും വിരുന്നിലുണ്ടാകും. പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, ഗൗതം അദാനി തുടങ്ങിയവർ ശനിയാഴ്ച നടക്കുന്ന അത്താഴവിരുന്നിൽ പങ്കെടുക്കും. ടാറ്റ സൺസ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ, കുമാർ മംഗളം ബിർള, സുനിൽ മിത്തൽ അടക്കം 500 വ്യവസായികൾക്കാണു വിരുന്നിലേക്ക് ക്ഷണം.
പ്രഥമവനിത ജിൽ ബൈഡനു കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നതിനാൽ ജി20 ഉച്ചകോടിക്കായി ഡൽഹിയിലെത്തുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മാസ്ക് അടക്കമുള്ള കോവിഡ് മുൻകരുതലുകൾ സ്വീകരിക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിട്ടുണ്ട്. ഡൽഹിയിലെത്തുന്ന ബൈഡൻ മോദിയുമായി ചർച്ച നടത്തും. റഷ്യ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ചൈന പ്രസിഡന്റ് ഷി ചിൻപിങ്, മെക്സിക്കോ പ്രസിഡന്റ് ആന്ദ്രെസ് മാനുവൽ ലോപ്പസ് തുടങ്ങിയവർ എത്തില്ല.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച