Crime
കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് പിന്നിൽ സിപിഎമ്മിന്റെ എം എൽ എ യും മുൻ എം പിയും
തൃശൂർ . കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎമ്മിന് കുരുക്ക് മുറുകുന്നു. പാർട്ടിയുടെ മുൻ എംപി പി.കെ ബിജുവിനെ ഇഡി ചോദ്യം ചെയ്യും. കേസിൽ പി.കെ ബിജുവിന് സമൻസ് നൽകാനിരിക്കുകയാണ് ഇ ഡി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതിയുമായി എംഎൽഎയ്‌ക്കും, മുൻ എംപിയ്‌ക്കും ബന്ധമുണ്ടെന്ന് ഇഡി കോടതിയിൽ നേരത്തെ അറിയിച്ചിരുന്നു.
കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിൽ ഒന്നാം പ്രതി പി. സതീഷ്‌കുമാറുമായി മുൻ എംപിയ്‌ക്കും, എംഎൽഎയ്‌ക്കും അടുത്ത ബന്ധമുണ്ടെന്ന് ഇഡി കോടതിയിൽ അറിയിച്ചിരുന്നു. പേര് പറയാതെയാണ് റിമാൻഡ് റിപ്പോർട്ടിൽ മുൻ എംപിയുടെ പങ്കാളിത്തത്തെ കുറിച്ച് കൃത്യമായ സൂചന ഇ ഡി നൽകിയിരുന്നത്. എന്നാൽ മുൻ എംപി ആരെന്നത് ഇപ്പോഴും ഇഡി റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിട്ടില്ല. അന്വേഷണത്തിൽ കരുവന്നൂർ വായ്പാ തട്ടിപ്പ് കേസിൽ ബിജുവിനെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നു. ഇത് സംബന്ധിച്ച് നടന്ന പാർട്ടിയുടേതായ അന്വേഷണത്തിൽ ബിജുവിനെ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കാര്യം ബിജു നിഷേധിക്കുകയാണ് ഉണ്ടായത്.
വടക്കാഞ്ചേരി കേന്ദ്രമാക്കിയായിരുന്നു പി.കെ ബിജു പ്രവർത്തിച്ചിരുന്നത്. കേസിൽ വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ അരവിന്ദാക്ഷൻ, തൃശൂർ കോർപ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട എന്നിവരെ ഇഡി ചോദ്യം ചെയ്തിരുന്നു. ഇവർക്ക് മുൻ മന്ത്രി എ.സി മൊയ്തീനൊപ്പം പി.കെ ബിജുവുമായും അടുത്ത ബന്ധമുണ്ട്. അതേസമയം നിരവധി തവണ ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചവരിൽ പലരുടെയും മൊഴികൾ ചില ഉന്നത സിപിഎം നേതാക്കൾക്ക് എതിരായിട്ടാണ് ഉള്ളത്.. ഓരോ ഭൂമിയുടെ രേഖകൾ കൊണ്ട് നിരവധി ലോണുകൾ അനുവദിപ്പിക്കാൻ സിപിഎം നേതാക്കളുടെ സമ്മർദ്ദമാന് ഉണ്ടായത്. ഇതിനിടെയാണ് പി.കെ ബിജുവിനെ ഇഡി ചോദ്യം ചെയ്യുന്നത്.
Crime
കൊലപ്പെടുത്തി മരത്തിൽ കെട്ടി തൂക്കിയ നിലയിൽ ദൽഹിയിൽ മലയാളി വ്യവസായിയുടെ മൃതദേഹം കണ്ടെത്തി
ന്യൂദൽഹി . ദൽഹിയിൽ മലയാളി വ്യവസായിയെ കൊലപ്പെടുത്തി വീടിന് സമീപമുള്ള പാർക്കിലെ മരത്തിൽ കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. എസ്എൻഡിപി ദ്വാരക ശാഖയുടെ സെക്രട്ടറി ആയിരുന്ന, തിരുവല്ല മേപ്രാൽ കൈലാത്ത് ഹൗസിൽ പി.പി സുജാതൻ (60) നെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. സുജാതൻ താമസിച്ചിരുന്ന വീടിനു സമീപമുള്ള പാർക്കിലാണ് മൃതദേഹം കണ്ടെത്തുന്നത്.
പാർക്കിൽ പ്രഭാതസവാരിക്ക് വന്നവരാണ് മൃതദേഹം ആദ്യം കാണുന്നത്. മൃതദേഹം കെട്ടി തൂക്കിയ നിലയിലായിരുന്നു. മൃതദേഹത്തിന്റെ കഴുത്തിലും കൈയ്യിലും അക്രമിക്കപ്പെട്ടതിന്റെ പാടുകൾ ഉണ്ട്. ദ്വാരകയ്‌ക്ക് സമീപമുള്ള തിരുപ്പതി പബ്ലിക് സ്കൂളിന് സമീപമാണ് സുജാതൻ താമസിച്ചു വന്നിരുന്നത്. വ്യാഴാഴ്ച രാത്രി ഒൻപതുമണിയോടെ ബിസിനസ് ആവശ്യങ്ങളുമായി ബന്ധപ്പെട്ട് ജയ്‌പൂരിലേക്ക് പോകാൻ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്നാണ് ബന്ധുക്കൾ പറയുന്നത്.
സുജാതന്റെ ബാഗ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പേഴ്‌സ്, മൊബൈൽ ഫോൺ എന്നിവ ബാഗിൽ നിന്നും നഷ്ടപ്പെട്ടിട്ടുണ്ട്. സുജാതൻ ധരിച്ചിരുന്ന ഷർട്ട് ഉപയോഗിച്ചാണ് മൃതദേഹം മരത്തിൽ കെട്ടിത്തൂക്കിയതെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം ഹരിനഗർ ദീൻദയാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. സംസ്കാരം ദൽഹിയിൽ തന്നെ നടത്തും. പ്രീതിയാണ് ഭാര്യ. ശാന്തിപ്രിയ, കോളേജ് വിദ്യാർത്ഥിയായ അമൽ എന്നിവരാണ് മക്കൾ.
-
Entertainment2 years agoസെന്‍സര്‍ ബോർഡ് ‘മാർക്ക് ആന്റണി’ക്ക് 6.5 ലക്ഷം കൈക്കൂലി വാങ്ങിയെന്ന് വിശാൽ, അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം
-
Latest News2 years agoവനിതാ സംവരണ ബില്ലിൽ രാഷ്ട്രപതി ദ്രൗപതി മുർമു ഒപ്പുവെച്ചു, നിയമമായി
-
Latest News2 years agoഅക്രമം പരസ്യമായി വാദിക്കുന്ന തീവ്രവാദികളെ കാനഡ സ്വീകരിക്കുന്നു – എസ് ജയശങ്കർ
-
Latest News2 years agoസൗന്ദര്യ വര്‍ധക ഉല്പന്നങ്ങള് ഉപയോഗിക്കുന്നവരിൽ വൃക്ക രോഗം കണ്ടെത്തി
-
Latest News2 years agoഭൂമി വിട്ട് പുതിയ ഭ്രമണപഥത്തിലേക്ക് കുതിച്ചുയർന്ന് ആദിത്യ എൽ1
-
Interview6 years agoപ്രതി “പൂവങ്കോഴി” ആണെങ്കിലും പ്രതികരിക്കാതെ മഞ്ജു വാര്യർ
-
Latest News2 years agoപ്രധാനമന്ത്രി നരേന്ദ്രമോദി ഒമ്പത് വന്ദേ ഭാരത് ട്രെയിനുകള്‍ പുതുതായി ഞായറാഴ്ച ഫ്ലാഗ് ഓഫ് ചെയ്യും
-
Crime2 years agoപൊന്നാനി മാതൃശിശു ആശുപത്രിയിൽ എട്ട് മാസം ഗർഭിണിയായ യുവതിക്ക് രക്തം മാറി നൽകി ഗുരുതര വീഴ്ച

