Latest News
ശമ്പളമില്ല, മാധ്യമത്തിൽ തിരുവോണ നാളിൽ പട്ടിണി സമരം നടത്തി ജീവനക്കാർ

കോഴിക്കോട് . കഴിഞ്ഞ മൂന്നു മാസങ്ങളായി മാധ്യമം ജീവനക്കാർക്ക് ശമ്പളമില്ല. ശമ്പളം ഇല്ലാതെ പണിയെടുക്കുകയാണ് മാധ്യമത്തിലെ പത്രപ്രവർത്തക – പത്രപ്രവർത്തകേതര ജീവനക്കാർ. തിരുവോണ നാളിൽ തങ്ങളുടെ പ്രതിഷേധം അവർ പട്ടിണിയിരുന്നാണ് മാനേജ്മെന്റിനെ അറിയിച്ചത്. പുതിയതായി എന്തെങ്കിലും ആനുകൂല്യങ്ങൾ നേടിയെടുക്കാനല്ല തിരുവോണനാളിൽ മാധ്യമം ജീവനക്കാർ മാധ്യമത്തിന്റെ വെള്ളിമാടുകുന്നിലെ ഓഫീസിനു മുൻപിൽ ഉപവാസസമരം നടത്തിയത്.
മൂന്ന് മാസത്തെ ശമ്പളം കിട്ടാനായിരുന്നു. അതിനു മുൻപ് പിടിച്ചു വെച്ച തുക (അത് മാത്രം ഏഴ് മാസത്തെ ശമ്പളമുണ്ട്) തിരികെ കിട്ടാൻ. തൊഴിലെടുത്താൽ പ്രതിഫലം നൽകണം എന്നത് ഏതു തൊഴിലുടമയും പാലിക്കേണ്ട സാമാന്യ നീതിയാണ്. മലയാളത്തിലെ പല മാധ്യമസ്ഥാപനങ്ങളും തൊഴിലിന് കൂലി എന്ന സാമാന്യ നീതിയോട് പുറംതിരിഞ്ഞു നിൽക്കുന്നവരാണ്. തൊഴിലാളിക്ക് ശമ്പളം നൽകുന്നതിൽ മാത്രം അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധി പല സ്ഥാപനങ്ങളിലും ഉണ്ട്. ഒരുതരം സൃഷ്ടിച്ചെടുക്കുന്ന സാമ്പത്തിക പ്രതിസന്ധി ആണിതെന്നാണ് കെ യു ഡബ്ലിയൂ ജെ സംസ്ഥാന പ്രസിഡണ്ട് എം വി വിനീത ഇത് സംബന്ധിച്ച് ഫേസ് ബുക്കിൽ കുറിച്ചിരിക്കുന്നത്. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെയും അവരുടെ കുടുംബത്തെയും പട്ടിണിക്കിട്ട്, അവരുടെ ജീവിതത്തിന്റെ നിറംകെടുത്തി എന്ത് സാമൂഹ്യനീതിയാണ് നിങ്ങൾക്ക് ഈ സമൂഹത്തിന് ഉറപ്പാക്കാൻ കഴിയുക? എന്നാണ് ഫേസ് ബുക്ക് പോസ്റ്റിലൂടെ വിനീത ചോദിച്ചിരിക്കുന്നത്.
എം വി വിനീതയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ:
തിരുവോണദിനം മാധ്യമം ജീവനക്കാർക്കൊപ്പമായിരുന്നു. തിരുവോണം ആഘോഷിക്കാനല്ല, അതിജീവനത്തിനായുള്ള പോരാട്ടത്തിലാണ് മാധ്യമത്തിലെ പത്രപ്രവർത്തക- പത്രപ്രവർത്തകേതര ജീവനക്കാർ. ആ പോരാട്ടത്തിന് കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ സംഘടനയായ കേരള പത്രപ്രവർത്തക യൂണിയന്റെ പിന്തുണ അറിയിക്കുന്നതിനായി എത്തിയതായിരുന്നു.
പുതിയതായി എന്തെങ്കിലും ആനുകൂല്യങ്ങൾ നേടിയെടുക്കാനല്ല തിരുവോണനാളിൽ മാധ്യമം ജീവനക്കാർ മാധ്യമത്തിന്റെ വെള്ളിമാടുകുന്നിലെ ഓഫീസിനു മുൻപിൽ ഉപവാസസമരം നടത്തിയത്. മൂന്ന് മാസത്തെ ശമ്പളം കിട്ടാൻ, അതിനു മുൻപ് പിടിച്ചു വെച്ച തുക( അത് മാത്രം ഏഴ് മാസത്തെ ശമ്പളമുണ്ട്) തിരികെ കിട്ടാൻ. തൊഴിലെടുത്താൽ പ്രതിഫലം നൽകണം എന്നത് ഏതു തൊഴിലുടമയും പാലിക്കേണ്ട സാമാന്യ നീതിയാണ്.
മലയാളത്തിലെ പല മാധ്യമസ്ഥാപനങ്ങളും തൊഴിലിന് കൂലി എന്ന സാമാന്യ നീതിയോട് പുറംതിരിഞ്ഞു നിൽക്കുന്നവരാണ്. തൊഴിലാളിക്ക് ശമ്പളം നൽകുന്നതിൽ മാത്രം അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധി പല സ്ഥാപനങ്ങളിലും ഉണ്ട്. ഒരുതരം സൃഷ്ടിച്ചെടുക്കുന്ന സാമ്പത്തിക പ്രതിസന്ധി ആണിത്.
ഏതൊരു തൊഴിൽസ്ഥാപനവും നിലനിൽക്കുന്നത് തൊഴിലുടമയും തൊഴിലാളികളും തമ്മിലുള്ള മാനസികൈക്യത്തിന്റെ വിശാലമായ ചട്ടക്കൂടിൽ നിന്നുകൊണ്ടാണ്. എന്നാൽ ഈ യാഥാർത്ഥ്യം തിരിച്ചറിയാനോ അംഗീകരിക്കാനോ ഉള്ള മാനസികാവസ്ഥയില്ലാത്ത ഒരു കൂട്ടം ബുദ്ധിശൂന്യർ ആണിവർ . ‘മാനേജ്‌മന്റ് രംഗത്തെ വിദഗ്ധർ’ എന്നിവർ ഇവരെ സ്വയം വിശേഷിപ്പിക്കും.
ഈ വിദഗ്ധരുടെ ബുദ്ധി കാര്യമായി പ്രവർത്തിക്കുന്നത് ജീവനക്കാരെ എങ്ങനെ അതൃപ്തരാക്കി മാറ്റാൻ കഴിയും എന്നതിലാണ്. ഏതു വിധേനയും പണിയെടുത്തിവരെ സ്ഥാപനത്തിൽ നിന്നും പുറത്താക്കണം. പരമാവധി ചെലവ് ചുരുക്കി തൊഴിലുടമയെ സന്തോഷിപ്പിക്കണം. അതിനായി ഏറ്റവും എളുപ്പം തൊഴിലെടുത്തതിനുള്ള കൂലി കൊടുക്കാതിരിക്കലാണ്. അതിനായി സ്വരമുയർത്തുന്നവരെ പുച്ഛിക്കുക, അവഗണിക്കുക, നിങ്ങൾ നിങ്ങളെക്കൊണ്ടാകുന്നത് എന്തേലും ചെയ്യ് എന്നൊക്കെയുള്ള ഭാവങ്ങൾ ആധുനിക കാലത്തെ മാനേജ്‌മന്റ് മന്ത്രങ്ങളാണ്.
മികച്ച തൊഴിലാളി തൊഴിലുടമ ബന്ധം നിലനിന്നിരുന്ന മാധ്യമത്തിലെ നിലവിലെ അവസ്ഥയും ഇതുതന്നെയാണ്. മാനേജ്മന്റ് വിധഗ്ധർ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കുമ്പോൾ അതിനെ തിരുത്താൻ പ്രാപ്തമായ ഒരു നേതൃത്വം മാധ്യമത്തെ നയിക്കുന്ന ജമാഅത്തെ ഇസ്‌ലാമിക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരെയും അവരുടെ കുടുംബത്തെയും പട്ടിണിക്കിട്ട്, അവരുടെ ജീവിതത്തിന്റെ നിറംകെടുത്തി എന്ത് സാമൂഹ്യനീതിയാണ് നിങ്ങൾക്ക് ഈ സമൂഹത്തിന് ഉറപ്പാക്കാൻ കഴിയുക.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Entertainment2 years ago
സിനിമാ – സീരിയൽ താരം അപർണ നായർ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച