Entertainment

നടി നവ്യ നായരുടെ വാദങ്ങൾ പൊളിച്ചടുക്കി ഇഡിയുടെ കുറ്റപത്രം

Published

on

കള്ളപ്പണം വെളുപ്പിക്കൽ കേസില്‍ നടി നവ്യ നായരുടെ വാദങ്ങൾ പൊളിച്ചടുക്കി ഇഡിയുടെ കുറ്റപത്രം. ഇ.ഡി ചോദ്യം ചെയ്ത ഐ ആർ എസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തും നടി നവ്യാ നായരും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടുന്ന ഇഡിയുടെ കുറ്റപത്രത്തിന്‍റെ വിശദാംശങ്ങള്‍ പുറത്ത് വന്നു. ഇരുവരും ഡേറ്റിങ്ങിലാണെന്നും നവ്യയെ കാണാനായി പത്തോളം തവണ സച്ചിന്‍ സാവന്ത് കൊച്ചിയിലെത്തിയി ട്ടുണ്ടെന്നും ‘അവതാർ’ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്ന കാര്യങ്ങളാണ് ഇഡിയുടെ കുറ്റപത്രത്തില്‍ ഉള്ളത്

നവ്യാ നായരെ സന്ദര്‍ശിക്കുന്നതിന് വേണ്ടിയല്ല ക്ഷേത്ര ദര്‍ശനം നടത്തുന്നതിനായാണ് താന്‍ കൊച്ചിയിലെത്തിയതെന്നാണ് സച്ചിന്‍ സാവന്ത് ഇഡിക്ക് നല്‍കിയിരുന്ന മൊഴി. നവ്യാ നായർ സച്ചിന്‍ സാവന്തിന്റെ പെണ്‍സുഹൃത്താണെന്ന് സച്ചിൻ സാവന്തിന്റെ ഡ്രൈവർ സമീർ ഗബാജി നലവാഡെ ഇഡിക്ക് നൽകിയ മൊഴിയാണ് ഇക്കാര്യത്തിൽ നിർണ്ണായകമായിട്ടുള്ളത്. സാവന്ത് താമസിച്ചിരുന്ന അതേ കെട്ടിടത്തിലാണ് നവ്യയും താമസിച്ചിരുന്നത്. കൊച്ചിയിലേക്ക് താമസം മാറിയ ശേഷം 15-20 തവണ സാവന്ത് നവ്യയെ സന്ദർശിക്കുകയും ഏകദേശം 1,75,000 രൂപ വിലമതിക്കുന്ന ഒരു സ്വർണ്ണാഭരണം സമ്മാനമായി നൽകുകയും ചെയ്തതായി ഇഡി പറഞ്ഞിട്ടുണ്ട്.

നവ്യ നായരുമായി സച്ചിൻ സാവന്തിന് അടുത്ത ബന്ധമുണ്ടെന്ന് സാവന്തിന്‍റെ സുഹൃത്ത് സാഗർ ഹനുബന്ത് താക്കൂർ പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മില്‍ ചില സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെട്ടിരുന്നതായി കേട്ടിട്ടുണ്ടെന്നാണ് സാഗർ പറഞ്ഞിട്ടുള്ളത്. നവ്യാ നായർ തന്റെ അടുത്ത സുഹൃത്താണെന്നും നവ്യക്ക് താന്‍ ഒന്നും സമ്മാനിച്ചിട്ടില്ലെന്നും സച്ചിന്‍ സാവന്ത് പറയുന്നു. നവ്യയെ കാണാൻ കൊച്ചിയിലെത്തിയത് സാവന്ത് നിഷേധിക്കുകയാണ്. ഗുരുവായൂരും മണ്ണാറശാല ക്ഷേത്രവും സന്ദർശിക്കാൻ പലതവണ കൊച്ചിയിൽ എത്തിയിരുന്നു. എന്നാൽ അത് സാധൂകരിക്കുന്ന തെളിവുകളൊന്നും അദ്ദേഹത്തിന്റെ പക്കലില്ലെന്നും ഇഡി വ്യക്തമാക്കുന്നു.

എന്നാൽ, നവ്യാ നായരുമായി ബന്ധപ്പെട്ട ഇത്തരം കാര്യങ്ങളൊന്നും ഭർത്താവ് സന്തോഷിനു അറിയില്ല. മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ ഇഡിയുടെ ആരോപണങ്ങളെല്ലാം സന്തോഷ് നിഷേധിക്കുന്നു. സച്ചിന്‍ സാവന്തിൽ നിന്ന് ഒരു സമ്മാനവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് സന്തോഷ് പറയുമ്പോൾ, സമ്മാനം വാങ്ങിയിട്ടുണ്ടെന്ന് നവ്യ പറഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version