Culture
മഹാത്മാ ഗാന്ധി മുതല്‍ യോഗി ആദിത്യനാഥ് വരെ, സനാതന ധര്‍മം ഉയര്‍ത്തിപ്പിടിച്ചവർ
സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യേണ്ടതുണ്ടെന്ന പ്രസ്താവനയുടെ ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന് നേരെ രാജ്യമെങ്ങും പ്രതിഷേധം ഇരമ്പുകയാണ്. സനാതന ധര്‍മ്മം ഡെങ്കിപ്പനിയ്ക്കും മലേറിയയ്ക്കും സമാനമാണെന്ന ഉദയനിധിയുടെ പരാമർശമാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. ‘സനാതന ഉന്മൂലന സമ്മേളനം ’ എന്ന പരിപാടിയില്‍ വെച്ചായിരുന്നു ഉദയനിധിയുടെ വിവാദ പ്രസ്താവന. സംഭവത്തിൽ ഉദയനിധിക്കെതിരെ രാജ്യത്ത് പലയിടത്തും കേസെടുത്തിരിക്കുകയാണ്.
സനാതന ധര്‍മം എന്നത് സത്യത്തിൽ 6000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉദ്ഭവിച്ച ആശയമാണ്. നിരവധി സന്യാസിമാരും ഗുരുക്കന്‍മാരും രാഷ്ട്രീയ നേതാക്കളും സനാതന ധര്‍മം ഉയര്‍ത്തിപ്പിടിച്ച് രംഗത്തെത്തിയവരാണ്. മഹാത്മാഗാന്ധി, സ്വാമി വിവേകാനന്ദന്‍ തുടങ്ങി ഇപ്പോൾ യോഗി ആദിത്യനാഥ് വരെ ആശയത്തെയാണ് പിന് തുടരുന്നത്.
‘കിണറ്റിലെ തവള എന്നത് പോലെ ഒറ്റപ്പെട്ട ആശയമല്ല സനാതന ഹിന്ദു ധര്‍മം. അത് സമുദ്രം പോലെയാണ്. ഏത് പേരില്‍ വിളിച്ചാലും, ഈ ആശയം മനുഷ്യ രാശിയുടെ സ്വത്താണ്’ എന്നാണ് ഗാന്ധിജി സനാതന ധര്‍മത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. താന്‍ ഹിന്ദുവാണ് എന്ന് അഭിമാനത്തോടെ പറഞ്ഞ വ്യക്തിയാണ് ഗാന്ധി. താനൊരു സനാതന ഹിന്ദുവാണെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ഏറ്റവും സഹിഷ്ണുതയുള്ള മതമാണ് ഹിന്ദുമതമെന്നും മതപീഡനങ്ങള്‍ ഭയന്ന് ഓടിയെത്തിയ ക്രിസ്ത്യാനികള്‍ക്ക് അഭയം നല്‍കിയ മതമാണ് ഹിന്ദുമതമെന്നും ഗാന്ധിജി പറഞ്ഞിരുന്നു. ജൂതരേയും പാഴ്‌സികളെയും ഇതേരീതിയില്‍ സംരക്ഷിക്കാന്‍ ഹിന്ദുമതത്തിനായിട്ടുണ്ടെന്നും ഗാന്ധിജി പറഞ്ഞിട്ടുണ്ട്.
സനാതന ധര്‍മത്തിന് ഒരു രൂപരേഖ നല്‍കിയ വ്യക്തിയാണ് സ്വാമി വിവേകാനന്ദന്‍ എന്നു തന്നെ പറയണം. ദൈവത്തിലുള്ള വിശ്വാസം, വേദങ്ങളിലുള്ള വിശ്വാസം,കര്‍മ സിദ്ധാന്തത്തിലുള്ള വിശ്വാസം എന്നിവയാണ് ഹിന്ദുമതത്തിന്റെ മൂന്ന് അവശ്യഘടകങ്ങളായി സ്വാമി വിവേകാനന്ദന്‍ നിര്‍വചിച്ചിട്ടുണ്ട്. ‘ഹിന്ദുമതം പോലെ മറ്റൊരു മതവും മനുഷ്യത്വത്തിന്റെ മഹത്വത്തെപ്പറ്റി പറയുന്നില്ലെന്നും’ സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരുന്നു.
ഹിന്ദു എന്നത് ഒരു മതമല്ല. മറിച്ച് ഒരു ജീവിതരീതിയാണെന്നാണ് മിസ്റ്റിക് ഗുരുവായ സദ്ഗുരുവാണ് പറയുന്നത്. സനാതന നിയമം എന്നത് അനശ്വരമാണെന്നും. ആ ശാശ്വതമായ നിയമത്തിന് സംരക്ഷണം ആവശ്യമില്ലെന്നും സദ്ഗുരു പറയുകയുണ്ടായി. മാനുഷിക സംസ്‌കാരത്തെ ആഴത്തില്‍ വീക്ഷിക്കുന്ന ഒരേയൊരു സംസ്‌കാരമാണിതെന്നും, നിങ്ങള്‍ ഇവ ശരിയായ രീതിയില്‍ അവതരിപ്പിക്കുകയാണെങ്കില്‍ ലോകത്തിന്റെ ഭാവി തന്നെ നിശ്ചയിക്കാനാകുമെന്നു വരെ സദ്ഗുരു അഭിപ്രായപ്പെട്ടുണ്ട്.
ഇന്ത്യയുടെ ദേശീയ മതമാണ് സനാതന ധര്‍മം എന്നാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്. ‘എല്ലാ ഇന്ത്യന്‍ പൗരന്‍മാരും ഈ ആശയത്തെ ബഹുമാനിക്കണം.സനാതന ധര്‍മ്മം ഇന്ത്യയുടെ ദേശീയ ധര്‍മ്മമാണ്. അശുദ്ധമാക്കപ്പെട്ട ആരാധാനാലയങ്ങള്‍ പുനസ്ഥാപിക്കുന്നതിനുള്ള പ്രചരണം ആരംഭിച്ചാല്‍ നമ്മുടെ രാജ്യം സുരക്ഷിതമായി തുടരും’ എന്നാണ് യോഗി പറഞ്ഞത്. രാജസ്ഥാനിലെ ഭീന്‍മലിലുള്ള നീലകണ്ഠ മഹാദേവ ക്ഷേത്രത്തില്‍ വെച്ച നടത്തിയ ചടങ്ങിനിടെയായിരുന്നു യോഗി ഇക്കാര്യം പറഞ്ഞത്.
അഖില ഭാരത് ഹിന്ദു മഹാസഭയുടെ സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യ, സനാതന ധര്‍മത്തില്‍ അടിയുറച്ച് വിശ്വസിച്ചിരുന്നു. 1946ല്‍ തന്റെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സനാതന ധര്‍മത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടി ഒരു സന്ദേശം അദ്ദേഹം നല്‍കി. സനാതന ധര്‍മ്മവും ഹിന്ദു സംസ്‌കാരവും പ്രചരിപ്പിക്കുന്നതിനായി 1887ല്‍ അദ്ദേഹം ഭാരത ധര്‍മ മഹാമണ്ഡലം എന്ന സംഘടന സ്ഥാപിച്ചിട്ടുണ്ട്.
തത്വചിന്തകനും കവിയും ദേശീയവാദിയുമായിരുന്ന അരബിന്ദോ ഘോഷ് സനാതന ധര്‍മത്തില്‍ ആണ് വിശ്വസിച്ചിരുന്നത്. ലോകത്തിനും മനുഷ്യരാശിയ്ക്കും സനാതന ധര്‍മോപദേശം നല്‍കുന്ന നിലയില്‍ ഇന്ത്യ ഉയരണമെന്ന് അരബിന്ദോ ഘോഷ് പറഞ്ഞിട്ടുണ്ട്. ‘വിശ്വാസം, തൊഴില്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് മറ്റ് മതങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സനാതന ധര്‍മം ഒരു ജീവിതചര്യയാണ്. പുരാതന കാലം മുതല്‍ മനുഷ്യരാശിയുടെ രക്ഷയ്ക്കായി ഇവിടെ കാത്തുസൂക്ഷിച്ച ധര്‍മ്മമാണിത്’ അരബിന്ദോ ഘോഷ് പറഞ്ഞിട്ടുണ്ട്.