Latest News
ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് 40കാരന്റെ ശരീരത്തിൽ സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങൾ

ശാസ്ത്ര ലോകത്തെ ഞെട്ടിച്ച് 40കാരന്റെ ശരീരത്തിൽ സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങൾ. വന്ധ്യതയ്ക്ക് ചികിത്സ തേടിയെത്തിയ 40കാരന്റെ ശരീരത്തിൽ നിന്ന് സ്ത്രീകളുടെ പ്രത്യുത്പാദന അവയവങ്ങൾ ഹൈദരാബാദിലെ കിംസ് ആശുപത്രിയിൽ ആണ് നീക്കം ചെയ്തത്. മഞ്ചേരിയൽ സ്വദേശിയായ ഇയാൾ ഹൈദരാബാദിലെ കിംസ് ആശുപത്രിയിൽ ചികിത്സ തേടി എത്തുകയായിരുന്നു.
കടുത്ത വയറു വേദനയെ തുടർന്നായിരുന്നു ചികിത്സ തേടിയിരുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് ഞെട്ടിക്കുന്ന കണ്ടെത്തൽ നടക്കുന്നത്. 40കാരന്റെ ശരീരത്തിൽ പുരുഷ പ്രത്യുത്പാദന അവയവങ്ങൾക്ക് പുറമെ സ്ത്രീയുടെ ആന്തരിക പ്രത്യുത്പാദന അവയവങ്ങളായ ഗർഭപാത്രം, ഫലോപ്യൻ ട്യൂബുകൾ, യോനിയുടെ ഒരു ഭാഗം എന്നിവയും കണ്ടെത്തുകയായിരുന്നു.
ശസ്ത്രക്രിയയിലൂടെ തുടർന്ന് ഇവ നീക്കം ചെയ്തു. പെർസിസ്റ്റന്റ് മുള്ളേരിയൻ ഡക്‌ട് സിൻഡ്രോം (Persistent Mullerian Duct Syndrome) എന്ന അപൂർവ രോഗമാണ് ഈ വ്യക്തിക്ക് ഉണ്ടായിരുന്നതെന്ന് ഡോക്ടർമാർ പറഞ്ഞിരിക്കുന്നു. ജീനുകളുടെ മ്യൂട്ടേഷൻ, ഹോർമോൺ തകരാർ എന്നിവ കാരണമാണ് ഒരു വ്യക്തിയുടെ ശരീരത്തിൽ തന്നെ പുരുഷന്റെയും സ്ത്രീയുടെയും പ്രത്യുത്പാദന അവയവങ്ങൾ ഒരുമിച്ച് ഉണ്ടാവുക. ലോകത്ത് ആകെ ഇത്തരത്തിൽ 300 കേസുകൾ മാത്രമേ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളൂ.
ഇന്ത്യയിൽ ആകട്ടെ ഇത്തരത്തിലുള്ള 20 കേസുകൾ ആണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ അപൂർവ രോഗം ബാധിച്ച പുരുഷന്മാർക്ക് താടി, മീശ, ലിംഗം എന്നിവ സാധാരണ നിലയിലായിരിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. എന്നാൽ ഇവരുടെ ശരീരത്തിൽ ബീജം ഉത്പാദിപ്പിക്കപ്പെടില്ല. ഇതാണ് വന്ധ്യതയിലേക്ക് നയിക്കാൻ കാരണമാകുന്നത്.
അൾട്രാ സ്കാനിലൂടെയാണ് ഈ വ്യക്തിയുടെ ശരീരത്തിലെ തകരാർ കിംസിലെ ഡോക്ടർമാർ തിരിച്ചറിയുന്നത്. തുടർന്ന് ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയിലൂടെ സ്ത്രീ പ്രത്യുത്പാദന അവയവങ്ങൾ നീക്കം ചെയ്യുകയായിരുന്നു. ശരീരത്തിൽ നിന്ന് സ്ത്രീ പ്രത്യുത്പാദന അവയവങ്ങൾ നീക്കം ചെയ്തെങ്കിലും ഇദ്ദേഹത്തിന് പ്രത്യുൽപാദന സാധ്യതയില്ലെന്നും ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്. എന്നാൽ 18 വയസ്സ് തികയുന്നതിന് മുമ്പ് ശസ്ത്രക്രിയയ്ക്കായി ഡോക്ടർമാരെ സമീപിക്കാനായാൽ ഇത്തരം അവസ്ഥ നേരിടുന്നവർക്ക് പ്രത്യുൽപാദന സാധ്യതയുണ്ടാകുമെന്നും ഡോക്ടർമാർ പറഞ്ഞിട്ടുണ്ട്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ