Latest News
വീണയുടെ രക്ഷക്ക് എഡിറ്റോറിയൽ എഴുതി ദേശാഭിമാനി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരായ മാസപ്പടി വിവാദത്തിൽ വീണയുടെ രക്ഷക്കായി എഡിറ്റോറിയൽ എഴുതി സി പി എമ്മിന്റെ മുഖ പത്രമായ ദേശാഭിമാനി. എഡിറ്റോറിയൽ ലേഖനത്തിലൂടെ വീണയെ അനുകൂലിക്കുന്ന വാദങ്ങളാണ് ദേശാഭിമാനി നിരത്തുന്നത്. സിഎംആർഎൽ വീണയ്ക്ക് പണം നൽകിയത് സുതാര്യമായാണെന്ന് എഡിറ്റോറിയൽ സ്ഥാപിക്കുവാൻ ശ്രമിച്ചിരിക്കുകയാണ്. കൈപ്പറ്റിയ പണത്തിന് നികുതി അടച്ചിട്ടുണ്ട്. വീണയുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവ്. വീണയ്ക്ക് സാമാന്യനീതി നിഷേധിക്കപ്പെട്ടതായും എഡിറ്റോറിയലിൽ പറഞ്ഞിരിക്കുന്നു.
വിജിലൻസ് അന്വേഷണത്തെയും, മറ്റു കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെയും ഇക്കാര്യത്തിൽ സി പി എം ഭയക്കുന്നു എന്നത് എഡിറ്റോറിയലിലെ വരികളിൽ വ്യക്തം. ‘വിജിലൻസ് അന്വേഷണം വേണം എന്നുള്ളത് യാഥാർത്ഥ്യബോധത്തിന് നിരക്കാത്തതാണ്’ എന്നാണു ദേശാഭിമാനിയുടെ ഭാഷ്യം. സി എം ആർ എല്ലും എക്സാലോജിക്കും തമ്മിലുള്ള കരാറിൽ പൊതുസേവകർ കക്ഷിയല്ലെന്നാണ് ദേശാഭിമാനി സ്ഥാപിക്കാൻ ശ്രമിച്ചിരിക്കുന്നത്. വീണ വിജയൻ, പിണറായി വിജയൻറെ മകളാണെന്നതും മുഹമ്മദ് റിയാസിന്റെ സഹധർമ്മിണി ആണെന്നതും മറന്നു പോയ പോലെയാണ് എഡിറ്റോറിയലിലെ എഴുത്ത്. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണം നടത്തണമെങ്കിൽ പൊതു സേവകർ വേണമെന്ന ന്യായ വാദം പറയാനും അത് വഴി എഡിറ്റോറിയലിലൂടെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ കഴിയില്ലെന്ന് ബോധപൂർവം സ്ഥാപിക്കാനുമാണ് ദേശാഭിമാനിയുടെ എഡിറ്റോറിയൽ എന്നതാണ് വ്യക്തമാകുന്നത്.
ഓരോ വിവാദങ്ങൾ ഉണ്ടാകുമ്പോഴും മറ്റു വിഷയങ്ങളിലേക്ക് ജന ശ്രദ്ധ തിരിക്കാനുള്ള പതിവ് രാഷ്ട്രീയ തന്ത്രം പാളിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ എഡിറ്റോറിയൽ എന്നതും എടുത്ത് പറയേണ്ടതായുണ്ട്. മാസപ്പടി വിവാദം കത്തി നിൽക്കുന്ന സാഹചര്യത്തിൽ ദേശാഭിമാനിയിലെ ഈ ലേഖനം എന്തിനെന്നു ഉപ്പും കൂട്ടി ചോറ് തിന്നുന്ന ഏതൊരാൾക്കും തിരിച്ചറിയാനാകും.
വീണയ്ക്കൊപ്പം നിൽക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും, മന്ത്രി മുഹമ്മദ് റിയാസും ഉൾപ്പെടെയുള്ള നേതാക്കൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.( വീണക്കൊപ്പമല്ലാതെ സി പി എം സംസ്ഥാന സെക്രട്ടറി ഗോവിന്ദനും വീണയുടെ ഭർത്താവു റിയാസിനും നിൽക്കാനാവില്ലല്ലോ?) സിപിഎം വിവാദത്തെ ന്യായീകരിക്കുമ്പോഴും മുഖ്യമന്ത്രി വിവാദങ്ങളോട് ഒരക്ഷരം മിണ്ടിയിട്ടില്ല. മാസപ്പടി വിവാദത്തിൽ കെടുക്കണമെന്നു ആവശ്യപ്പെടുന്ന പരാതി വിജിലൻസ് കോടതിയിലേക്കും, മാസപ്പടി ഇടപാട് പഠിക്കാൻ ഇ ഡി യും ഇറങ്ങിയിരിക്കുന്ന അവസ്ഥയിലാണ് പിണറായി വിജയന് മിണ്ടാട്ടം ഇല്ലാത്തത്. കേരളത്തിലെ സാംസ്കാരിക സമൂഹം പിണറായി മാറി നിൽക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. പുതുപ്പള്ളിയിൽ പൊതുയോഗത്തിൽ പങ്കെടുത്ത മുഖ്യമന്ത്രി മാധ്യമങ്ങളേയും വാർത്തകളേയും വിമർശിച്ചെങ്കിലും വിവാദത്തെക്കുറിച്ച് ഒരക്ഷരം മിണ്ടാൻ കൂട്ടാക്കിയിട്ടില്ല.
(വാൽ കഷ്ണം : മാസപ്പടിയിൽ പൊതുസേവകർ കക്ഷിയല്ലെന്ന് ദേശാഭിമാനി, വീണ വിജയൻ, പിണറായി വിജയൻറെ മകളാണെന്നതും മുഹമ്മദ് റിയാസിന്റെ സഹധർമ്മിണി ആണെന്നതും മറന്നു പോയ ഒരു വല്ലാത്ത എഡിറ്റോറിയൽ എഴുത്ത്, കഷ്ടം)
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി

ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years ago
സെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Crime2 years ago
നവ്യ നായരുമായി ഡേറ്റിംഗ് സച്ചിന് സാവന്തിന് ഹരം, ലക്ഷങ്ങള്‍ വിലപിടിപ്പിള്ള ആഭരണങ്ങള്‍ നൽകി, നവ്യയെ കാണാൻ 10 തവണ കൊച്ചിക്ക് പറന്നു
-
Latest News2 years ago
വനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years ago
സൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years ago
അക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years ago
ഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Crime2 years ago
പൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച
-
Interview5 years ago
പ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ