Entertainment
ഫ്‌ലാറ്റ് വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തി, തൃണമൂൽ എംപി നുസ്രത്ത് ജഹാനെ ഇഡി ചോദ്യം ചെയ്യും
കൊൽക്കത്ത . ഫ്‌ലാറ്റുൾ നൽകാമെന്ന് പറഞ്ഞു സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ തൃണമൂൽ എംപിയും നടിയുമായ നുസ്രത്ത് ജഹാനെ ഇഡി ചോദ്യം ചെയ്യും. സെപ്തംബർ 12-ന് കൊൽക്കത്തയിൽ ഹാജരാകാൻ നുസ്രത്ത് ജഹാനെ ഇഡി അറിയിച്ചിട്ടുണ്ട്. ഫ്‌ലാറ്റുൾ നൽകാമെന്ന് പറഞ്ഞ് ആളുകളെ തെറ്റിദ്ധരിപ്പിച്ച് പലരിൽ നിന്നും പണം വാങ്ങി എന്നാണ് നുസ്രത്ത് ജഹാനെതിരായുള്ള പരാതി. ബിജെപി നേതാവ് ശങ്കുദേബ് പാണ്ഡ നൽകിയ പരാതിയിലാണ് നുസ്രത്തിനെതിരെ ഇഡി കേസെടുത്തിരിക്കുന്നത്.
തനിയ്‌ക്കെതിരായ എല്ലാ ആരോപണങ്ങളും തെറ്റാണെന്നാണ് നുസ്രത്ത് ജഹാൻ പറയുന്നത്. ഫ്‌ലാറ്റുകൾ വാഗ്ദാനം ചെയ്ത് ഇന്ത്യൻ ഓവർസീസ് ബാങ്കിലെ 429 ജീവനക്കാരിൽ നിന്നാണ് നുസ്രത്ത് പണം വാങ്ങിയതെന്നും എന്നാൽ ഇവർക്ക് ഫ്‌ളാറ്റ് നൽകിയില്ലെന്നുമാണ് പരാതിയിൽ ആരോപിച്ചിട്ടുള്ളത്. നുസ്രത്ത് ജഹാൻ സെവൻ സെൻസ് ഇന്റർനാഷണൽ കമ്പനിയുടെ ഡയറക്ടറായിരുന്നു. 429 പേരിൽ നിന്നും 5.5 ലക്ഷം രൂപ വീതം പണം വാങ്ങിയെന്നാണ് നുസ്രത്ത് ജഹാനെതിരെ ഉയർന്നിരിക്കുന്ന ആരോപണം.