Latest News

ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് 40കാരന്റെ ശരീരത്തിൽ സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങൾ

Published

on

ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് 40കാരന്റെ ശരീരത്തിൽ സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങൾ. വന്ധ്യതയ്ക്ക് ചികിത്സ തേടിയെത്തിയ 40കാരന്റെ ശരീരത്തിൽ നിന്ന് സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങൾ ഹൈദരാബാദിലെ കിംസ് ആശുപത്രിയിൽ ആണ് നീക്കം ചെയ്തത്. മഞ്ചേരിയൽ സ്വദേശിയായ ഇയാൾ ഹൈദരാബാദിലെ കിംസ് ആശുപത്രിയിൽ ചികിത്സ തേടി എത്തുകയായിരുന്നു.

കടുത്ത വയറു വേദനയെ തുടർന്നായിരുന്നു ചികിത്സ തേടിയിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് ഞെട്ടിക്കുന്ന കണ്ടെത്തൽ നടക്കുന്നത്. 40കാരന്റെ ശരീരത്തിൽ പുരുഷ പ്രത്യുത്പാദന അവയവങ്ങൾക്ക് പുറമെ സ്ത്രീയുടെ ആന്തരിക പ്രത്യുത്പാദന അവയവങ്ങളായ ഗർഭപാത്രം, ഫലോപ്യൻ ട്യൂബുകൾ, യോനിയുടെ ഒരു ഭാഗം എന്നിവയും കണ്ടെത്തുകയായിരുന്നു.

ശസ്ത്രക്രിയയിലൂടെ തുടർന്ന് ഇവ നീക്കം ചെയ്തു. പെർസിസ്റ്റന്റ് മുള്ളേരിയൻ ഡക്‌ട് സിൻഡ്രോം (Persistent Mullerian Duct Syndrome) എന്ന അപൂർവ രോഗമാണ് ഈ വ്യക്തിക്ക് ഉണ്ടായിരുന്നതെന്ന് ഡോക്ടർമാർ പറഞ്ഞിരിക്കുന്നു. ജീനുകളുടെ മ്യൂട്ടേഷൻ, ഹോർമോൺ തകരാർ എന്നിവ കാരണമാണ് ഒരു വ്യക്തിയുടെ ശരീരത്തിൽ തന്നെ പുരുഷന്റെയും സ്ത്രീയുടെയും പ്രത്യുത്പാദന അവയവങ്ങൾ ഒരുമിച്ച് ഉണ്ടാവുക. ലോകത്ത് ആകെ ഇത്തരത്തിൽ 300 കേസുകൾ മാത്രമേ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.

ഇന്ത്യയിൽ ആകട്ടെ ഇത്തരത്തിലുള്ള 20 കേസുകൾ ആണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ അപൂർവ രോഗം ബാധിച്ച പുരുഷന്മാർക്ക് താടി, മീശ, ലിംഗം എന്നിവ സാധാരണ നിലയിലായിരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ ഇവരുടെ ശരീരത്തിൽ ബീജം ഉത്പാദിപ്പിക്കപ്പെടില്ല. ഇതാണ് വന്ധ്യതയിലേക്ക് നയിക്കാൻ കാരണമാകുന്നത്.

അൾട്രാ സ്കാനിലൂടെയാണ് ഈ വ്യക്തിയുടെ ശരീരത്തിലെ തകരാർ കിംസിലെ ഡോക്ടർമാർ തിരിച്ചറിയുന്നത്. തുടർന്ന് ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ സ്ത്രീ പ്രത്യുത്പാദന അവയവങ്ങൾ നീക്കം ചെയ്യുകയായിരുന്നു. ശരീരത്തിൽ നിന്ന് സ്ത്രീ പ്രത്യുത്പാദന അവയവങ്ങൾ നീക്കം ചെയ്തെങ്കിലും ഇദ്ദേഹത്തിന് പ്രത്യുൽപാദന സാധ്യതയില്ലെന്നും ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. എന്നാൽ 18 വയസ്സ് തികയുന്നതിന് മുമ്പ് ശസ്ത്രക്രിയയ്ക്കായി ഡോക്ടർമാരെ സമീപിക്കാനായാൽ ഇത്തരം അവസ്ഥ നേരിടുന്നവർക്ക് പ്രത്യുൽപാദന സാധ്യതയുണ്ടാകുമെന്നും ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version